മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തണം പക്ഷേ കേസെടുക്കാനാവില്ല; പിണറായി

കൊച്ചി: മാവോയിസ്റ്റ് എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും തെറ്റായ വീക്ഷണങ്ങളെയും ആശയപരമായി നേരിട്ട് ഒറ്റപ്പെടുത്തേണ്ടതാണെന്ന് സിപിഎം നേതാവ് പിണറായി വിജയൻ. ഹൈക്കോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി സമൂഹം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെയാണ് കോടതി വിമർശിച്ചത്. കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയിൽ ആരും ചോദ്യം ചെയ്യില്ല. എന്നാൽ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാൻ തയ്യാറായ പോലീസിയൊണ് കോടതി വിമർശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്റെ പേരിൽ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധിയെന്നും പിണറായി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാവോയിസ്റ്റ് എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും തെറ്റായ വീക്ഷണങ്ങളെയും ആശയപരമായി നേരിട്ട് ഒറ്റപ്പെടുത്തേണ്ടതാണ് എന്നതിൽ നേരിയ സംശയത്തിന് അവകാശമില്ല. എന്നാൽ ഹൈക്കോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി സമൂഹം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെയാണ് കോടതി വിമർശിച്ചത്.
മാവോയിസ്‌റുകളും ഇതര തീവ്രവാദികളും നടത്തുന്ന പ്രവർത്തനങ്ങളോട് പൊതുവിൽ യോജിക്കാനാവില്ല. . . സമൂഹത്തിൽ ഈ വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയിൽ ആരും ചോദ്യം ചെയ്യില്ല. എന്നാൽ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിെരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാൻ തയ്യാറായ പോലീസിയൊണ് കോടതി വിമർശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്റെ പേരിൽ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധി.