നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

എം. വി. നികേഷ് കുമാറിനെ സെന്ട്രല് എക്സൈസ് അറസ്റ്റ് ചെയ്തതും ജാമ്യത്തില് വിട്ടതുമൊക്കെയായിരുന്നു ഇന്നലെ ഓണ്ലൈന് മാധ്യമങ്ങളും സോഷ്യല് മീഡിയയും ചര്ച്ച ചെയ്തത്. നികേഷിനെ അനുകൂലിച്ച് സോഷ്യല് മീഡിയയില് ആദ്യം രംഗത്തെത്തിയത് സാക്ഷാല് പിണറായി വിജയനായിരുന്നുവെന്നത് സോഷ്യല് മീഡിയ ചര്ച്ചകളിലെ അപൂര്വ്വതയാണ്.
 | 

നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

എം. വി. നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തതും ജാമ്യത്തില്‍ വിട്ടതുമൊക്കെയായിരുന്നു ഇന്നലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്തത്. നികേഷിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ ആദ്യം രംഗത്തെത്തിയത് സാക്ഷാല്‍ പിണറായി വിജയനായിരുന്നുവെന്നത് സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലെ അപൂര്‍വ്വതയാണ്.

സേവന നികുതി നല്‍കാത്തതിന്റെ പേരില്‍ നിയമ നടപടി നേരിട്ട നികേഷിനെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിപേരാണ് ഇന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എത്തിയത്.

ചില പ്രതികരണങ്ങളിലൂടെ പോകാം

മാധ്യമ സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നു കയറ്റമെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും ആണ്.
കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുകയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ട നികുതി അഞ്ച് ശതമാനമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്
മുമ്പ് കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിനിര്‍ത്തിയ അനുഭവമുണ്ട് .
2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലേക്ക് ചേരേണ്ട 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്.
മാധ്യമ സ്ഥാപനം ആയാല്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നല്‍കുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയില്‍ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാന്‍ കഴിയൂ.
ഒരു സമൂഹത്തില്‍ ഇരട്ടനീതി പാടില്ല. സേവന നികുതി കുടിശ്ശികയുടെ പേരില്‍ മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തനിര്‍വഹണം തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

നികേഷ് കുമാറെന്ന മാധ്യമപ്രവര്‍ത്തകനെയല്ല, നികേഷ് കുമാറെന്ന ചാനല്‍ മുതലാളിയെയാണ് നികുതിവെട്ടിപ്പ് ആരോപിച്ച് അറസ്റ്റ് ചെയ്തത്. അതുകൊണ്ട് അത് ഫാസിസമോ, മാധ്യമസംസ്‌കാരത്തിനു നേരേയുള്ള കടന്നുകയറ്റമോ അല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ പ്രതികരിക്കുന്നു

