ഡിഐജിക്കൊപ്പമുള്ള കാര്‍ യാത്ര; വിശദീകരണവുമായി സീരിയല്‍ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജയില് ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില് യാത്ര ചെയ്ത സംഭവത്തില് വിശദീകരണവുമായി സീരിയല് നടി അര്ച്ചന സുശീലന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്ച്ചനയുടെ പ്രതികരണം. തനിക്കെതിരെ മാധ്യമങ്ങളില് പ്രചരിക്കുന്ന വാര്ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണെന്നും റേറ്റിംഗിന് വേണ്ടി ഇത്ര വിലകുറഞ്ഞ തന്ത്രങ്ങള് ഉപയോഗിക്കരുതെന്നും നടി തന്റെ പോസ്റ്റില് കുറിക്കുന്നു.
 | 

 

ഡിഐജിക്കൊപ്പമുള്ള കാര്‍ യാത്ര; വിശദീകരണവുമായി സീരിയല്‍ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സീരിയല്‍ നടി അര്‍ച്ചന സുശീലന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചനയുടെ പ്രതികരണം. തനിക്കെതിരെ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണെന്നും റേറ്റിംഗിന് വേണ്ടി ഇത്ര വിലകുറഞ്ഞ തന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും നടി തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

ഡിഐജിയോടൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ പോയി എന്നുള്ളത് ശരിയാണ്. പക്ഷേ അത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയില്‍ അദ്ദേഹത്തോടൊപ്പം കറങ്ങാന്‍ പോയതല്ല. റിട്ടയേര്‍ഡ് പൊലീസ് കമാന്‍ഡന്റായ തന്റെ അച്ഛന്റെ സുഹൃത്താണ് ഡിഐജി. അതുകൊണ്ടാണ് അദ്ദേഹം കൂടി പങ്കെടുക്കുന്ന ജയിലിലെ ആഘോഷങ്ങളില്‍ അഭിനേത്രി എന്ന നിലയില്‍ ഒരു പ്രോഗാമിനായി തങ്ങളെ കൊണ്ടുവിടാമെന്ന് പറഞ്ഞതും. എന്നാല്‍ ആ യാത്രയെ ചിലര്‍ മനഃപൂര്‍വ്വം വളച്ചൊടിക്കുകയായിരുന്നു.അച്ഛനും സഹോദരിയും തനിക്കൊപ്പമുണ്ടായിരുന്നിട്ടും ഇത്തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് എന്തിനാണെന്നും അതുകൊണ്ട് ആര്‍ക്ക് എന്ത് ലാഭമാണുള്ളതെന്നും അര്‍ച്ചന തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.

അതേ സമയം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ ഡിഐജി പ്രദീപിനെതിരെ ജയില്‍ മേധാവി ആര്‍. ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. നടിക്ക് ജയില്‍ അധികൃതര്‍ പണം നല്‍കിയെന്ന പരാതിയും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ നടിക്കൊപ്പം രക്ഷിതാക്കളും വാഹനത്തിലുണ്ടായിരുന്നെന്നും തിരുവനന്തപുരത്ത് നിന്നും മറ്റൊരു വാഹനം വിളിക്കുന്നതിന്റെ ചെലവ് കുറക്കാനാണ് ഇവരേയും വാഹനത്തില്‍ കയറ്റിയതെന്നുമാണ് ഡിഐജിയുടെ വിശദീകരണം.

പോസ്റ്റ് കാണാം