നിക്ഷേപകരുടെ ആവശ്യം തള്ളി സുക്കര്‍ബര്‍ഗ്; സി.ഇ.ഒ സ്ഥാനം രാജിവെക്കില്ല

സമീപകാലത്ത് ഒാഹരി വിപണിയിലുണ്ടായ തകര്ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കില്ലെന്ന് ഫെയിസ്ബുക്ക് സി.ഇ.ഒ മാര്ക്ക് സുക്കര്ബര്ഗ്. സി.എന്.എന്നിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുക്കര്ബര്ഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ രാജി ആവശ്യവുമായി ഷെയര്ഹോള്ഡേഴ്സ് രംഗത്ത് വന്നതായി വാര്ത്തകള് പുറത്തുവന്നിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സുക്കര്ബര്ഗ് രംഗത്ത് വന്നിരിക്കുന്നത്.
 | 
നിക്ഷേപകരുടെ ആവശ്യം തള്ളി സുക്കര്‍ബര്‍ഗ്; സി.ഇ.ഒ സ്ഥാനം രാജിവെക്കില്ല

സിലിക്കണ്‍വാലി: സമീപകാലത്ത് ഒാഹരി വിപണിയിലുണ്ടായ തകര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കില്ലെന്ന് ഫെയിസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സി.എന്‍.എന്നിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുക്കര്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ രാജി ആവശ്യവുമായി ഷെയര്‍ഹോള്‍ഡേഴ്‌സ് രംഗത്ത് വന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സുക്കര്‍ബര്‍ഗ് രംഗത്ത് വന്നിരിക്കുന്നത്.

ഫെയ്സ്ബുക്കിന്റെ ഓഹരി മൂന്നു ശതമാനം തകര്‍ന്ന് 139.53 ഡോളറായിരുന്നു. തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത് സുക്കര്‍ബര്‍ഗിന് തന്നെയാണ്. അദ്ദേഹത്തിന് മാത്രം നഷ്ടപ്പെട്ടത് 17.4 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 1.25 ലക്ഷം കോടി രൂപ). ഇതോടെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്നും സക്കര്‍ബര്‍ഗിന്റെ സ്ഥാനം പിന്നോട്ടു പോയി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വാര്‍ത്തയായതോടെയാണ് സുക്കര്‍ബര്‍ഗിനെതിരെ കമ്പനിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയരുന്നത്.

ഫെയിസ്ബുക്കിന്റെ വിമര്‍ശകരെ നേരിടാന്‍ പി.ആര്‍ ഏജന്‍സിയുടെ സഹായം തേടിയതായുള്ള വാര്‍ത്ത കൂടി പുറത്തുവന്നതോടെ സുക്കര്‍ബര്‍ഗിന്റെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. ഈ സ്ഥാപനം നടത്തുന്നത് ഞാനാണ്. അതില്‍ എന്ത് സംഭവിച്ചാലും ഉത്തരവാധിത്വം എന്റേതാണ്. ഇതൊരു പി.ആര്‍ സ്ഥാപനത്തെ കുറിച്ച് മാത്രമല്ല. മൊത്തത്തിലുള്ള നമ്മുടെ പ്രകടനത്തെ കുറിച്ചാണെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സി.ഇ.ഒ സ്ഥാനം രാജിവെക്കില്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.