‘മോഡിയേട്ടാ ഇങ്ങളെന്തൊരു വിടലാണ്’; ‘റഡാര്‍ തിയറിയെ’ ട്രോളി ഷാഫി പറമ്പില്‍

നിര്ദേശം കേട്ടയുടന് തന്നെ എയര്ഫോഴ്സ് വിളിച്ചിട്ടൊരു അവാര്ഡും കൊടുത്തിട്ടുണ്ടാവും, എന്നിട്ട് പുറത്ത് തട്ടീറ്റ് പറയാ 'പഹയാ ഇജ്........' മോഡിയേട്ടാ ഇങ്ങളെന്തൊരു വിടലാണ്.
 | 
‘മോഡിയേട്ടാ ഇങ്ങളെന്തൊരു വിടലാണ്’; ‘റഡാര്‍ തിയറിയെ’ ട്രോളി ഷാഫി പറമ്പില്‍

കൊച്ചി: റാഡാര്‍ മേഘം തിയറി ഉണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളിക്കൊന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. മേഘവുമായി ബന്ധപ്പെട്ട നിര്‍ദേശം കേട്ടയുടന്‍ തന്നെ എയര്‍ഫോഴ്‌സ് വിളിച്ചിട്ടൊരു അവാര്‍ഡും കൊടുത്തിട്ടുണ്ടാവും, എന്നിട്ട് പുറത്ത് തട്ടീറ്റ് പറയാ ‘പഹയാ ഇജ്……..’ മോഡിയേട്ടാ ഇങ്ങളെന്തൊരു വിടലാണ്. എന്ന് ഷാഫി പറമ്പില്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പ്രമുഖ ഹാസ്യതാരം പപ്പു ഒരു ചിത്രത്തിലെ സീനില്‍ നുണ പറയുന്ന രംഗത്ത് ഡയലോഗാണ് ഷാഫി പറമ്പില്‍ പോസ്റ്റില്‍ പകുതി മാത്രം ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ പപ്പു ഉപയോഗിക്കുന്നത് ‘പഹയാ ഇജ്, സുലൈമാന്‍ അല്ല ഹനുമാനാണ് ഹനുമാന്‍’ എന്ന ഡയലോഗാണ്.

മോഡിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നിര്‍ണായക തീരുമാനമാണ് ബാലാക്കോട്ടില്‍ തുണയായത് എന്ന രീതിയില്‍ ബി.ജെ.പി ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ പോലും ഇത് വലിയ ആഘോഷമാക്കി. എന്നാല്‍ റഡാര്‍ തിയറിയില്‍ വലിയ അബദ്ധം പിണഞ്ഞതായി പിന്നീടാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് മനസിലായത്. ഉടന്‍ ഈ പോസ്റ്റുകളെല്ലാം ഔദ്യോഗിക പേജുകളില്‍ നിന്ന് മുക്കി. പിന്‍വലിച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ബലാക്കോട്ട് ആക്രമണം നടക്കുന്ന സമയത്ത് കാലാവസ്ഥ സംബന്ധിച്ച പ്രതികൂലമായ റിപ്പോര്‍ട്ട് വന്നിരുന്നു. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. അന്തരീക്ഷം മോശമായതിനാല്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത് നന്നാവുമെന്നായിരുന്നു വിദഗദ്ധര്‍ ചൂണ്ടിക്കാണിച്ചത്. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യം ഞാന്‍ സൈന്യത്തെ അറിയിച്ചു. കാലാവസ്ഥ നമുക്ക് അനുകൂലമാണെന്ന് ഞാന്‍ പറഞ്ഞു. മേഘങ്ങള്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ പോര്‍വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. ബാലാക്കോട്ട് ആക്രമണത്തിന് യാതൊരു ക്രെഡിറ്റും എനിക്ക് വേണ്ട എന്നാല്‍ സൈന്യത്തിന്റെ കഴിവിനെ കുറച്ചു കാണിക്കരുത്. ഇതായിരുന്നു മോഡിയുടെ പ്രസ്താവന.