ബാബു കുഴിമറ്റം സംസ്‌കാര ശൂന്യന്‍; മുക്കാലിയില്‍ കെട്ടിയടിക്കണമെന്ന് സിന്ധു ജോയ്

സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയ് ബാബു കുഴിമറ്റത്തിനെതിരെ സോഷ്യല് മീഡിയയില് പ്രതിഷേധം കനക്കുന്നു. കുഴിമറ്റത്തെ മുക്കാലിയില് കെട്ടിയടിക്കണമെന്ന പരാമര്ശവുമായി മുന് എസ്എഫ്ഐ നേതാവ് സിന്ധു ജോയി രംഗത്ത്. പെണ്ണായാല് അടക്കവും ഒതുക്കവും വേണമെന്നാണ് മൂപ്പര് പറയുന്നത്. അതില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാല് ആരും ഞരമ്പ് രോഗിയായി മാറുമത്രേ. കുഴിമറ്റം ഉദ്ദേശിക്കുന്ന അടക്കവും ഒതുക്കവും എന്താണെന്നും സിന്ധു ചോദിക്കുന്നു.
 | 

ബാബു കുഴിമറ്റം സംസ്‌കാര ശൂന്യന്‍; മുക്കാലിയില്‍ കെട്ടിയടിക്കണമെന്ന് സിന്ധു ജോയ്

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ് ബാബു കുഴിമറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. കുഴിമറ്റത്തെ മുക്കാലിയില്‍ കെട്ടിയടിക്കണമെന്ന പരാമര്‍ശവുമായി മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയി രംഗത്ത്. പെണ്ണായാല്‍ അടക്കവും ഒതുക്കവും വേണമെന്നാണ് മൂപ്പര്‍ പറയുന്നത്. അതില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാല്‍ ആരും ഞരമ്പ് രോഗിയായി മാറുമത്രേ. കുഴിമറ്റം ഉദ്ദേശിക്കുന്ന അടക്കവും ഒതുക്കവും എന്താണെന്നും സിന്ധു ചോദിക്കുന്നു.

‘സ്ത്രീകളുടെ വസ്ത്രധാരണം കണ്ട് മാത്രം ലൈംഗിക വികാരങ്ങള്‍ ഉണ്ടാകുന്ന താങ്കളോട് പറയാനുള്ളത്, വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും പരസ്യപ്പെടുത്താനും ശ്രമിക്കുമ്പോള്‍ അവനെ സംസ്‌കാര ശൂന്യന്‍ എന്നാണ് വിളിക്കുക എന്നാണ്’ സിന്ധു എഴുതുന്നു. താങ്കളും ആ ഗണത്തിലാണെന്നും ഞരമ്പ് രോഗത്തിനും അപ്പുറമായ ഏതോ രോഗത്തിന് അടിപ്പെട്ട താങ്കളെപ്പോലെയുള്ളവരെ മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടതെന്നും സിന്ധു ഫേസേബുക്ക് പേജില്‍ കുറിക്കുന്നു.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തൊലിയുടെ നിറമുള്ള ലെഗ്ഗിങ്ങ്‌സ് ധരിച്ച ഒരു സ്ത്രീയെ കണ്ടപ്പോള്‍ തനിക്ക് ‘ലിംഗചലനം’ ഉണ്ടായി എന്ന് കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി ബാബു കുഴിമറ്റം തന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതിയത് കണ്ടു. പെണ്ണായാല്‍ അടക്കവും ഒതുക്കവും വേണം എന്നാണു മൂപ്പര്‍ പറയുന്നത്. അതില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാല്‍ ആരും ഞരമ്പ് രോഗി ആയി മാറുമത്രേ! എന്താണ് മിസ്റ്റര്‍ കുഴിമറ്റം താങ്കള്‍ ഉദ്ദേശിക്കുന്ന ഈ അടക്കവും ഒതുക്കവും? താന്‍ ഏത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അത് ധരിക്കുന്ന ആള്‍ ആണ്. സ്ത്രീകളുടെ വസ്ത്രധാരണം കണ്ടു മാത്രം ലൈംഗിക വികാരങ്ങള്‍ ഉണ്ടാകുന്ന താങ്കളോട് പറയാനുള്ളത്, മനുഷ്യന് ഏത് സാഹചര്യത്തിലും വികാരം ഉണ്ടാകാം, എന്നാല്‍ ഉണ്ടായ വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും പരസ്യപ്പെടുത്താനും ശ്രമിക്കുമ്പോള്‍ തലയ്ക്ക് വെളിവുള്ളവര്‍ അവനെ സംസ്‌കാര ശൂന്യന്‍ എന്നാണു വിളിക്കുക. താങ്കളും ആ ഗണത്തില്‍ ആണ്. സാംസ്‌കാരിക മണ്ഡലത്തില്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു താങ്കള്‍ നടത്തിയ ഈ പ്രസ്താവന നീതികരിക്കാനാവില്ല. ഞരമ്പ് രോഗത്തിനും അപ്പുറമായ ഏതോ രോഗത്തിന് അടിപ്പെട്ട താങ്കളെ പോലെ ഉള്ളവരെ മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം രോഗം മൂര്‍ച്ചിക്കാനിടയുണ്ട്.