പ്രധാനമന്ത്രിയോടൊപ്പം കാല് കാണിച്ചിരുന്നതിന് പ്രിയങ്ക ചോപ്രക്ക് സദാചാരവാദികളുടെ വിമര്‍ശനം; ശക്തമായ മറുപടിയുമായി പ്രിയങ്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്മ്മന് സന്ദര്ശനത്തിനിടെ അദ്ദേഹത്തെ സന്ദര്ശിച്ച പ്രിയങ്ക ചോപ്രയുടെ ചിത്രത്തിനെതിരെ സദാചാരവാദികളുടെ വിമര്ശനം. സോഷ്യല് മീഡിയകളില് പ്രിയങ്ക ഇട്ട ചിത്രത്തില് മോദിക്കു സമീപമിരിക്കുന്ന പ്രിയങ്ക ചോപ്ര മാന്യതയില്ലാത്ത രീതിയില് തന്റെ കാലുകള് കാണിച്ചാണ് ഇരിക്കുന്നതെന്നാണ് സദാചാരവാദികളുടെ വിമര്ശനം. ചൊവ്വാഴ്ച ബെര്ലിനില് വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രമാണ് താരം തന്റെ ട്വിറ്ററിലും ഇന്സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെയുള്ള കമന്റുകളിലാണ് സദാചാരവാദികളുടെ വിമര്ശനവും ഉപദേശവും.
 | 

പ്രധാനമന്ത്രിയോടൊപ്പം കാല് കാണിച്ചിരുന്നതിന് പ്രിയങ്ക ചോപ്രക്ക് സദാചാരവാദികളുടെ വിമര്‍ശനം; ശക്തമായ മറുപടിയുമായി പ്രിയങ്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രിയങ്ക ചോപ്രയുടെ ചിത്രത്തിനെതിരെ സദാചാരവാദികളുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയകളില്‍ പ്രിയങ്ക ഇട്ട ചിത്രത്തില്‍ മോദിക്കു സമീപമിരിക്കുന്ന പ്രിയങ്ക ചോപ്ര മാന്യതയില്ലാത്ത രീതിയില്‍ തന്റെ കാലുകള്‍ കാണിച്ചാണ് ഇരിക്കുന്നതെന്നാണ് സദാചാരവാദികളുടെ വിമര്‍ശനം. ചൊവ്വാഴ്ച ബെര്‍ലിനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രമാണ് താരം തന്റെ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെയുള്ള കമന്റുകളിലാണ് സദാചാരവാദികളുടെ വിമര്‍ശനവും ഉപദേശവും.


ഇത്രയും വലിയ ഒരു മനുഷ്യന്റെ മുന്‍പില്‍ എങ്ങനെയിരിക്കണമെന്ന് അറിയില്ലേ, അതിനുള്ള മാന്യത ഇല്ലേ നിങ്ങള്‍ക്ക് എന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് പ്രിയങ്കക്കെതിരെ സദാചാരക്കാരുടെ വകയായി വന്നിരിക്കുന്നത്. എന്നാല്‍ തന്റെ ചിത്രത്തിനു നേരെയുണ്ടായ സദാചാര അക്രമണത്തിനെതിരെ ശക്തമായാണ് പ്രിയങ്ക പ്രതികരിച്ചത്. തന്റെ അമ്മയോടൊപ്പം കാലുകള്‍ കാണുന്ന വിധത്തില്‍ ഇരിക്കുന്ന ചിത്രം ലെഗ് ഫോര്‍ ഡേയ്‌സ് എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മറുപടി.

ബോളിവുഡില്‍ നിന്നും ബേവാച്ച് ഷോയിലൂടെയും മറ്റും ലോകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയങ്ക ചോപ്ര. കൂടാതെ ഒാസ്‌കാര്‍ പുരസ്‌കാരം നല്‍കുന്ന വേദിയിലും സാന്നിധ്യമറിയിച്ച താരം തന്റെ ബേവാച്ച് ഷോയുടെ പ്രചരണാര്‍ത്ഥമാണ് ഇപ്പോള്‍ ബെര്‍ലിനില്‍ എത്തിയിരിക്കുന്നത്. മോഡിയുടെ സന്ദര്‍ശനവേളയില്‍ അപ്രതീക്ഷിതമായാണ് ഇരുവരുടെയും കണ്ടുമുട്ടല്‍ എന്നായിരുന്നു റിപ്പോര്‍ട്ട്.