നാട്ടിന്‍പുറത്തെ പരദൂഷണ സദസുകളുടെ മാധ്യമ പരിഭാഷയായി ചാനല്‍ ചര്‍ച്ചകള്‍ മാറുന്നോ? വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില് മാധ്യമങ്ങള് നടത്തുന്ന ഇടപെടലിനെ വിമര്ശിച്ച് മുതിര്ന്ന മാധ്യമപ്രവര്ത്തകനും ഡെക്കാന് ക്രോണിക്കിള് എഡിറ്ററുമായ കെ.ജെ.ജേക്കബ്. നാട്ടിന്പുറത്ത് ഒരു കാര്യം നടന്നാല് വൈകുന്നേരം സുഹൃത്തുക്കള് ഒത്തുകൂടി ചീട്ടുകളിക്കാനോ കള്ളുകുടിക്കാനോ ഇരിക്കുമ്പോള് പിറക്കുന്ന പരദൂഷണ സദസുകളുടെ മാധ്യമ പരിഭാഷയായി ചര്ച്ചകള് മാറുന്നോ എന്ന സംശയമാണ് ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില് ഉയര്ത്തുന്നത്. ചര്ച്ചയില് പ്രതിക്കെതിരെ നിലപാടുള്ളവര് ഒത്തുകൂടുന്നു.
 | 

നാട്ടിന്‍പുറത്തെ പരദൂഷണ സദസുകളുടെ മാധ്യമ പരിഭാഷയായി ചാനല്‍ ചര്‍ച്ചകള്‍ മാറുന്നോ? വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലിനെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡെക്കാന്‍ ക്രോണിക്കിള്‍ എഡിറ്ററുമായ കെ.ജെ.ജേക്കബ്. നാട്ടിന്‍പുറത്ത് ഒരു കാര്യം നടന്നാല്‍ വൈകുന്നേരം സുഹൃത്തുക്കള്‍ ഒത്തുകൂടി ചീട്ടുകളിക്കാനോ കള്ളുകുടിക്കാനോ ഇരിക്കുമ്പോള്‍ പിറക്കുന്ന പരദൂഷണ സദസുകളുടെ മാധ്യമ പരിഭാഷയായി ചര്‍ച്ചകള്‍ മാറുന്നോ എന്ന സംശയമാണ് ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില്‍ ഉയര്‍ത്തുന്നത്. ചര്‍ച്ചയില്‍ പ്രതിക്കെതിരെ നിലപാടുള്ളവര്‍ ഒത്തുകൂടുന്നു.

അവര്‍ കേസും കേസിനു പുറത്തുമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു. കുറച്ചു മനുഷ്യര്‍ അവരുടെ തിക്താനുഭവങ്ങളാണ് പറയുന്നത്. അതില്‍ എതിര്‍പ്പില്ല. പക്ഷെ അവതാരകന്‍ കൂടി അവരോടൊപ്പം ചേര്‍ന്ന് പറഞ്ഞാല്‍? ഇവര്‍ പറയുന്നതിന്റെ ഒബ്‌ജെക്ടിവിറ്റി ഉറപ്പാക്കാനുള്ള ബാധ്യത അവതാരകനില്ലേ? അവരോടു ചില കാര്യങ്ങള്‍ ചോദിയ്ക്കാന്‍, അവയൊക്കെ ശരിയാണ് എന്ന് ഉറപ്പുവരുത്താനെങ്കിലും അവതാരകന് ബാധ്യതയില്ല? അതിനു പകരം അയാള്‍ കൂടി കൊച്ചു കമന്റുകളുമായി കൂടെ കൂടുകയാണ്. അതെത്രത്തോളം ശരിയാണ് എന്ന ചോദ്യമാണ് ജേക്കബ് ഉന്നയിക്കുന്നത്.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ മാധ്യമങ്ങള്‍ക്ക് എത്രത്തോളം അഭിപ്രായം പറയാം എന്നതും കുറിപ്പില്‍ വിമര്‍ശന വിധേയമാകുന്നു. രണ്ടു കക്ഷികളും കോടതിയില്‍ എടുത്തതോ എടുക്കാന്‍ സാധ്യതയുള്ളതോ ആയ നിലപാടുകള്‍ ചര്‍ച്ചയില്‍ പറയാന്‍ പാടുണ്ടോ എന്നും പൂര്‍ണ്ണ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ കേസ് പരസ്യ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്, അതും ലക്ഷക്കണക്കിന് മനുഷ്യര്‍ നേരിട്ട് കാണുന്ന മാധ്യമങ്ങളില്‍ കൂടി അത് ചെയുന്നത് മനുഷ്യര്‍ക്ക് മുന്‍ധാരണയുണ്ടാക്കാന്‍ കാരണമാകില്ലേ എന്നും ജേക്കബ് ചോദിക്കുന്നു

