രാജ്‌മോഹന്‍ ‘ഉണ്ണിച്ചാക്ക്’ ചുവരെഴുത്തിന് പിന്നില്‍ ഒരു ‘കാസറഗോഡന്‍’ സ്നേഹത്തിന്‍റെ കഥയുണ്ട്!

കാസര്ഗോഡ് ലോക്സഭാ മണ്ഡലത്തിലെ ചൂടേറിയ തെരഞ്ഞെടുപ്പ് സംവാദങ്ങള്ക്കിടയില് കഴിഞ്ഞ ദിവസം ഏറ്റവുമധികം ചര്ച്ചയായ പ്രയോഗമാണ് രാജ്മോഹന് 'ഉണ്ണിച്ചാക്ക്'. മണ്ഡലത്തിലെ ഒരു ചുവരഴുത്തിനെ പിന്തുടര്ന്നായിരുന്നു 'ഉണ്ണിച്ചാക്ക്' പ്രയോഗം സോഷ്യല് മീഡിയയിലെത്തിയത്. സ്ഥിരമായി സംഭവിക്കാറുള്ള ചുവരെഴുത്തുകളിലെ അക്ഷര പിശകാണെന്നും യുഡിഎഫ് സ്ഥാനാര്ത്ഥിയെ കളിയാക്കി ആരോ എഴുതിയതാണെന്നൊക്കെ പ്രചാരണങ്ങളുണ്ടായി. എന്നാല് സത്യം ഇതൊന്നുമല്ല!
 | 
രാജ്‌മോഹന്‍ ‘ഉണ്ണിച്ചാക്ക്’ ചുവരെഴുത്തിന് പിന്നില്‍ ഒരു ‘കാസറഗോഡന്‍’ സ്നേഹത്തിന്‍റെ കഥയുണ്ട്!

കാസര്‍കോട്: കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ ചൂടേറിയ തെരഞ്ഞെടുപ്പ് സംവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ഏറ്റവുമധികം ചര്‍ച്ചയായ പ്രയോഗമാണ് രാജ്‌മോഹന്‍ ‘ഉണ്ണിച്ചാക്ക്’. മണ്ഡലത്തിലെ ഒരു ചുവരഴുത്തിനെ പിന്തുടര്‍ന്നായിരുന്നു ‘ഉണ്ണിച്ചാക്ക്’ പ്രയോഗം സോഷ്യല്‍ മീഡിയയിലെത്തിയത്. സ്ഥിരമായി സംഭവിക്കാറുള്ള ചുവരെഴുത്തുകളിലെ അക്ഷര പിശകാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കളിയാക്കി ആരോ എഴുതിയതാണെന്നൊക്കെ പ്രചാരണങ്ങളുണ്ടായി. എന്നാല്‍ സത്യം ഇതൊന്നുമല്ല!

കാസര്‍ഗോഡ്, കുടക്, മംഗാലാപുരം അതിര്‍ത്തി, ഉഡുപ്പി ഭാഗങ്ങളിലുള്ള മലയാളികള്‍ക്കിടയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ പദങ്ങളിലൊന്നാണ് ‘ഇച്ച’. ജേഷ്ഠ സഹോദരനെ ബഹുമാനത്തോടെ അഭിസംബോദന ചെയ്യുന്ന വാക്കാണ് ‘ഇച്ച’. തിരുവനന്തപുരം ഭാഗങ്ങളില്‍ ‘അണ്ണന്‍’ എന്നും കോഴിക്കോട് കണ്ണൂര്‍ ഭാഗങ്ങളില്‍ ‘ഇക്ക’ എന്നൊക്കെയുള്ള അഭിസംബോദന രീതിക്ക് സമാനമായ പദം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ‘ഇച്ചയ്ക്ക്’ വോട്ട് അഭ്യര്‍ത്ഥിക്കുന്ന സമാന പോസ്റ്ററുകള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്.

അതേമയം സിപിഎം അനുകൂല സൈബര്‍ അക്കൗണ്ടുകള്‍ ‘ഇച്ച’ പ്രയോഗത്തിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിട്ടുണ്ട്. വംശീയമായ പരിഹാസങ്ങളാണ് മിക്കതും. കൊങ്ങിണി, തുളു, കന്നട, മലയാളം, ഉറുദു, മറാഠി തുടങ്ങി അനവധി പ്രദേശിക ഭാഷകള്‍ സംസാരിക്കുന്നവര്‍ കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. വൈവിധ്യമായ ഇത്തരം ഭാഷകളെ ബഹുമാനിക്കാന്‍ സൈബറിടങ്ങള്‍ മറന്നുപോകുന്നുവെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.