ഇര പറയുന്നതില്‍ ശരിയുടെ അംശം കുറവ്; വടക്കാഞ്ചേരി കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തലിനെ സംശയിച്ച് അഡ്വ. സംഗീത ലക്ഷ്മണ

വടക്കാഞ്ചേരി കൂട്ട ബലാല്സംഗത്തില് ഇര വെളിപ്പെടുത്തിയ കാര്യങ്ങളില് ശരിയുടെ അംശം കുറവാണെന്ന് അഭിപ്രായവുമായി അഭിഭാഷക സംഗീത ലക്ഷ്മണ. ചാനല് ചര്ച്ചകളില് തന്നെ വിളിച്ചിരുന്നുവെങ്കിലും വിഷയം നന്നായി മനസിലാക്കാതിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയും അതിനു തുടര്ച്ചയായി പത്രസമ്മേളനം വിളിച്ചു കൂട്ടിയും പറയുന്നത് അപ്പാടെ വിഴുങ്ങാന് താനില്ല. അത് ചില പെണ്ണുങ്ങള് ചേര്ന്ന് പറയുന്നതുകൊണ്ടു മാത്രം വിശ്വസിക്കാന് കഴിയില്ലെന്നും സംഗീത പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഗീത തന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.
 | 

ഇര പറയുന്നതില്‍ ശരിയുടെ അംശം കുറവ്; വടക്കാഞ്ചേരി കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തലിനെ സംശയിച്ച് അഡ്വ. സംഗീത ലക്ഷ്മണ

കൊച്ചി: വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗത്തില്‍ ഇര വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ശരിയുടെ അംശം കുറവാണെന്ന് അഭിപ്രായവുമായി അഭിഭാഷക സംഗീത ലക്ഷ്മണ. ചാനല്‍ ചര്‍ച്ചകളില്‍ തന്നെ വിളിച്ചിരുന്നുവെങ്കിലും വിഷയം നന്നായി മനസിലാക്കാതിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി പത്രസമ്മേളനം വിളിച്ചു കൂട്ടിയും പറയുന്നത് അപ്പാടെ വിഴുങ്ങാന്‍ താനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നതുകൊണ്ടു മാത്രം വിശ്വസിക്കാന്‍ കഴിയില്ലെന്നും സംഗീത പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഗീത തന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

ഇരയുടെ മൊഴി ഒരു മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് മൊഴി തന്നയാള്‍ സ്വമേധയാ നല്‍കിയതാണെന്ന് കേട്ട് ഉറപ്പു വരുത്തിയും അത് പ്രത്യേകം രേഖപ്പെടുത്തിയുമാണ്. ഈ ഇരതന്നെ കൊടുത്ത മൊഴി തനിക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. പ്രതിയായ ജയന്തന്‍ പറയുന്ന സാമ്പത്തിക ഇടപാടും 15 ലക്ഷം രൂപ ചോദിച്ചു കൊണ്ട് ഇരയുടെ ഭര്‍ത്താവ് നടത്തിയ ഫോണ്‍ കോള്‍ എന്നിവയും അന്വേഷണ വിധേയമാക്കട്ടെ.

മജിസ്‌ട്രേറ്റിനെ കാണാന്‍ പോകുമ്പോളും സാമൂഹ്യപ്രവര്‍ത്തകയെ കാണാന്‍ പോകുമ്പോളും പത്രസമ്മേളനം നടത്തുമ്പോളും ഭര്‍ത്താവ് കൂടെയുണ്ടായിരുന്ന സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാകുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല തുടങ്ങിയ വാദങ്ങളാണ് സംഗീത ഉന്നയിക്കുന്നത്.

ഭാഗ്യലക്ഷ്മിയും പാര്‍വതിയും മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ്. അവരവരുടെ മേഖലകളില്‍ അവര്‍ പേരെടുത്തവരുമാണ്. എന്നാല്‍ രണ്ടു പേരുടെയും തലയില്‍ വകതിരിവില്ലാത്ത് ഫെമിനിസം കുത്തിനിറച്ചിട്ടുണ്ടെന്ന് സംഗീത ആരോപിക്കുന്നു. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നതെന്നും ഫേസ്ബുക്കില്‍ സംഗീത കുറിക്കുന്നു.

താന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണെങ്കിലും ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. മാത്രമല്ല, തനിക്ക് പുരുഷന്മാരോട് അല്‍പം താല്പര്യക്കൂടുതലുണ്ട്. അതുകൊണ്ട് കൂടി ഞാന്‍ ശക്തമായി ധരിക്കുന്നത് ‘ഇര’ പറയുന്നതില്‍ ശരികളുടെ അംശങ്ങള്‍ കുറവാണ് എന്ന് സംഗീത കുറിക്കുന്നു.

പോസ്റ്റ് കാണാം