പോസ്റ്റ് വായിക്കാം

ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ എസ്സേ എഴുതലൊന്നും ഈ പ്രായത്തില്‍ നടപ്പുള്ള കാര്യമല്ല. പക്ഷെ ചില കാര്യങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്ന ചില അശ്‌ളീലങ്ങള്‍, പറഞ്ഞില്ലെങ്കില്‍ അത് മനഃസാക്ഷിയോടല്ല, ജീവിതത്തോട് ചെയ്യുന്ന വഞ്ചനയാകും. കാരണം ജനാധിപത്യം ഉണ്ടെങ്കിലേ മാധ്യമങ്ങള്‍ ഉള്ളൂ. അതുണ്ടെങ്കിലേ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ എം ഐ അടയ്ക്കാന്‍ പറ്റൂ. അത്യന്തം ഹീനമായ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാം ദിവസം മുതല്‍ അയാളുടെ പേര് കേട്ടിരുന്നു; കുറച്ചുകാലത്തിനു ശേഷമാണെങ്കിലും കയറ്റിറങ്ങളില്‍കൂടി കടന്നു അന്വേഷണം അയാളില്‍ എത്തിയിരിക്കുന്നു. വളരെ ആശ്വാസമുണ്ട്. അയാള്‍ ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നതല്ല വിഷയം; നിയമത്തിന്റെ പ്രക്രിയയിലേക്കു അയാളെ എത്തിക്കാന്‍ പറ്റി എന്നതാണ് കാര്യം. അത് ചെറിയ നേട്ടമല്ല.

ഒത്തിരി മനുഷ്യര്‍ അറിയുന്ന ആളുകളാണ് വാദിയും പ്രതിയും എന്നതിനാലും, അത്യന്തം ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കുറ്റകൃത്യം നടന്നത് എന്നതിനാലും–വഴിയില്‍, വാഹനത്തില്‍ ബലാല്‍സംഗം ചെയ്യുക എന്നതൊന്നും നമ്മുടെ നാട്ടില്‍ പരിചിതമായ കാര്യങ്ങളല്ല–വലിയ ബഹുജന ശ്രദ്ധ ഇക്കാര്യത്തിലുണ്ട്. (അതേ കാരണം കൊണ്ടുതന്നെ ഒരു പെറ്റി ക്രിമിനലിനെക്കൊണ്ട് ഇത്തരം ഒരു കാര്യം ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ പറ്റില്ല എന്നൊരു ധാരണ ധാരാളം ആളുകള്‍ക്കുണ്ടായിരുന്നു, എനിക്കുണ്ടായിരുന്നു.) ആളുകള്‍ക്ക് കേസിന്റെ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയാണ്. പക്ഷെ എന്റെ പ്രശ്‌നം മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അതിരു കടക്കുന്നില്ലേ എന്ന ശങ്കയാണ്. ഒരു മാധ്യമത്തെക്കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. പത്രങ്ങളും ചാനലുകളും ഓണ്‍ലൈന്‍ പത്രങ്ങളും ഇക്കാര്യത്തില്‍ അതിരു കടക്കുന്നു എന്നതാണ് എന്റെ അഭിപ്രായം.

ഏറ്റവും പ്രാഥമികമായ കാര്യം ഇപ്പോള്‍ കോടതിയുടെ പരിഗണയിലുള്ള കേസില്‍ മാധ്യമങ്ങള്‍ക്കു എത്രത്തോളം അഭിപ്രായം പറയാം എന്നതാണ്. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ പറയുന്നു: ‘ഇന്നയിന്ന കാര്യങ്ങളാണ് പ്രതിഭാഗം ഉന്നയിക്കുന്നത്. എന്താണ് മറുപടി?’ അപ്പോള്‍ ചര്‍ച്ചയില്‍ ഇരിക്കുന്ന ഒരാള്‍, അയാള്‍ അഭിഭാഷകനാണ്, പ്രോസിക്യൂഷന്‍ എടുക്കാന്‍ സാധ്യതയുള്ള നിലപാട് പറയുന്നു. ഇതെത്രത്തോളം ശരിയാണ്, നിയമപരമാണ്? രണ്ടു കക്ഷികളും കോടതിയില്‍ എടുത്തതോ എടുക്കാന്‍ സാധ്യതയുള്ളതോ ആയ നിലപാടുകള്‍ ആര്ബിട്രേരി ആയി ഇങ്ങിനെയൊക്കെ പറയാന്‍ പാടുണ്ടോ? ആ നിലപാടുകള്‍ കോടതിയിലല്ലാതെ ചര്‍ച്ച ചെയ്യാന്‍ പാടുണ്ടോ? പൂര്‍ണ്ണ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ കേസ് പരസ്യ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്, അതും ലക്ഷക്കണക്കിന് മനുഷ്യര്‍ നേരിട്ട് കാണുന്ന മാധ്യമങ്ങളില്‍ കൂടി അത് ചെയുന്നത് മനുഷ്യര്‍ക്ക് മുന്‍ധാരണയുണ്ടാക്കാന്‍ കാരണമാകില്ലേ? കോടതികളെപ്പോലും അത് ബാധിക്കില്ലേ? ഒടുവില്‍ അനീതിയ്ക്കു ഇരയാക്കപ്പെട്ട വ്യക്തിയ്ക്ക് നീതി നേടിക്കൊടുക്കാന്‍ അത് കാരണമാകില്ലേ? സംശയങ്ങളാണ്.

വേറൊരു പാറ്റേണ്‍ കൂടി ഉരുത്തിരിഞ്ഞു വരുന്നുണ്ട്. വൈകുന്നേരത്തെ ചര്‍ച്ചയില്‍ പ്രതിക്കെതിരെ നിലപാടുള്ള മനുഷ്യര്‍ ഒത്തുകൂടുന്നു, അവര്‍ കേസും കേസിനു പുറത്തുമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു. കുറച്ചു മനുഷ്യര്‍ അവരുടെ തിക്താനുഭവങ്ങളാണ് പറയുന്നത്. എനിക്കതില്‍ എതിര്‍പ്പില്ല. പക്ഷെ അവതാരകന്‍ കൂടി അവരോടൊപ്പം ചേര്‍ന്ന് പറഞ്ഞാല്‍? ഇവര്‍ പറയുന്നതിന്റെ ഒബ്‌ജെക്ടിവിറ്റി ഉറപ്പാക്കാനുള്ള ബാധ്യത അവതാരകനില്ലേ? അവരോടു ചില കാര്യങ്ങള്‍ ചോദിയ്ക്കാന്‍, അവയൊക്കെ ശരിയാണ് എന്ന് ഉറപ്പുവരുത്താനെങ്കിലും, അവതാരകന് ബാധ്യതയില്ല? അതിനു പകരം അയാള്‍ കൂടി കൊച്ചു കമന്റുകളുമായി കൂടെ കൂടുന്നു. അതെത്രത്തോളം ശരിയാണ്?
ചുരുക്കിപ്പറഞ്ഞാല്‍, നമ്മുടെ നാട്ടിന്‍പുറത്ത് ഒരു കാര്യം നടന്നാല്‍ വൈകുന്നേരം സുഹൃത്തുക്കള്‍ ഒത്തുകൂടി ചീട്ടുകളിക്കാനോ കള്ളുകുടിക്കാനോ ഇരിക്കുമ്പോള്‍ പിറക്കുന്ന പരദൂഷണ സദസ്സുകളുടെ മാധ്യമ പരിഭാഷയായി ചര്‍ച്ചകള്‍ മാറുന്നോ എന്നാണ് എന്റെ സംശയം.

ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കുന്നു, കമന്റുകള്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരോട് ആര്‍ക്കെങ്കിലും മുന്‍വൈരാഗ്യമുണ്ടെങ്കില്‍ ചര്‍ച്ചയുടെ സ്വഭാവം ആ രൂപത്തിലാവുന്നു. ആ നിലവാരമാണോ മാധ്യമ ചര്‍ച്ചകള്‍ക്ക് വേണ്ടത്? അല്ല എന്നാണ് എന്റെ അഭിപ്രായം. വാര്‍ത്തയുടെ ഒബ്‌ജെക്ടിവിറ്റി നിലനിര്‍ത്താന്‍ മാധ്യമത്തിന് ബാധ്യതയുണ്ട് എന്നാണ് എന്റെ പക്ഷം. ഇത്തരം കേസുകളില്‍ അതൊരു ബാധ്യതയായി വരേണ്ടതില്ല. പക്ഷെ അങ്ങനെയല്ല കാണുന്നത് എന്നത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നു.

ഇനിയൊരെണ്ണം തെളിവെടുപ്പ് എന്ന പേരില്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന ഒരു പരിപാടി പോലീസ് നടത്തുന്ന വിധമാണ്, അത് മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നതും. ഇതാ ഈ മുറിയില്‍ വച്ചാണ് ഗൂഡാലോചന നടത്തിയതെന്ന് ഒരു ഹോട്ടല്‍ മുറിയില്‍ കയറി റിപ്പോര്‍ട്ടര്‍ പറഞ്ഞാല്‍ അതിലെന്തു വാര്‍ത്തയാണ് ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു ക്രൈം സീന്‍ കാണിക്കുന്നതില്‍ ലോജിക്കുണ്ട്. ഒരു മുന്‍നിര ഹോട്ടലില്‍ നാല് വര്‍ഷം കഴിയുമ്പോള്‍ അപ്‌ഹോള്‍സ്റ്ററി വരെ മാറും; അപ്പോള്‍ ഏതെങ്കിലും ഒരു മുറി ചൂണ്ടിക്കാട്ടി പറയുന്നതിന്റെ വാര്‍ത്താ പ്രാധാന്യമെന്ത്? നിറയെ മാധ്യമങ്ങളെ കൂട്ടി, നാട്ടുകാര്‍ക്ക് ചുറ്റും കൂടാനുള്ള അവസരമുണ്ടാക്കി പഴയ സാക്ഷരതാ പരിപാടി പോലെ, മഴക്കുഴി നിര്‍മ്മാണം പോലെ ഒരു ബഹുജന പ്രസ്ഥാനമാക്കി തെളിവെടുപ്പിനെയും അന്വേഷണത്തെയും വളര്‍ത്താനാണോ പോലീസിന്റെ പരിപാടി? സംശയത്തിന്റെ നിഴലില്‍നിന്ന ഒരു മുന്‍നിര നടനെ ഒരു ദിവസം മുഴുവന്‍ കസ്റ്റഡിയില്‍ രഹസ്യമായി വെയ്ക്കാന്‍ പറ്റിയ പൊലീസിന് തെളിവെടുപ്പിന് പോകുന്ന സ്ഥലത്തു ആള്‍ക്കൂട്ടം ഉണ്ടാകണമെന്ന് നിര്‍ബന്ധം വല്ലതുമുണ്ടോ? പോലീസും പ്രതിയും പോകുന്ന സ്ഥലത്തെല്ലാം മാധ്യമങ്ങളും ജനക്കൂട്ടറ്വും ഉണ്ടാകണമെന്നും അതിനു ലൈവ് കമന്ററി ഉണ്ടാകണമെന്നും ക്രിമിനല്‍ നടപടിച്ചട്ടം നിഷ്‌കര്‍ഷിക്കുന്നുണ്ടോ? അറിവില്ലായ്മകൊണ്ടു ചോദിക്കുന്നതാണ്.

