വാട്‌സാപ്പിലൂടെ മാത്രമല്ല, ‘സ്മാര്‍ട്ട് കോഫീ മെഷിനു’കള്‍ വഴിയും ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നേക്കും!

ഇന്റര്നെറ്റ് സെക്യൂരിറ്റി സോഫ്റ്റ് വെയറായ അവാസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് വിന്സ് സ്റ്റാക്ക്ലറാണ് പുതിയ ഹാക്കിംഗ് രീതിയെക്കുറിച്ച് ഉപഭോക്താക്കള്ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
 | 
വാട്‌സാപ്പിലൂടെ മാത്രമല്ല, ‘സ്മാര്‍ട്ട് കോഫീ മെഷിനു’കള്‍ വഴിയും ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നേക്കും!

ലണ്ടന്‍: ഇന്റര്‍നെറ്റ് യുഗത്തില്‍ ഹാക്കിംഗിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇ-മെയില്‍ അക്കൗണ്ടുകള്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഹാക്കിംഗ് ഒരു നിത്യ സംഭവമാണ്. ഹാക്കിംഗിന്റെ രീതികളും ദിനപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്മാര്‍ട്ട് ഗൃഹോപകരണങ്ങള്‍ വഴി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത്. സ്മാര്‍ട്ട് കോഫി മെഷീന്‍ മുതല്‍ വീട്ടില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടി.വിയും ഹാക്കര്‍മാരുടെ ജോലി എളുപ്പമാക്കുന്നു.

ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ് വെയറായ അവാസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് വിന്‍സ് സ്റ്റാക്ക്‌ലറാണ് പുതിയ ഹാക്കിംഗ് രീതിയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍ കണക്ട് ചെയ്തിരിക്കുന്ന ഡിവൈസിലേക്ക് (ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍) ഹാക്കര്‍മാര്‍ക്ക് എത്തിപ്പെടാന്‍ കഴിയും. ഫോണ്‍ നേരിട്ട് ഹാക്ക് ചെയ്യാതെ ഗൃഹോപകരണ വഴിയാവും ഹാക്കര്‍ നുഴഞ്ഞു കയറുകയെന്നും വിന്‍സ് സ്റ്റാക്ക്‌ലര്‍ പറയുന്നു. നേരത്തെ വാട്‌സാപ്പ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ന് ഹാക്കര്‍മാര്‍ രണ്ട് തരമാണ്, കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ ആക്രമിച്ച് രേഖകള്‍ മോഷ്ടിക്കുന്ന ബ്ലാക്ക് ഹാറ്റ്സ് അഥവാ ക്രാക്കേഴ്സ്, മറ്റൊന്ന് വൈറ്റ് ഹാറ്റ്സ് അഥവാ ഹാക്കേഴ്സ്. വൈറ്റ് ഹാറ്റ്സ് എന്ന ഹാക്കിങ് സമൂഹം നിയമവിധേയമായ ഹാക്കിങ് നടത്തുന്നവരാണ്. നെറ്റ്വര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ നിയമിക്കുന്ന ഹാക്കര്‍മാരാണിവര്‍. സ്മാര്‍ട്ട് ഗൃഹോപകരണങ്ങളുടെ എണ്ണം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ബ്ലാക്ക് ഹാറ്റ്സ് അഥവാ ക്രാക്കേഴ്സിന് കൂടുതല്‍ അനുകൂല സാഹചര്യമാണുള്ളതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.