കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; വ്യാജ സിദ്ധന്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

വജാത ശിശുവിന് മുലപ്പാല് നിഷേധിച്ച സംഭവത്തില് വ്യാജസിദ്ധന്മാര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. നസിറുദ്ദീന് ചേന്നമംഗല്ലൂര് എന്നയാളാണ് മുഖ്യമന്ത്രിക്ക് ഫേസ്ബുക്കില് തുറന്ന കത്തെഴുതിയത്. ഒരു കുഞ്ഞിന് കിട്ടേണ്ട ഏറ്റവും അടിസ്ഥാനമായ മനുഷ്യാവകാശമാണ് മുലപ്പാലും നല്ല ചികില്സയും. ഒരക്ഷരം ഉരിയാടാന് പോലും സാധിക്കാത്ത കുട്ടിയുടെ ഇത്ര സ്വാഭാവികമായ അവകാശത്തെ പോലും നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില് അത് തീര്ത്തും ഗൗരവമുള്ളതും അപകടകരമായ കുറേ സൂചനകള് നല്കുന്നതുമാണെന്ന് കത്ത് പറയുന്നു.
 | 

കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; വ്യാജ സിദ്ധന്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ വ്യാജസിദ്ധന്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. നസിറുദ്ദീന്‍ ചേന്നമംഗല്ലൂര്‍ എന്നയാളാണ് മുഖ്യമന്ത്രിക്ക് ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതിയത്. ഒരു കുഞ്ഞിന് കിട്ടേണ്ട ഏറ്റവും അടിസ്ഥാനമായ മനുഷ്യാവകാശമാണ് മുലപ്പാലും നല്ല ചികില്‍സയും. ഒരക്ഷരം ഉരിയാടാന്‍ പോലും സാധിക്കാത്ത കുട്ടിയുടെ ഇത്ര സ്വാഭാവികമായ അവകാശത്തെ പോലും നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും ഗൗരവമുള്ളതും അപകടകരമായ കുറേ സൂചനകള്‍ നല്‍കുന്നതുമാണെന്ന് കത്ത് പറയുന്നു.

കുഞ്ഞിന്റെ പിതാവിന്റെ വാശിക്ക് കാരണമായത് സമീപ പ്രദേശത്തുള്ള സിദ്ധന്റെ/തങ്ങളുടെ ‘ചികില്‍സ’യുടെ ഭാഗമായ മാര്‍ഗ നിര്‍ദേശങ്ങളാണ്. ഇതേ പിതാവ് തന്നെ ഇപ്പോള്‍ 8 വയസ്സായ തന്റെ കുഞ്ഞിനും ഇങ്ങനെ നല്‍കിയില്ലായിരുന്നു എന്ന് പറയുന്നുണ്ടെന്നും. ഈ സിദ്ധന്റെയടുത്ത് നൂറ് കണക്കിന് രോഗികളാണ് ഓരോ ദിവസവും വന്ന് ‘ചികില്‍സ’ തേടാനെത്തുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. തൊട്ടടുത്തുള്ള മറ്റൊരു സിദ്ധന്റെയടുത്ത് ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്നും ഹമീദ് പറയുന്നു.

പ്രകൃതി ചികില്‍സയെന്ന പേരില്‍ നടക്കുന്ന തട്ടിപ്പ് സ്ഥാപനങ്ങള്‍ വേറെയും. നിഗൂഢതയും ദുരൂഹതയും മുഖമുദ്രയാക്കിയ ഈ സ്ഥാപനങ്ങളുടെ വയല്‍ നികത്തല്‍ അടക്കമുള്ള നിയമ ലംഘനങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാവുന്നില്ല. ഇവര്‍ ‘ചികിത്സിച്ച്’ രോഗം മൂര്‍ച്ചിച്ചതും ജീവന്‍ നഷ്ടപ്പെട്ടതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും അന്വേഷണം പോലുമില്ലാതെ പോവുന്നതാണ് പതിവ്. സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളേക്കാള്‍ വലിയ കെട്ടിട സമുച്ചയങ്ങളുമായി ഇവര്‍ തട്ടിപ്പ് തുടരുകയാണ്. മതവും വിശ്വാസവുമെല്ലാം ഇവര്‍ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നു. വാക്‌സിനേഷന്‍ പോലുള്ള പല വിഷയങ്ങളിലും ഇതിന്റെ ഭീകരത നമ്മള്‍ കണ്ടു കഴിഞ്ഞു.

കുഞ്ഞിന്റെ ആരോഗ്യ, വൈകാരിക തലങ്ങളെ മുലപ്പാലിനോളം സ്പര്‍ശിക്കുന്ന മറ്റ് ഘടകങ്ങള്‍ അധികമുണ്ടാവില്ല. അത് പോലും നിഷേധിക്കുന്ന തലത്തിലേക്ക് ഇവിടെയുള്ള ചികില്‍സാ തട്ടിപ്പുകളും മാഫിയകളും എത്തിച്ചേര്‍ന്നെങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ ഇനിയൊട്ടും വൈകരുതെന്ന സന്ദേശമാണത് നല്‍കുന്നത്. ഈ തട്ടിപ്പുകാര്‍ ഒറ്റപ്പെട്ട വ്യക്തികള്‍ എന്നതിനപ്പുറം ഒരു ആരോഗ്യ രംഗത്ത് സമാന്തര മാഫിയാ വ്യവസ്ഥിതി തന്നെ പടുത്തുയര്‍ത്തിയെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സമഗ്രമായ അന്വേഷണവും തുടര്‍ നടപടികളും വഴി മാത്രമേ കേരളത്തിലെ ആരോഗ്യ, സാമൂഹിക മേഖലയെ ബാധിച്ച ഈ അര്‍ബുദത്തെ തോല്‍പിക്കാനാവൂ. നിഷ്‌ക്രിയമായ ഭരണ നടപടികള്‍ കൂടിയാണിവരെ വളര്‍ത്തിയത്. ജനകീയ സര്‍ക്കാര്‍ എന്ന വാക്കിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ താങ്കളുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ അടിയന്തിര തിരുത്തല്‍ നടപടികള്‍ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് പറയുന്നു.

കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്. അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് ഭാര്യയെ വിലക്കിയതെന്നാണ് അബുബക്കറിന്റെ വിശദീകരണം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അബുബക്കറിന്റെ ഭാര്യ ഹഫ്സത്ത് ആണ്‍കുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുളള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും നല്‍കാന്‍ കഴിയില്ലെന്നും ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനും വഴങ്ങാതെ വന്നപ്പോള്‍ ആശുപത്രി ഇവരെ നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

പോസ്റ്റ് കാണാം