അന്വേഷണം പബ്ലിക് സ്പെക്ടക്കിള്‍ ആകുന്നതിന്റെ അപകടങ്ങള്‍ പലതാണ്. അതിലൊന്ന് സാധാരണ നീതിനിര്വഹണസംവിധാനത്തെ അത് തടസ്സപ്പെടുത്തുന്നു. അഡ്വ. കെ രാംകുമാറിനെപ്പോലെ ഏറ്റവും സീനിയറായ ഒരു അഭിഭാഷകന്‍ തന്റെ കക്ഷിയ്ക്കുവേണ്ടി ഹാജരാകാന്‍ കോടതിയിലേയ്ക്ക് പോകുമ്പോള്‍ കൂകിയാര്‍ക്കുന്നത് ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് യാതൊരു ധാരണയുമില്ലാത്ത മനുഷ്യരാണ്. അവരുടെ മുന്‍പിലാണ് നിങ്ങള്‍ കൂടുതല്‍ ഏകപക്ഷീയ വിചാരണകള്‍ നടത്തുന്നത്. മൂന്നടിവച്ച് ഭൂമിയും സ്വര്‍ഗ്ഗവും പാതാളവുമൊക്കെ അളന്നെടുക്കുന്ന വാമനനെപ്പോലെ വാദിയും വക്കീലും സാക്ഷിയും ജഡ്ജിയുമായി ആങ്കര്‍മാര്‍ നീതിനിര്വഹണ സംവിധാനത്തിന്റെ, പോട്ടെ സാമാന്യനീതിയുടെ ലോകങ്ങള്‍ മുഴുവന്‍ അളന്നെയ്ക്കുന്നതിനു യാതൊരു നീതീകരണവുമില്ല. അതിന്റെ ആവശ്യവുമില്ല. അത് അതിനുവേണ്ടി നമ്മള്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്ന സംവിധാനങ്ങള്‍ നിര്‍വ്വഹിക്കട്ടെ.
(ഈ കൂകുന്ന മനുഷ്യര്‍ തന്നെയാണ് ദിലീപിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിയുന്നത്, പൊട്ടിക്കുന്നത്. അവിട ഇതൊഴിലെടുത്തു ജീവിക്കുന്ന മനുഷ്യരെ ആള്‍ക്കൂട്ട നീതിയ്ക്കു വിട്ടുകൊടുക്കുന്നതിന്റെ ലോജിക്കെന്ത്?)

മറ്റൊരപകടം ഇത് അന്വേഷണത്തെത്തന്നെ ബാധിക്കാന്‍ ഇടയുണ്ട് എന്നതാണ്. താരപ്രഭയില്‍ നിന്ന ഒരാള്‍ കൊടുംകുറ്റവാളികളുടെ ഇടയില്‍ ജീവിക്കേണ്ടിവരുന്ന ഒരവസ്ഥ നാരകീയമായിരിക്കും. ആരും പതറിപ്പോകുന്ന ആ അവസ്ഥ മുതലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചുരണ്ടിയെടുക്കുന്നത്. താരത്തെ വഴിനീളെ അവഹേളനത്തിന് വിട്ടുകൊടുത്താല്‍ ഇനി തനിക്കൊന്നും വരാനില്ല എന്ന അവസ്ഥയിലേക്കു അയാളെത്തും. അതോടെ ഗൂഡാലോചനക്കേസിന്റെ കഥ കഴിയും. ‘എന്തിനാ ചേട്ടാ ഓരോന്ന് വിളിച്ചു പറയുന്നത്’ എന്ന് ദിലീപ് ഇന്നലെ ഒരു ചാനലുകാരനോട് ചോദിച്ചത് അയാള്‍ ആ അവസ്ഥയിലേക്കു എത്തുന്നു എന്നതിന്റെ സൂചനയായി ഞാന്‍ കണക്കാക്കും. അനാവശ്യമായ ഒരവസ്ഥ.
—-
ഈ കേസില്‍ പ്രതിയായി ഇപ്പോള്‍ വന്നവരും, ഇനി വരാന്‍ പോകുന്നവരും ശിക്ഷിക്കപ്പെടണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ അത് നീതിയുക്തമായി വേണം. നിയമത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളും നിഷ്‌കര്‍ഷകളും മറന്നല്ല നീതി നടത്തേണ്ടത്.