തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെയാകണമെന്ന് വിവരിച്ച് മുന്‍ എംഎല്‍എ സാജു പോള്‍; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മരണാനന്തര ചടങ്ങുകളിലും വിവാഹങ്ങളിലും നടക്കുന്ന ധൂര്ത്തുകളെ വിമര്ശിച്ച് മുന് എംഎല്എ സാജു പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില് നിരവധി വിവാഹ ചടങ്ങുകളിലും മരണ ചടങ്ങുകളിലും പങ്കെടുത്ത എനുഭവം കൊണ്ട് ഈ ചടങ്ങുകളില് നടത്തുന്ന ആഡംബരങ്ങള് പൂര്ണ്ണമായും ഒഴിവാക്കണമെന്നാണ് തന്റെ പോസ്റ്റിലൂടെ സാജു പോള് അഭിപ്രായപ്പെടുന്നത്.
 | 

തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെയാകണമെന്ന് വിവരിച്ച് മുന്‍ എംഎല്‍എ സാജു പോള്‍; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മരണാനന്തര ചടങ്ങുകളിലും വിവാഹങ്ങളിലും നടക്കുന്ന ധൂര്‍ത്തുകളെ വിമര്‍ശിച്ച് മുന്‍ എംഎല്‍എ സാജു പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരവധി വിവാഹ ചടങ്ങുകളിലും മരണ ചടങ്ങുകളിലും പങ്കെടുത്ത എനുഭവം കൊണ്ട് ഈ ചടങ്ങുകളില്‍ നടത്തുന്ന ആഡംബരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് തന്റെ പോസ്റ്റിലൂടെ സാജു പോള്‍ അഭിപ്രായപ്പെടുന്നത്. തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നും തന്റെ പോസ്റ്റിലൂടെ മുന്‍ എംഎല്‍എ വ്യക്തമാക്കുന്നു.

മരണവിവരം അറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് തുടങ്ങി അതിനുള്ള റീത്തുകള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അനുശോചന യോഗങ്ങള്‍ ഹര്‍ത്താല്‍ എന്നിവയെല്ലാം ഒഴിവാക്കനാണ് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നത്. വില്‍പത്രം എഴുതി രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ ലോകമറിയാന്‍ സമൂഹമാധ്യമങ്ങള്‍ മതിയാകുമെന്ന വിശേഷണത്തോടെ സാജു പോള്‍ തന്റെ പോസ്റ്റില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

എന്റെ മരണാനന്തര ചടങ്ങുകളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബ്ബന്ധമായും പാലിക്കണമെന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ വിടവാങ്ങലിനു ശേഷം മൃതദേഹം കാണാനും സംസ്‌കാര ചടങ്ങുകള്‍ ധന്യമാക്കാനും എത്തുന്ന കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍,സഖാക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം എന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

1) മരണവിവരം വിളംബരം ചെയ്തുള്ള മൈക്ക് അനൗണ്‍സ്‌മെന്റ്, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പാടില്ല. ഇക്കാലത്ത് ആവശ്യമില്ലാത്ത കാര്യങ്ങളാണിവ.

2) മൃതശരീരത്തിന്റെ ഫോട്ടോ, വീഡിയോ മുതലായവ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്. കൂടുംബ ആല്‍ബത്തില്‍ സൂക്ഷിക്കാന്‍ മാത്രമായി ദൃശ്യങ്ങള്‍ പകര്‍ത്താവുന്നതാണ്. എന്റെ ചേതനയറ്റ ശരീരവും കുടുംബാംഗങ്ങളുടെ വിലാപവും മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല.ഈ അഭിലാഷം നിറവേറത്തക്കവിധം സ്വകാര്യതയോടെ കാലയവനികക്കുള്ളില്‍ മറയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

3) പ്രഫ.എം. കൃഷ്ണന്‍ നായര്‍ സാര്‍ സാഹിത്യവാരഫലത്തില്‍ മൃതശരീരത്തില്‍ പരസ്യം നടത്തലാണ് റീത്തുവയ്ക്കല്‍ എന്നെഴുതിയതു വായിച്ച ശേഷം നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ റീത്തുവയ്ക്കാറില്ല. ഒഴിവാക്കാന്‍ പറ്റാത്ത ഒദ്യോഗിക സന്ദര്‍ഭങ്ങളില്‍ വച്ചിട്ടുണ്ട്.എന്റെ ഭൗതീകശരീരത്തില്‍ പുഷ്പചക്രങ്ങളും പൂച്ചെണ്ടുകളും എന്തായാലും വേണ്ട.(പൂക്കടക്കാര്‍ പിണങ്ങരുതേ…)

4) തണുപ്പ് തീരെ പറ്റാത്ത ഒരാളാണ് ഞാന്‍. അതുകൊണ്ട് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയേ വേണ്ട. നാട്ടിലുള്ളവരും ഓടിയെത്താവുന്ന ദൂരത്തുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചാല്‍ മതി. 6-7 മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാകണം.

5) ആദരസൂചകമായി നാട്ടുകാരെ കഷ്ടപ്പെടുത്തി ഹര്‍ത്താല്‍ ആഘോഷിക്കരുത്.

6) ചടങ്ങുകള്‍ക്കുശഷം മൗനജാഥ, അനുശോചനയോഗം എന്നിവ നടത്തേണ്ടതില്ല. നാട്ടുകാര്‍ നന്നായി അറിയുന്ന ഒരാളെക്കുറിച്ച് രാഷ്ട്രീയമായും വ്യക്തിപരമായും എതിര്‍ത്തു നടന്നിരുന്നവരടക്കം പുകഴ്ത്തി വിഷമിക്കാന്‍ ഇടയാക്കരുത്.

7) സഖാക്കള്‍ക്കു കഷ്ടപ്പാടായി സ്മാരകം നിര്‍മ്മിക്കലും വര്‍ഷം തോറും അനുസ്മരണം നടത്തലും ആരു നിര്‍ബ്ബന്ധിച്ചാലും ചെയ്യരുത്.

പോസ്റ്റ് കാണാം