പണമുണ്ടെങ്കില്‍ എന്തും ലഭിക്കും; ശശികല തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലെ തന്റെ അനുഭവങ്ങള്‍ വിവരിച്ച് രാഹുല്‍ പശുപാലന്‍

അനധികൃത സ്വത്തു സമ്പാദനക്കേസില് ശിക്ഷിക്കപ്പെട്ട ശശികല തടവില് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില് പണമെറിഞ്ഞാല് എന്തും ലഭിക്കുമെന്ന് രാഹുല് പശുപാലന്. ഓണ്ലൈന് പെണ്വാണിഭക്കേസില് റിമാന്ഡിലായിരുന്ന രാഹുല് ഒരു വര്ഷത്തോളം കഴിഞ്ഞ ജയിലാണ് ഇത്. ഫേസ്ബുക്ക് പേജിലാണ് പണമുണ്ടെങ്കില് എന്തു സൗകര്യവും ജീവനക്കാര് ചെയ്തു തരുമെന്ന് രാഹുല് പശുപാലന് പറയുന്നത്.
 | 

പണമുണ്ടെങ്കില്‍ എന്തും ലഭിക്കും; ശശികല തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലെ തന്റെ അനുഭവങ്ങള്‍ വിവരിച്ച് രാഹുല്‍ പശുപാലന്‍

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ പണമെറിഞ്ഞാല്‍ എന്തും ലഭിക്കുമെന്ന് രാഹുല്‍ പശുപാലന്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഒരു വര്‍ഷത്തോളം കഴിഞ്ഞ ജയിലാണ് ഇത്. ഫേസ്ബുക്ക് പേജിലാണ് പണമുണ്ടെങ്കില്‍ എന്തു സൗകര്യവും ജീവനക്കാര്‍ ചെയ്തു തരുമെന്ന് രാഹുല്‍ പശുപാലന്‍ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ:

രണ്ടായിരത്തിന്റെ നോട്ട് ഒരെണ്ണം നീട്ടിയെറിഞ്ഞാല്‍ നിലം ചവുട്ടി്കുഴച്ചു സല്യൂട്ടടിക്കുന്ന ജയിലര്‍മാര്‍. അമ്പതു രൂപക്കായി പ്രൊഫഷണല്‍ പിച്ചക്കാരെ നാണിപ്പിക്കുന്ന രീതിയില്‍ തെണ്ടുന്ന വാര്‍ഡന്മാര്‍. ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ടിവി സെറ്റ്‌ടോപ്പ് ബോക്സും മുതല്‍ ലോകത്ത് ലഭ്യമായതെന്തും ഒരല്‍പ്പരം മാര്‍ജിന്‍ കൂട്ടി നല്‍കിയാല്‍ ലഭിക്കും. നൂറുരൂപ നല്‍കിയാല്‍ ഒരു തിരിച്ചറിയല്‍ രേഖയും ഇല്ലാതെ ലഭിക്കുന്ന സിം കാര്‍ഡുകള്‍. ഭക്ഷണം പുറത്തുനിന്നും നല്‍കുന്നതിന് യാതൊരു നിയന്ത്രണവും ഇല്ല. പാചകം ചെയ്യാനുള്ള ഇഡക്ഷന്‍ സ്റ്റവ്വും പാത്രങ്ങളും മുതല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന എന്തും ചിക്കനും മട്ടനും അടക്കം ലഭിക്കുന്ന ജയില്‍ ക്യാന്റീന്‍.

വട്ടിപ്പലിശയും ബേക്കറിയും ഹോട്ടലും മുതല്‍ കേബിള്‍ ടി വി സര്‍വീസ് വരെ നടത്തുന്ന സീനിയര്‍ തടവുകാര്‍. നോട്ടിന്റെ കനം അനുസരിച്ച് കൂളറും ബെഡ്ഡും എല്‍ഇഡി ടിവിയും ഉള്ള സിംഗിള്‍ റൂം മുതല്‍ പുറത്തു കൊടുക്കുന്നതിന്റെ നാലിലൊന്നു കൂലിയില്‍ പുറം തിരുമ്മിത്തരാനും തുണിയലക്കാനും വീട്ടുപണിക്കും ജോലിയന്വേഷിച്ചു ക്യൂവില്‍ നില്‍ക്കുന്ന തടവുകാര്‍. കള്ളും കഞ്ചാവും മുതല്‍ പുറത്തു പിടിച്ചാല്‍ ജീവിതകാലം അകത്തുകിടക്കേണ്ട മയക്കുമരുന്നുകള്‍ വരെ പെട്ടിക്കട പോലെ വില്‍ക്കുന്ന കോറിഡോറുകള്‍ (ടൈംസ് ഓഫ് ഇന്ത്യ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 2016 ല്‍ മാത്രം നാല് ടണ്‍ കഞ്ചാവാണ് പരപ്പന അഗ്രഹാരയില്‍ നിന്ന് പിടിച്ചിട്ടുള്ളത്. ഉപയോഗിക്കുന്നതിന്റെ പത്ത് ശതമാനം വരില്ല ഇത്)

അയ്യായിരം രൂപാ എറിഞ്ഞാല്‍ ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സക്ക് എഴുതി അഡ്മിറ്റ് ചെയ്തുതരുന്ന ഡോക്ടര്‍മാര്‍. ഇതൊക്കെയാണ് രാമാ ഞാന്‍ കിടന്നതും അനുഭവിച്ചതുമായ സാധാരണക്കാരന്റെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍. അവിടെ വീട്ടില്‍ നിന്നുള്ള ഭക്ഷണം വേണം എന്ന് ശശികലയെ പോലൊരു ഉഗ്രപ്രതാതാപി ഡിമാന്‍ഡ് വച്ചു എന്നൊക്കെ റിപ്പോര്‍ട്ട് ചെയ്തു പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ കരയിക്കരുതെന്ന് രാഹുല്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ഇതൊക്കെ നിഷേധ്യമാക്കണം എന്ന അഭിപ്രായം തനിക്കല്ലെന്നും പോസ്റ്റിന്റെ അവസാനം രാഹുല്‍ പറയുന്നു.

പോസ്റ്റ് കാണാം