ചുരിദാര്‍ വിരുദ്ധ സമരത്തെ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ച് കവി സച്ചിദാന്ദന്‍

ചുരിദാര് അണിഞ്ഞ് പത്മനാഭസ്വാമി ക്ഷേത്രത്തില് പ്രവേശിക്കാമെന്ന് വിധി വന്നതിനു ശേഷം ചുരിദാര് ധരിച്ചെത്തിയ സ്ത്രീകളെ ഹൈന്ദവസംഘടനകള് തടഞ്ഞതിനെ ഫെയ്സ്ബുക്കിലൂടെ പരിഹസിച്ച് കവി സച്ചിദാനന്ദന്. ചില ഹൈന്ദവ യാഥാസ്ഥിതികരും ബ്രാഹ്മണരുമാണ് പ്രതിഷേധവുമായി വന്നത്.
 | 

ചുരിദാര്‍ വിരുദ്ധ സമരത്തെ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ച് കവി സച്ചിദാന്ദന്‍

തിരുവനന്തപുരം: ചുരിദാര്‍ അണിഞ്ഞ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് വിധി വന്നതിനു ശേഷം ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ഹൈന്ദവസംഘടനകള്‍ തടഞ്ഞതിനെ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ച് കവി സച്ചിദാനന്ദന്‍. ചില ഹൈന്ദവ യാഥാസ്ഥിതികരും ബ്രാഹ്മണരുമാണ് പ്രതിഷേധവുമായി വന്നത്. ആ കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായി എന്നത് നടുക്കമുണ്ടാക്കിയെന്നും പുഴക്കടവില്‍ സ്ത്രീകളുടെ നഗ്നത കാണാനായി വസ്ത്രം കവര്‍ന്ന കൃഷ്ണന്റെ പേരിലുള്ള ക്ഷേത്രത്തിലാണ് ഈ വിലക്കെന്നതാണ് വിചിത്രമെന്നും സച്ചിദാനന്ദന്‍ പരിഹസിച്ചു.

സ്ത്രീകള്‍ നേടിയ ചെറിയ രണ്ട് വിജയങ്ങളെ കുറിച്ചും അതില്‍ സന്തോഷപ്പെടുന്നുവെന്നുമാണ് സച്ചിദാനനന്ദന്‍ തന്റെ പോസ്റ്റിലൂടെ പറയുന്നത്. മുംബൈ ഹാജി അലി പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനും ലഭിച്ചതും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ അണിഞ്ഞ് പ്രവേശിക്കാന്‍ അനുമതി കിട്ടിയതുമാണ് അവ. പക്ഷെ ആ സന്തോഷം പെട്ടന്നു തന്നെ ഇല്ലാതായെന്നും യാഥാസ്ഥിതികരായവരും ബ്രാഹ്മണര്‍ക്കുമൊപ്പം ചേര്‍നന് സ്ത്രീകള്‍ തന്നെ ചുരിദാര്‍ വിരുദ്ധ സമരം നടത്തിയത് നടുക്കമുണ്ടാക്കിയെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു. മണിപ്പൂരിലെ ധീരരായ അമ്മമാര്‍ ചെയ്തപോലെ ഒരു സമരമാണ് കേരളത്തിലെ സ്ത്രീകളില്‍നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ചുരിദാര്‍ അണിഞ്ഞ് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇന്നലെ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. ഇന്നലെ രാവിലെ ചുരിദാര്‍ ധരിച്ച് ഏതാനുംപേര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയതിനേത്തുടര്‍ന്നാണ് സ്ത്രീകളടങ്ങിയ പ്രതിഷേധക്കാരും ഹൈന്ദവ സംഘടനകളും ചേര്‍ന്ന് ക്ഷേത്രത്തില്‍ വെച്ച് ചുരിദാര്‍ ധരിച്ചവരെ തടഞ്ഞത്. ആചാരപ്രകാരം ചുരിദാറിന് മുകളിലായി മുണ്ട് ധരിച്ചെത്തിയാല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.