തെമ്മാടിയെന്ന് ‘അച്ചിവീട്ടില്‍’ പോയി വിളിച്ചാ മതി! ചാനല്‍ ചര്‍ച്ചയില്‍ തമ്മിലടിച്ച് സന്ദീപ് വാര്യരും ജ്യോതികുമാര്‍ ചാമക്കാലയും; വീഡിയോ

മോദിയെ അപമാനിക്കാന് ഇത്തരം തെമ്മാടികളെ അനുവദിക്കരുതെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. തെമ്മാടിയെന്ന് സ്വന്തം അച്ചിവീട്ടില് പോയി വിളിച്ചാ മതിയെന്നായിരുന്നു ചാമക്കാലയുടെ മറുപടി.
 | 
തെമ്മാടിയെന്ന് ‘അച്ചിവീട്ടില്‍’ പോയി വിളിച്ചാ മതി! ചാനല്‍ ചര്‍ച്ചയില്‍ തമ്മിലടിച്ച് സന്ദീപ് വാര്യരും ജ്യോതികുമാര്‍ ചാമക്കാലയും; വീഡിയോ

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി കോണ്‍ഗ്രസ് പ്രതിനിധികള്‍ തമ്മില്‍ വാക്‌പോര്. പ്രധാനമന്ത്രിയും അമിത് ഷായും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് മാതൃഭൂമി ന്യൂസ് നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി പ്രതിനിധി സന്ദീപ് വാര്യരും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും ഏറ്റുമുട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാന്‍ കഴിവില്ലാത്തവനാണെന്ന് ചാമക്കാല വാദിച്ചു. മോദിയുടെ ഭരണകാലത്ത് വാര്‍ത്താ സമ്മേളനങ്ങള്‍ നടന്നിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയവയാണ് മിക്ക അഭിമുഖങ്ങളുമെന്ന് ചാമക്കാല വാദിച്ചു.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അത്തരത്തിലൊരു വ്യക്തി ആയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംവദിക്കാറുണ്ടായിരുന്നുവെന്നും ചാമക്കാല വ്യക്തമാക്കി. റഡാര്‍ തിയറി, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ തുടങ്ങിയ സംഘപരിവാര്‍ തള്ളുകള്‍ ചാനല്‍ ചര്‍ച്ചയില്‍ വിളമ്പുന്ന വ്യക്തിയാണ് സന്ദീപ് വാര്യരെന്നും മോദി ഗജ ഫ്രോഡാണെന്നും ചാമക്കാല കുറ്റപ്പെടുത്തി. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത സന്ദീപ് വാര്യര്‍ പ്രകോപിതനായി. മോദിയെ അപമാനിക്കാന്‍ ഇത്തരം തെമ്മാടികളെ അനുവദിക്കരുതെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. തെമ്മാടിയെന്ന് സ്വന്തം അച്ചിവീട്ടില്‍ പോയി വിളിച്ചാ മതിയെന്നായിരുന്നു ചാമക്കാലയുടെ മറുപടി.

വിഷയം കൂടുതല്‍ വാക്‌പോരിലേക്ക് കടന്നപ്പോള്‍ അവതാരകന്‍ ഇടപെട്ട് രണ്ടുപേരെയും ശാന്തരാക്കുകയായിരുന്നു. റഡാര്‍ തിയറി ഉള്‍പ്പെടെയുള്ള പ്രസ്താവനകളില്‍ മോദിയെ അനുകൂലിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തിയാണ് സന്ദീപ് വാര്യര്‍.

വീഡിയോ.

മോദി ഫ്രോഡ് എന്ന് ചാമക്കാല, പ്രകോപിതനായി സന്ദീപ് വാര്യര്‍; ചര്‍ച്ചയില്‍ വാക്‌പോര്

മോദി ഫ്രോഡ് എന്ന് ചാമക്കാല, പ്രകോപിതനായി സന്ദീപ് വാര്യര്‍; ചര്‍ച്ചയില്‍ വാക്‌പോര് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രോഡെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. ബിജെപി പ്രതിനിധി സന്ദീപ് വാര്യര്‍ പ്രകോപിതനായതോടെ വാടാ പോടാ വിളിയിലേയ്ക്ക് തര്‍ക്കം മാറി. അവതാരകന്‍ വളരെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ച് ചര്‍ച്ച സാധാരണ നിലയിലേയ്ക്ക് എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പത്രസമ്മേളനത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ദിവസവും രാത്രി 8.30 മുതല്‍ 9.30 വരെ. ചര്‍ച്ചയുടെ പൂര്‍ണരൂപം കാണാം. https://tv.mathrubhumi.com/en/debate/super-prime-time/spt-1.19090 #MathrubhumiNews #SuperPrimeTime

Posted by Mathrubhumi on Friday, May 17, 2019