കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ‘തനിയെ’ തപസിരുന്ന മോദി; ചിത്രങ്ങള്‍ വൈറല്‍; ക്യാമറ എങ്ങനെ വന്നുവെന്ന് സോഷ്യല്‍ മീഡിയ

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്പ് മോദി കൂടുതല് തീര്ത്ഥയാത്രകള് നടത്തുമെന്നാണ് അഭ്യൂഹങ്ങള്.
 | 
കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ‘തനിയെ’ തപസിരുന്ന മോദി; ചിത്രങ്ങള്‍ വൈറല്‍; ക്യാമറ എങ്ങനെ വന്നുവെന്ന് സോഷ്യല്‍ മീഡിയ

ഡെറാഡൂണ്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥനയും തീര്‍ത്ഥാടനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകള്‍ക്കുമായി രണ്ട് ദിവസമാണ് മോദി
ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മോദി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍.

കേദാര്‍ നാഥ് ക്ഷേത്രത്തിന് സമീപത്തുള്ള ഗുഹയില്‍ തപസിരിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിലെ പുതിയ ചര്‍ച്ചാ വിഷയം. സാധാരണയായി ഒറ്റയ്ക്കാണ് മുനിമാര്‍ തപസിരിക്കാറുള്ളത്. എന്നാല്‍ മോദിയിരിക്കുമ്പോള്‍ ഒപ്പം ഒരു ക്യാമറയുമുണ്ടായിരുന്നുവെന്ന് ചിലര്‍ പരിഹാസവും ഉന്നയിക്കുന്നുണ്ട്.

ഗുഹയ്ക്കുള്ളില്‍ അലങ്കരിച്ചിട്ടുള്ള കട്ടിലില്‍ മൂടിപ്പുതച്ചാണ് മോദി ഇരിന്നു ധ്യാനിക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഹിമാലയത്തില്‍ അതിരാവിലെ ധ്യാനിക്കുന്നവര്‍ക്ക് എങ്ങനെ ഇത്ര പെട്ടന്ന് തണുപ്പ് പിടിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ കളിയാക്കുന്നുണ്ട്.

റഡാര്‍ തിയറി, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ വിവാദങ്ങള്‍ക്ക് ശേഷം ഗുഹയിലെ മൂടിപ്പുതച്ചുള്ള ധ്യാനവും ട്രോളന്മാര്‍ ആഘോഷിക്കുകയാണ്. സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു.