പിതൃ സഹോദരന്‍ പീഡിപ്പിച്ചത് ഋതുമതിയായ ദിവസം! ‘മീ റ്റൂ’വിന് സമാനമായ തുറന്നുപറച്ചിലുകള്‍ തുടരുന്നു

പീഡനങ്ങള് തുറന്നു പറഞ്ഞുകൊണ്ട് ഹോളിവുഡില് തുടങ്ങിവെച്ച 'മീ റ്റൂ' ക്യാംപെയിനിനു സമാനമായ തുറന്നുപറച്ചിലുകള് കേരളത്തില് തുടരുന്നു. താന് ഋതുമതിയായ ദിവസം പിതാവിന്റെ സഹോദരന് പീഡിപ്പിച്ച അനുഭവം തുറന്നു പറഞ്ഞ് യുവതി രംഗത്തെത്തി. ഫെയിസ്ബുക്കിലാണ് തുറന്നെഴുത്ത്. പന്ത്രണ്ട് വയസു മുതല് മൂന്നു വര്ഷക്കാലം അച്ഛന്റെ സ്വന്തം ചേട്ടന് എന്ന മൃഗത്തിന്റെ പിടിയിലായിരുന്നുവെന്നാണ് പോസ്റ്റില് യുവതി കുറിക്കുന്നത്.
 | 

പിതൃ സഹോദരന്‍ പീഡിപ്പിച്ചത് ഋതുമതിയായ ദിവസം! ‘മീ റ്റൂ’വിന് സമാനമായ തുറന്നുപറച്ചിലുകള്‍ തുടരുന്നു

പീഡനങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് ഹോളിവുഡില്‍ തുടങ്ങിവെച്ച ‘മീ റ്റൂ’ ക്യാംപെയിനിനു സമാനമായ തുറന്നുപറച്ചിലുകള്‍ കേരളത്തില്‍ തുടരുന്നു. താന്‍ ഋതുമതിയായ ദിവസം പിതാവിന്റെ സഹോദരന്‍ പീഡിപ്പിച്ച അനുഭവം തുറന്നു പറഞ്ഞ് യുവതി രംഗത്തെത്തി. ഫെയിസ്ബുക്കിലാണ് തുറന്നെഴുത്ത്. പന്ത്രണ്ട് വയസു മുതല്‍ മൂന്നു വര്‍ഷക്കാലം അച്ഛന്റെ സ്വന്തം ചേട്ടന്‍ എന്ന മൃഗത്തിന്റെ പിടിയിലായിരുന്നുവെന്നാണ് പോസ്റ്റില്‍ യുവതി കുറിക്കുന്നത്.

ഒറ്റമുറി വീട്ടില്‍ രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു പീഡനം. ഓര്‍ക്കുമ്പോള്‍ ഇന്നും നടുക്കം. ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായി ഞാന്‍ കണക്കാക്കി. ആ നിമിഷം മരിച്ചുപോവാന്‍ ഞാന്‍ ആഗ്രഹിച്ചു. രാവിലെ ആയപ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ അയാള്‍ പെരുമാറി. പിന്നെ പിന്നെ ഞാന്‍ അയാളില്‍ നിന്നും ഓടിയൊളിച്ചു.അയാള്‍ പിന്നെ ബാംഗ്‌ളൂര്‍ക്ക് പോയതെ ഇല്ല.ഞങ്ങളുടെ വീട്ടില്‍ തന്നെ. ഓര്‍ക്കുക, ഒരു പെണ്ണ് സ്ത്രീയായി എന്ന് തെളിയുന്ന ദിവസത്തില്‍ അവള്‍ക്ക് സംഭവിച്ചതാണ്. എന്നിട്ടും അയാളോടൊപ്പം തുടര്‍ന്നും സഹവസിക്കാന്‍ നിര്ബന്ധിതയാവുക…!അത് വിവരിക്കാന്‍ വാക്കുകളില്ല..വീട്ടില്‍ ബാക്കി എല്ലാവര്‍ക്കും അയാളെ നല്ല വിശ്വാസം ആയിരുന്നു.

ഞങ്ങളുടെ weaknesess വെച്ചായിരുന്നു അയാളുടെ ചൂഷണം. കുഞ്ഞായിരുന്ന അനിയത്തിയെ അയാളുടെ അടുത്തു നിന്നു ഞാന്‍ മാറ്റാന്‍ തുടങ്ങി.പക്ഷെ എന്നെ അയാളുടെ അടുത്ത് എത്തിക്കാന്‍ വേണ്ടി അനിയത്തി യെ അയാള്‍ മനപ്പൂര്‍വം പിടിച്ച് വെച്ചുതുടങ്ങി.എനിക്കിത് സ്വഭാവിമായി ആരോടും പറയാന്‍ ഒരു വഴിയുംല്ലായിരുന്നു.വീട്ടില്‍ അയാള്‍ക്കു അനുകൂല സാഹചര്യം ഉണ്ടാക്കി വീണ്ടും ഇത് തുടര്‍ന്നുകൊണ്ടിരുന്നു.

ഉപദ്രവിക്കുമ്പോഴൊക്കെ അയാള്‍ വീട്ടിലേക്ക് പണം എറിഞ്ഞുകൊണ്ടിരുന്നു. എന്റെ വീട്ടിലെ യാഥാസ്ഥിതിക ചുറ്റുപാടും കുടുംബ തകര്‍ച്ചയും കണക്കിലെടുത്തു ഇനിക് വാ തുറക്കാന്‍ പറ്റില്ലായിരുന്നു.ഞാന്‍ നശിക്കപ്പെട്ടു എന്നു തന്നെ ഞാന്‍ കരുതി.എങ്ങനെയെങ്കിലും അവിടെ നിന്ന് എന്നെന്നേക്കുമായി ഓടിക്കളയാന്‍ ഞാന്‍ ആശിച്ചു. കുളിമുറി ഇല്ലാതിരുന്ന വീട്ടില്‍ ഓപ്പണ്‍ പ്ലേസില്‍ നിന്നായിരുന്നു കുളിയും മറ്റും.ഞാന്‍ കുളിക്കുമ്പോള്‍ ഒക്കെ അറിയാതെ വന്നതാണെന്ന് നടിച്ചു കയറി വരുന്ന അയാളുടെ മുന്നില്‍ അപമാനവും ഭീതിയും കൊണ്ടു ചൂളി ചെറുതായിട്ടുണ്ട്

ഏതാണ്ട് പതിനഞ്ചു വയസില്‍ ആ വീട് മാറി. അപ്പോഴേക്കും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കുറച്ചൊക്കെ ധാരണ വരികയും അയാളെ പുതിയ വീട്ടിലേക്ക് കയറ്റില്ലെന്നു ഞാന്‍ കര്‍ശനമായ തീരുമാനം എടുക്കുകയും ചെയ്തു.ഇപ്പോഴും ബാംഗ്ലൂരില്‍ എവിടെയോ ജീവിച്ചിരിപ്പുണ്ട് അയാള്‍ എന്ന് പോസ്റ്റില്‍ യുവതി എഴുതുന്നു.