‘ഇത് എന്ത് ജേണലിസമാണ്; നീനുവിനോടുള്ള ചോദ്യത്തില്‍ മനോരമ ലേഖികയുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ദുരഭിമാനക്കൊല റിപ്പോര്ട്ട് ചെയ്യാനെത്തിയ മനോരമ ലേഖികയുടെ ധാര്മികതയെ ചോദ്യം ചെയ്ത് സോഷ്യല് മീഡിയ. ദുരന്തമുഖത്ത് തകര്ന്നിരിക്കുന്ന കെവിന്റെ ഭാര്യയെ വീണ്ടും നോവിക്കുന്ന തരത്തിലായിരുന്നു ലേഖികയുടെ ചോദ്യങ്ങളെന്ന് സോഷ്യല് മീഡിയയില് വിമര്ശനം ഉയര്ന്നു. കെവിനെ എത്ര ക്രൂരമായാണ് കൊന്നതെന്ന് ഓര്മ്മിപ്പിച്ചുകൊണ്ട് നീനുവിന്റെ പ്രതികരണം ചോദിക്കുകയായിരുന്നു മനോരമയുടെ എറണാകുളം റിപ്പോര്ട്ടറായ ആഷാ ജാവേദ്.
 | 

‘ഇത് എന്ത് ജേണലിസമാണ്; നീനുവിനോടുള്ള ചോദ്യത്തില്‍ മനോരമ ലേഖികയുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

കോട്ടയം: ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മനോരമ ലേഖികയുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. ദുരന്തമുഖത്ത് തകര്‍ന്നിരിക്കുന്ന കെവിന്റെ ഭാര്യയെ വീണ്ടും നോവിക്കുന്ന തരത്തിലായിരുന്നു ലേഖികയുടെ ചോദ്യങ്ങളെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. കെവിനെ എത്ര ക്രൂരമായാണ് കൊന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് നീനുവിന്റെ പ്രതികരണം ചോദിക്കുകയായിരുന്നു മനോരമയുടെ എറണാകുളം റിപ്പോര്‍ട്ടറായ ആഷാ ജാവേദ്.

മാനസികമായി തകര്‍ന്നിരിക്കുന്ന പെണ്‍കുട്ടിയോട് ഇത്രയും അധാര്‍മികമായ ചോദ്യങ്ങള്‍ ചോദിച്ച് കുത്തി നോവിക്കുന്ന ജേര്‍ണലിസം എവിടെനിന്നു ലഭിച്ചുവെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കുറേ മാധ്യമങ്ങളുടെ മൈക്ക് നീനുവിനെ നേരെ നീണ്ടിരുന്നെങ്കിലും ആഷാ ജാവേദ് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഉത്തരം പറയാന്‍ അവര്‍ നീനുവിനെ നിര്‍ബന്ധിക്കുന്നുമുണ്ട്.

പ്രണയിച്ച പുരുഷന്റെ കൊലപാതക വാര്‍ത്തയുടെ നടുക്കത്തില്‍ നിന്ന് ഇനിയെന്ത് എന്നുപോലും അറിയാതെ ശൂന്യതയില്‍ നോക്കി നെഞ്ചുപൊട്ടുമാറുച്ചത്തില്‍ അലമുറയിടുന്ന പെണ്‍കുട്ടിയോട് വായില്‍ മൈക്ക് കുത്തി വാര്‍ത്താ വിശേഷം ചോദിക്കുന്ന ആ അളിഞ്ഞ മനസുണ്ടല്ലോ ജാതിക്കൊല നടത്തിയ നികൃഷ്ട ജീവികളേക്കാള്‍ ഭീകരമാണ്’ എന്ന് അനില്‍ പള്ളൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എക്‌സ്‌ക്ലൂസിവ് പ്രതികരണങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരം ജേര്‍ണലിസം മാനുഷിക വിരുദ്ധമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ആഷാ ജാവേദിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നത്.

വീഡിയോ കാണാം.