മാതൃഭൂമി അന്തസ് കാണിക്കണമെന്ന് എം.ബി രാജേഷ്

പാലക്കാട്: മാതൃഭൂമി ദിനപ്പത്രം അന്തസ് കാണിക്കണമെന്ന് എം.ബി രാജേഷ് എംപി. തന്റെ പത്രസമ്മേളനങ്ങളും വാർത്തകളും പത്രം തമസ്കരിക്കുകയാണെന്നും പ്രസ്താവനകൾ പേര് വെയ്ക്കാതെ അച്ചടിക്കുകയാണെന്നും രാജേഷ് കുറ്റപ്പെടുത്തി. ആഗസ്റ്റ് മൂന്നിന് ഐ.ഐ.ടി ക്ലാസുകൾ തുടങ്ങുമെന്ന് ഇന്നലെ പത്ര സമ്മേളനം നടത്തി അറിയിച്ചിരുന്നു. ഐ.ഐ.ടി ഡയറക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഈ വാർത്ത മാതൃഭൂമി ഒഴികെ മറ്റെല്ലാ പത്രങ്ങളും (ഇംഗ്ലീഷ് പത്രങ്ങളടക്കം) സത്യസന്ധമായും ഒരുപോലെയും റിപ്പോർട്ട് ചെയ്തു. എന്നാൽ മാതൃഭൂമിയിലെ ഒന്നാം പേജിൽ എന്റെ പത്രസമ്മേളനക്കാര്യമോ, പേരോ പരാമർശിക്കാതെ സ്വന്തം വാർത്ത എന്ന നാട്യത്തിൽ കൊടുത്തിരുന്നു. മാതൃഭൂമി നാണമില്ലാത്ത അവസ്ഥയിലാണ് വാർത്ത ചെയ്യതെന്നും രാജേഷ് പറഞ്ഞു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് എം.ബി രാജേഷ് മാതൃഭൂമിയെ വിമർശിച്ചത്. ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ലെന്നും അദ്ദേഹം പറയുന്നു. പത്രസമ്മേളനത്തിന്റെയും, പ്രസ്താവനകളുടെയും ഉള്ളടക്കം എന്റെ പേരൊഴിവാക്കി സ്വന്തം വാർത്തയാക്കി കൊടുക്കുന്നത് പാലക്കാട് മാതൃഭൂമിയുടെ പതിവാണ്. ഇത് മാതൃഭൂമിയുടെ ഉയർന്ന തലത്തിൽ നിന്നുള്ള ആരും അറിഞ്ഞുകൊണ്ടാണെന്നു തോന്നുന്നില്ല. അന്ധമായ രാഷ്ട്രീയ വിരോധവും, പകയും വെച്ചുപുലർത്തുന്ന പ്രൊഫഷണലിസത്തിന്റെ ഹരിശ്രീ അറിയാത്ത ചില അല്പബുദ്ധികൾ ചെയ്യുന്നതാവാമെന്നും രാജേഷ് പറയുന്നു.
എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അന്തസ്സില്ലായ്മയും നെറികേടും ചിലര്‍ക്ക് ഒരലങ്കാരമാണ്. മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ചിലര്‍ അങ്ങനെയാണ് എന്നാല്‍ എല്ലാവരു…
Posted by M.B. Rajesh on Saturday, June 13, 2015