മോദി അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് റിപ്പോര്‍ട്ട്; പിഴവുകള്‍ പുറത്ത്

റഡാര് തിയറിയും കാലത്തിനു മുമ്പേ സഞ്ചരിച്ച ഡിജിറ്റല് ഫോട്ടോഗ്രഫിയുമൊക്കെ പരാമര്ശിക്കപ്പെട്ട നരേന്ദ്ര മോദിയുടെ അഭിമുഖം മുന്കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം.
 | 
മോദി അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് റിപ്പോര്‍ട്ട്; പിഴവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: റഡാര്‍ തിയറിയും കാലത്തിനു മുമ്പേ സഞ്ചരിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുമൊക്കെ പരാമര്‍ശിക്കപ്പെട്ട നരേന്ദ്ര മോദിയുടെ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം. അഭിമുഖത്തിലെ പിഴവുകള്‍ പുറത്തു വന്നതോടെയാണ് ഈ ആരോപണവും ഉയര്‍ന്നിരിക്കുന്നത്. ചോദ്യങ്ങള്‍ നേരത്തേ കൈമാറിക്കൊണ്ട് ആസൂത്രണം ചെയ്ത അഭിമുഖമാണ് ന്യൂസ് നേഷന്‍ എന്ന ചാനല്‍ നടത്തിയതെന്ന് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിമുഖത്തില്‍ കവിതയെഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മോദി ഒരു കവിത വായിക്കുന്നുണ്ട്. അവതാരകന്‍ ഇതിനു ശേഷം കവിതയൊന്ന് കാണട്ടെയെന്ന് പറഞ്ഞ് കൈനീട്ടുന്നു. തന്റെ കയ്യക്ഷരം മോശമാണെന്ന് പറഞ്ഞ് മോദി പേപ്പര്‍ കൊടുക്കുന്നില്ലെങ്കിലും ഈ പേപ്പര്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അവതാരകന്‍ ചോദിച്ച ചോദ്യലും

ന്യൂസ് നേഷന്‍ എന്ന ചാനലിനാണ് മോദി അഭിമുഖം അനുവദിച്ചത്. അഭിമുഖത്തിന് മുന്‍പ് തയ്യാറാക്കിയ എല്ലാ ചോദ്യങ്ങളും മോദിക്ക് കൈമാറിയിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഭിമുഖത്തിനിടെ കവിതയെക്കുറിച്ച് സംസാരിക്കുന്ന ഭാഗത്ത്, കവിതയൊന്ന് കാണിക്കുമോ എന്ന് ചോദിച്ച് അവതാരകന്‍, പേപ്പറിനായി കൈനീട്ടുന്നു. എന്നാല്‍ കയ്യക്ഷരം മോശമാണെന്ന് പറഞ്ഞൊഴിയുന്ന മോദിയുടെ കൈവശമുള്ള പേപ്പര്‍ ചാനല്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

കവിതയും അതിനു മുകളില്‍ ചാനല്‍ അവതാരകന്‍ ചോദിച്ച ചോദ്യവും പ്രിന്റ് ചെയ്തിരിക്കുന്നതും ഇതില്‍ വ്യക്തമായി കാണാം. ഇതോടെ റഡാര്‍ മേഘ സിദ്ധാന്തത്തിലും 80 കളിലെ ഡിജിറ്റല്‍ ഫോട്ടോഗ്രഫി ഇമെയില്‍ അവകാശവാദത്തിലുമുള്ള ട്രോളുകള്‍ പുതിയ വെളിപ്പെടുത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്.