എസ്.എസ്.എൽ.സി. : സോഫ്റ്റ്‌വെയറിനെ പഴിപറഞ്ഞ് സർക്കാരിന് കൈകഴുകാനാവില്ലെന്ന് പിണറായി

എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിലുണ്ടായ അപാകതകളിൽ സോഫ്റ്റ്വെയറിനെ പഴി പറഞ്ഞ് സർക്കാരിന് കൈകഴുകാനാവില്ലെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കുട്ടികളുടെ പത്തു വർഷത്തെ പഠനപ്രക്രിയയുടെയും അധ്വാനത്തിന്റെയും പൂർത്തീകരണവും രക്ഷിതാക്കളുടെ വിലയേറിയ പ്രതീക്ഷയുമാണ് എസ്.എസ്.എൽ .സി പരീക്ഷാഫലം. വിദ്യാർത്ഥികളും പൊതുസമൂഹവും വളരെ പ്രാധാന്യത്തോടെ കാണുന്നതാണിത്. ഇത്തവണ ആ പരീക്ഷാഫലം പൊളിച്ചുവെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
 | 

എസ്.എസ്.എൽ.സി. : സോഫ്റ്റ്‌വെയറിനെ പഴിപറഞ്ഞ് സർക്കാരിന് കൈകഴുകാനാവില്ലെന്ന് പിണറായി
കൊച്ചി: എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിലുണ്ടായ അപാകതകളിൽ സോഫ്റ്റ്‌വെയറിനെ പഴി പറഞ്ഞ് സർക്കാരിന് കൈകഴുകാനാവില്ലെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കുട്ടികളുടെ പത്തു വർഷത്തെ പഠനപ്രക്രിയയുടെയും അധ്വാനത്തിന്റെയും പൂർത്തീകരണവും രക്ഷിതാക്കളുടെ വിലയേറിയ പ്രതീക്ഷയുമാണ് എസ്.എസ്.എൽ .സി പരീക്ഷാഫലം. വിദ്യാർത്ഥികളും പൊതുസമൂഹവും വളരെ പ്രാധാന്യത്തോടെ കാണുന്നതാണിത്. ഇത്തവണ ആ പരീക്ഷാഫലം പൊളിച്ചുവെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം

കുട്ടികളുടെ പത്തു വർഷത്തെ പഠനപ്രക്രിയയുടെയും അധ്വാനത്തിന്റെയും പൂർത്തീകരണവും രക്ഷിതാക്കളുടെ വിലയേറിയ പ്രതീക്ഷയുമാണ് എസ്.എസ്.എൽ .സി പരീക്ഷാഫലം. വിദ്യാർത്ഥികളും പൊതുസമൂഹവും വളരെ പ്രാധ്യാത്തോടെ കാണുന്നതാണത്. ഇത്തവണ ആ പരീക്ഷാഫലം പൊളിച്ചു. പൊതുവിദ്യാലയങ്ങളെ തകർത്ത് വിദ്യാഭ്യാസ കച്ചവടത്തിന് ആക്കം കൂട്ടാനുള്ള യു ഡി എഫ് സർക്കാരിന്റെ ആർത്തിയാണ് ഈ അവസ്ഥയ്ക്ക് കാരണം.

ഫലം അനിശ്ചിതാവസ്ഥയിൽ ആക്കുക വഴി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും മാത്രമല്ല , നാടിന്റെ ആകെ രോഷത്തിനാണ് യു ഡി എഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും പാത്രമാകുന്നത്. ഒരു വശത്ത് അഴിമതി, മറു വശത്ത് അധികാര ദുർവിനിയോഗം . പിന്നൊരു വശത്ത് പിടിപ്പുകേടുംനാണം കെട്ട റയു ഡി എഫിന്റെ തനിനിറമാണ് ഒരിക്കൽ കൂടി പുറത്തു വന്നത്. സോഫ്റ്റ് വെയറിനെ കുറ്റപ്പെടുത്തി സർക്കാരിന് കൈകഴുകാൻ പറ്റുന്ന അപരാധമല്ല ഇത്.