റാഫേല്‍ ഇടപാട്; മോഡി മാത്രമല്ല, മനോഹര്‍ പരീക്കറും കുറ്റക്കാരനാണെന്ന് വി.ടി ബല്‍റാം

റാഫേല് ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള് പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില് ബി.ജെ.പിയെ കടന്നാക്രമിച്ച് കോണ്ഗ്രസ് എം.എല്.എ വി.ടി ബല്റാം. പുതിയ രേഖകള് പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലേക്ക് മാത്രമല്ല, അക്കാലത്ത് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനോഹര് പരീക്കര് കൂടി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതാണെന്ന് ബല്റാം ഫെയിസ്ബുക്കില് കുറിച്ചു. റാഫേല് കരാറുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് അദ്ധ്യക്ഷന് രാഹുല് ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള് കൂടുതല് ശരിവെക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന രേഖകളെന്ന് ബല്റാം ഫെയിസ്ബുക്കില് കുറിച്ചു.
 | 
റാഫേല്‍ ഇടപാട്; മോഡി മാത്രമല്ല, മനോഹര്‍ പരീക്കറും കുറ്റക്കാരനാണെന്ന് വി.ടി ബല്‍റാം

കൊച്ചി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. പുതിയ രേഖകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലേക്ക് മാത്രമല്ല, അക്കാലത്ത് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനോഹര്‍ പരീക്കര്‍ കൂടി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതാണെന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ കൂടുതല്‍ ശരിവെക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന രേഖകളെന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേലില്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന സമാന്തര ചര്‍ച്ചകള്‍ ഇന്ത്യയുടെ ഔദ്യോഗിക വിലപേശല്‍ ശേഷിയെ തകര്‍ക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറി നല്‍കിയ കത്താണ് ദ ഹിന്ദു ദിനപത്രം ഇന്ന് പുറത്തുവിട്ടത്. പിന്നാലെ മോഡിയും രാജ്യത്തെ വഞ്ചിച്ചതായി ആരോപിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. വ്യോമസേനയുടെ 30,000 കോടി രൂപ മോഡി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെടലുകള്‍ നടത്തിയതായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ തന്നോട് വെളിപ്പെടുത്തല്‍ നടത്തിയിരുന്നതായി നേരത്തെ രാഹുല്‍ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി എയര്‍ ചീഫ് ഓഫ് എയര്‍സ്റ്റാഫ് ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെളിപ്പെടുത്തല്‍ സര്‍ക്കാരിന് വലിയ തലവേദനയാകും.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

റഫാല്‍ അഴിമതിയില്‍ പ്രതിരോധ വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു എന്നൊക്കെയുള്ള സംഘികളുടെ തള്ളിമറിക്കലുകള്‍ കണ്ടപ്പോഴാണ് ഈ പുതിയ ‘വെളിപ്പെടുത്തല്‍ രേഖ’ ഒന്നുകൂടി സൂക്ഷ്മമായി നോക്കിയത്. യഥാര്‍ത്ഥത്തില്‍ നേരത്തെയുള്ള ആരോപണത്തെ കൂടുതല്‍ ശരിവക്കുകയാണല്ലോ ഇതും ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റഫാലില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമാന്തര ചര്‍ച്ചകള്‍ ഇന്ത്യയുടെ ഔദ്യോഗിക വിലപേശല്‍ ശേഷിയെ തകര്‍ക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറിയുടെ കുറിപ്പ്.

ഇത് ഒന്നുകൂടി അടിവരയിടുന്ന തരത്തിലാണ് മേലുദ്യോഗസ്ഥനായ പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെയും നോട്ട്. എന്നാല്‍ അതിനും മുകളില്‍ രക്ഷാമന്ത്രി മനോഹര്‍ പരിക്കര്‍ നേരിട്ട് ഏയ് അങ്ങനെയൊന്നും ഇല്ല, അതൊക്കെ വെറും തോന്നലാണ്, മോദിജി ശരിക്കും പാവമാണ് എന്ന തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. പ്രതിരോധമന്ത്രിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ സംഘികള്‍ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.

മോദി നിയമിച്ച മന്ത്രി മോദിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ഫയലിലെഴുതുന്ന കുറിപ്പിന് എന്ത് ആധികാരികതയും വിശ്വാസ്യതയുമാണുള്ളത്. റഫാല്‍ അഴിമതി ഒരു രാഷ്ട്രീയ തീരുമാനപ്രകാരമാണ് നടന്നതെന്നും അതില്‍ പ്രതിരോധ മന്ത്രി ഒഴിച്ചുള്ള പ്രതിരോധ വകുപ്പിന് മുഴുവന്‍ എതിര്‍പ്പായിരുന്നുവെന്നും അല്ലേ ഒരിക്കല്‍ക്കൂടി ഇതിലൂടെ തെളിയുന്നത്. ചുരുക്കത്തില്‍ നരേന്ദ്രമോഡി കുറ്റക്കാരനല്ല എന്നല്ല, അദ്ദേഹത്തോടൊപ്പം ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന മനോഹര്‍ പരീക്കര്‍ കൂടി ഈ അഴിമതിയില്‍ കൂട്ടുപ്രതിയാണെന്ന് മാത്രമാണ് ഈ പുതിയ രേഖ തെളിയിക്കുന്നത്. ഉപ്പുതിന്ന കൂടുതല്‍ പേരെ ഇങ്ങനെ സ്വയം വെള്ളം കുടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.