ഭാഷാപോഷിണി വിവാദം: കത്തോലിക്കാ പുരോഹിതന്‍ ശ്രീരാമസേനയുടെ മുത്തലിക്കിനേപ്പോലെയെന്ന് എം.എ.ബേബി; പേടിച്ച മനോരമ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കയ്യൊഴിഞ്ഞു

ഭാഷാപോഷിണി വിവാദത്തില് മനോരമയ്ക്കെതിരേ പ്രതികരണവുമായി രംഗത്തെത്തിയ പുരോഹിതന് ശ്രീരാമസേന തലവന് പ്രമോദ് മുത്തലിക്കിനേപ്പോലെയാണെന്ന് എം.എ.ബേബി. അതേ ഭാഷയും ഭാവവും വാദവുമായാണ് പുരോഹിതന് പ്രത്യക്ഷപ്പെട്ടത്. സിസ്റ്റര് അഭയയുടെ കൊലപാതകം സംബന്ധിച്ച കേസില് മലയാള മനോരമ തങ്ങള്ക്ക് സ്വീകാര്യമല്ലാത്തവിധം വാര്ത്ത കൊടുക്കുന്നതിനാല് തങ്ങള് മനോരമയെ ശത്രുപക്ഷത്തു കാണും എന്ന ഭീഷണി പുരോഹിതന്റെ വീഡിയോ. അതായത് ഭാഷപോഷിണിയിലെ ചിത്രം ഒരു നിമിത്തം മാത്രം, പ്രശ്നം അഭയ കേസാണെന്ന് ബേബി ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു.
 | 

ഭാഷാപോഷിണി വിവാദം: കത്തോലിക്കാ പുരോഹിതന്‍ ശ്രീരാമസേനയുടെ മുത്തലിക്കിനേപ്പോലെയെന്ന് എം.എ.ബേബി; പേടിച്ച മനോരമ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കയ്യൊഴിഞ്ഞു

കൊച്ചി: ഭാഷാപോഷിണി വിവാദത്തില്‍ മനോരമയ്‌ക്കെതിരേ പ്രതികരണവുമായി രംഗത്തെത്തിയ പുരോഹിതന്‍ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കിനേപ്പോലെയാണെന്ന് എം.എ.ബേബി. അതേ ഭാഷയും ഭാവവും വാദവുമായാണ് പുരോഹിതന്‍ പ്രത്യക്ഷപ്പെട്ടത്. സിസ്റ്റര്‍ അഭയയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ മലയാള മനോരമ തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തവിധം വാര്‍ത്ത കൊടുക്കുന്നതിനാല്‍ തങ്ങള്‍ മനോരമയെ ശത്രുപക്ഷത്തു കാണും എന്ന ഭീഷണി പുരോഹിതന്റെ വീഡിയോ. അതായത് ഭാഷപോഷിണിയിലെ ചിത്രം ഒരു നിമിത്തം മാത്രം, പ്രശ്‌നം അഭയ കേസാണെന്ന് ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേ ലക്കത്തിലെ മുഖചിത്രത്തില്‍ റിയാസ് കോമു എന്ന ശില്‍പിയുടെ ശ്രീനാരായണഗുരുവിന്റെ ശില്‍പമാണ് മറ്റൊരു വിവാദം. നാരായണഗുരുവിന്റെ ശില്‍പത്തിന്റെ ചിത്രം ചിലരുടെ ജാതിവികാരം വ്രണപ്പെടുത്തി എന്ന അവകാശവാദത്തെത്തുടര്‍ന്ന് മലയാള മനോരമ മാപ്പു പറഞ്ഞു. മാതാഹരിയെന്ന ചാരവനിതയെക്കുറിച്ചുള്ള ഒരു നാടകത്തിന്റെ ചിത്രീകരണമായാണ് ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ അന്ത്യഅത്താഴം എന്ന പെയിന്റിംഗിനോട് ആശയാനുവാദമുള്ള ചിത്രീകരണം ടോം വട്ടക്കുഴി എന്ന പ്രശസ്ത ചിത്രകാരന്‍ നടത്തിയത്. അതിന് ക്രിസ്തുവുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല, യേശു ക്രിസ്തു ഡാ വിഞ്ചിയുടെ സൃഷ്ടിയല്ല.

ഭാഷാപോഷിണി വിവാദം: കത്തോലിക്കാ പുരോഹിതന്‍ ശ്രീരാമസേനയുടെ മുത്തലിക്കിനേപ്പോലെയെന്ന് എം.എ.ബേബി; പേടിച്ച മനോരമ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കയ്യൊഴിഞ്ഞു

ഡാവിഞ്ചിയുടേത് ഒരു കലാസൃഷ്ടിയാണ്. അതിനെ ആരെങ്കിലും ഉപജീവിക്കുന്നതോ അനുകരിക്കുന്നതോ ക്രിസ്തുവുമായി ബന്ധപ്പെടുത്തേണ്ട കാര്യമല്ല. ഈ ചിത്രം കൊണ്ട് കേരളീയ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചാരണമാണ്. കേരളീയ ക്രിസ്ത്യാനികള്‍ ഇതിനെക്കാളും ഉയര്‍ന്ന സാംസ്‌കാരികബോധം ഉള്ളവരാണെന്നും ബേബി വ്യക്തമാക്കുന്നു.

ഭാഷാപോഷിണി വിവാദം: കത്തോലിക്കാ പുരോഹിതന്‍ ശ്രീരാമസേനയുടെ മുത്തലിക്കിനേപ്പോലെയെന്ന് എം.എ.ബേബി; പേടിച്ച മനോരമ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കയ്യൊഴിഞ്ഞു

വിവാദങ്ങളുയര്‍ന്ന ഉടന്‍ ചിത്രം പിന്‍വലിക്കാനും വര്‍ഗീയവാദികളോട് മാപ്പു പറയാനും മലയാള മനോരമ അസാധാരണ വേഗത്തില്‍ ഇറങ്ങിപ്പുറപ്പെട്ടു. ഒരു മാധ്യമം എന്ന നിലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിലപാടെടുക്കേണ്ട മനോരമ അതു ചെയ്തില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ വലിയൊരു ശക്തിയായ മനോരമ അവരുടെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിര്‍ലജ്ജം കയ്യൊഴിയുകയാണിവിടെയെന്ന് ബേബി ആരോപിക്കുന്നു. ലോകമെങ്ങുമുള്ള നിരവധി പത്രങ്ങളും വ്യക്തികളും ഇത്തരം സാഹചര്യങ്ങളില്‍ വളരെ ധീരമായ നടപടികളെടുത്തതിന്റെ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പത്രസ്ഥാപനമായ മനോരമ ഇങ്ങനെ ഒരു നിലപാടെടുത്താല്‍ മറ്റുള്ളവര്‍ എന്തു ചെയ്യുമെന്നും ബേബി ചോദിക്കുന്നു.

പോസ്റ്റ് കാണാം