‘ഏറു വരും, ദേഹത്ത് കൊള്ളില്ല! പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം’; തെരഞ്ഞെടുപ്പ് കള്ളത്തരങ്ങള്‍ വെളിപ്പെടുത്തി ഷാഹിദ കമാല്‍

കൊച്ചി: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മറ്റൊരു തെരഞ്ഞെടുപ്പ് അനുഭവം വെളിപ്പെടുത്തി ഷാഹിദ കമാല്‍. ആലത്തൂര് സംഭവം നാടകമാവാന് സാധ്യതയുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് ഷാഹിദ കമാലിന്റെ പോസ്റ്റ്.
കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തെരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കുവെക്കുന്നു. കലാശക്കൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ അന്തസ്സുകെട്ട ഒരു പ്രവൃത്തിയായി തോന്നിയതിനാല്‍ അന്ന് ഞാന്‍ അതിന് തയ്യാറായില്ലെന്ന് ഷാഹിദ കമാല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.
ആലത്തൂര്‍ നടന്ന കലാശക്കൊട്ടിനിടെ രമ്യാ ഹരിദാസിന് കല്ലേറ് കൊണ്ടുവെന്നാണ് ആരോപണം. പിന്നീട് ചികിത്സ തേടിയ രമ്യ തന്നെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞതെന്നും സിപിഎം പ്രത്യാരോപണം ഉന്നയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
കലാശക്കൊട്ട് കണ്ടപ്പോൾ പഴയ ഒരു തെരഞ്ഞെടുപ്പ് ഓർമ്മ പങ്കു വയ്ക്കുന്നു. കലാശകൊട്ടിനിടയിൽ ഏറു വരും, ദേഹത്ത് കൊള്ളില്ല….
Posted by Dr. Shahida Kamal on Sunday, April 21, 2019