നികേഷ് കുമാറെന്ന മാധ്യമപ്രവര്‍ത്തകനെയല്ല, നികേഷ് കുമാറെന്ന ചാനല്‍ മുതലാളിയെയാണ് നികുതിവെട്ടിപ്പ് ആരോപിച്ച് അറസ്റ്റ് ചെയ്തത്. അതുകൊണ്ട് അത് ഫാസിസമോ, മാധ്യമസംസ്‌കാരത്തിനു നേരേയുള്ള കടന്നുകയറ്റമോ അല്ല. കേവലം നിയമത്തിന്റെ നടത്തിപ്പു മാത്രമാണ്. കിട്ടാനുള്ള നികുതിപ്പണം പിരിച്ചെടുക്കാന്‍ എന്തുകൊണ്ട് കര്‍ശന ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് സ്റ്റേറ്റിനെ ചോദ്യം ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകനു എതിരായിത്തന്നെ ആ കര്‍ശന നടപടിയെടുക്കുന്നതിനെ നാം സ്റ്റേറ്റിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഒപ്പം, എന്തുകൊണ്ട് കോടിക്കണക്കിനു രൂപ നികുതിക്കുടിശ്ശികയുള്ള മുതലാളിമാര്‍ക്കെതിരെ ഇത്തരം കര്‍ശന നടപടി സ്വീകരിക്കുന്നില്ലായെന്ന് പൂര്‍വ്വാധികം ശക്തിയായി ചോദിക്കുകയും, അതിനു പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യം പുറത്തുകൊണ്ടുവരികയുമാണ് ഉത്തരവാദിത്തബോധമുള്ള പൗരന്മാര്‍ ചെയ്യേണ്ടത്.
നികേഷ് കുമാര്‍ ഒരു മിടുക്കനായ മാധ്യമപ്രവര്‍ത്തകനും, അത്യാവശ്യം മിടുക്കനായ ഒരു മുതലാളിയുമാണ്. റിപ്പോര്‍ട്ടര്‍ പോലൊരു ചാനല്‍ വിമര്‍ശനാത്മകമായി നടത്തിക്കൊണ്ടു പോകുമ്പോള്‍, ശത്രുക്കള്‍ കൂടുകയും, പരസ്യം കിട്ടാതിരിക്കുകയും പ്രതിസന്ധികള്‍ ഉണ്ടാകുകയും ചെയ്യാം. സ്റ്റേറ്റിനോട് സന്ധിചെയ്യാത്ത എല്ലാവര്‍ക്കും ഇത്തരം പ്രതിബന്ധങ്ങളുണ്ടാകും. വഴി പരവതാനി വിരിച്ചതാകില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ വഴി നേരിടുകയും വേണം. ഇതൊക്കെ തൃണവല്‍ഗണിച്ചും തന്റെ റോള്‍ നിര്‍വ്വഹിക്കുമെന്ന് 8 മണി വാര്‍ത്തവായിച്ച് കാണിച്ച് ശ്രീ. നികേഷ് തെളിയിച്ചു. ആ performance തുടര്‍ന്നും കാണിക്കാന്‍ അങ്ങേര്‍ക്കും അത് കാണാന്‍ നമുക്കും യോഗമുണ്ടാവട്ടെ. ശ്രീ. പിണറായി വിജയന്റെയും ശ്രീ. പി. എം മനോജിന്റെയും സമാനമനസ്‌കരുടെയും രാഷ്ട്രീയ നിലവാരമോര്‍ത്ത് സഹതപിക്കുന്നു

നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ബിസിനസ്സിനെ തകര്‍ക്കുന്ന രീതിയില്‍ നികേഷ് കുമാറിനെ വേട്ടയാടിയ സര്‍ക്കാര്‍ അധികാരികള്‍ അനുചിതമായാണ് പെരുമാറിയിരിക്കുന്നത്. രാജശേഖര്‍ വി. ദാസ് പറയുന്നു

ഒരു ഓന്‍ട്രപ്രണര്‍ക്ക് കേരളത്തിലെ സാഹചര്യത്തില്‍ ഒരു സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാനുള്ള വെല്ലുവിളികള്‍ ധാരാളം. അതും ഒരു starup നിലയിലുള്ള ഒന്ന്. പറഞ്ഞു വന്നത് Reporter ചാനലിനെ കുറിച്ച്. 50 ദിവസം മുതല്‍ മേലോട്ടു ക്രെഡിറ്റ് വ്യവസ്ഥയിലാണ് മിക്ക പരസ്യ മാധ്യമ സ്ഥാപനങ്ങളും ഓടുന്നത്. കഴുത്തറപ്പന്‍ മത്സരത്തില്‍ കിട്ടുന്ന ചെറിയ വരുമാനത്തിന്റെ വലിയ പങ്ക് ടാക്‌സിനത്തില്‍ ആദ്യമേ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു. ബില്‍ ചെയ്ത മാസം കാശ് കിട്ടിയാലും ഇല്ലെങ്കിലും റിട്ടേണ്‍ കൊടുക്കേണ്ട അവസ്ഥ. ഇവിടെയാണ് ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ബിസിനസ്സിനെ തകര്‍ക്കുന്ന രീതിയില്‍, നികേഷ് കുമാറിനെ വേട്ടയാടിയ സര്‍ക്കാര്‍ അധികാരികള്‍, അനുചിതമായി പെരുമാറിയിരിക്കുന്നത്. അദ്ദേഹം ചെയ്തത് വലിയ അപരാധമാണ് എന്നും അവസരോചിതമായി വ്യാഖ്യാനിക്കുന്നു. ഒരു ഫൈന്‍ ചെയ്തു തീര്‍ക്കേണ്ട വിഷയത്തെ, അയാളെ വേട്ടയാടി പരസ്യമായി മാധ്യമങ്ങളിലൂടെയടക്കം അവഹേളിക്കാന്‍ ശ്രമിക്കുന്നു അദ്ദേഹം വീട്ടിലേക്കു കൊണ്ട് പോയ പോലെ, വലിയ അഴിമതി നടത്തിയ പോലെ …
ഹാ കഷ്ടം…
അപ്പോള്‍ ശരി പ്രകാശം പരക്കട്ടെ …
#CondemntheIltlreatmentagainstNikeshKumarofReporterTV

നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

സേവന നികുതി പരസ്യദാതാക്കളില്‍ നിന്ന് പിരിച്ചെടുത്തത് കൃത്യമായി സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടയ്ക്കാത്തത് ആണല്ലോ അറസ്റ്റിലേക്ക് നയിച്ച വിഷയം. പിരിച്ചെടുത്ത് നികുതി കൃത്യമായി അടയ്‌ക്കേണ്ടത് മറ്റേത് സംരംഭത്തേക്കാളും കണിശതയോടെ ചെയ്യേണ്ടത് മാധ്യമങ്ങള്‍ തന്നെ. റിപ്പോര്‍ട്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ആകുന്നത് എന്ന തലക്കെട്ടില്‍ വി കെ ആദര്‍ശ് പറയുന്നു.

സേവന നികുതി പരസ്യദാതാക്കളില്‍ നിന്ന് പിരിച്ചെടുത്തത് കൃത്യമായി സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടയ്ക്കാത്തത് ആണല്ലോ അറസ്റ്റിലേക്ക് നയിച്ച വിഷയം. പിരിച്ചെടുത്ത് നികുതി കൃത്യമായി അടയ്‌ക്കേണ്ടത് മറ്റേത് സംരംഭത്തേക്കാളും കണിശതയോടെ ചെയ്യേണ്ടത് മാധ്യമങ്ങള്‍ തന്നെ, അതിന് കാരണം നിയമസഭയുടെ മുന്നില്‍ നിന്ന് ബജറ്റ് ചര്‍ച്ച നടത്തുമ്പോള്‍ മുതല്‍ ന്യൂസ് റൂമില്‍ നിന്ന് പലവുരു വിവിധ പാര്‍ട്ടികളില്‍ പെട്ട ധനകാര്യ മന്ത്രിമാരോട് വര്‍ഷങ്ങളായി ‘നിങ്ങള്‍ എന്തുകൊണ്ട് നികുതി പിരിച്ചെടുക്കേണ്ട നികുതി പിരിച്ചെടുക്കുന്നില്ല, അത് ചെയ്യാതെ പുതിയ നികുതി എന്തിന് കൊണ്ട് വരുന്നു?’ എന്നൊക്കെ ചോദ്യം എയ്ത് വിടുമ്പോള്‍ കാര്യം എളുപ്പം. അണ്ടിക്കൂടിനോടടുക്കുമ്പോള്‍ മാങ്ങയുടെ പുളിപ്പ് അറിയാം എന്ന് പറയുന്നത് പോലെ സ്വന്തം സ്ഥാപനത്തില്‍ നികുതി അടയ്ക്കുന്ന വേളയില്‍ അവര്‍ എന്തുകൊണ്ട് പിറ്റേമാസം 5-ാം തീയതി മുന്‍മാസം പിരിഞ്ഞ് കിട്ടിയ സേവന നികുതി അടയ്ക്കുന്നില്ല?

ചെറിയ ചാനല്‍ ആയതിനാല്‍ സാമ്പത്തിക പരാധീനത ആണെന്ന് നിശ്ചയമായും പറയാം. ആവശ്യത്തിന് cash flow ഉള്ള സ്ഥാപനമാണങ്കില്‍ നികേഷ് എന്തായാലും കൃത്യസമയത്തിന് തന്നെ നികുതി അടയ്ക്കും എന്ന് വിശ്വസിക്കുന്ന ആള്‍ ആണ് ഞാന്‍. ആ വിശ്വാസം അങ്ങനെ നില്‍ക്കാന്‍ നികുതി ഈശ്വരന്‍ അനുവദിക്കട്ടെ. പക്ഷെ പ്രശ്‌നം അവിടം കൊണ്ടും നില്‍ക്കുമെന്ന് തോന്നുന്നില്ല. സേവന നികുതി മാത്രമല്ല, കുറഞ്ഞത് മറ്റ് മൂന്ന് പണമടവ് കൂടി സര്‍ക്കാര്‍ ഖജനാവിലേക്ക് എണ്ണം പറഞ്ഞ് നല്‍കണം.

1. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് 1948 അനുസരിച്ച് എല്ലാ മാസവും 21-ാംതീയതിക്ക് അകം തുക അടയ്ക്കണം.
2. ആദായ നികുതി ആക്ട്, 1961 അനുസരിച്ച് എല്ലാ മാസവും 7-ാം തീയതിക്ക് മുന്നെ വിവിധ കാര്യങ്ങള്‍ക്കായി ഉറവിടത്തില്‍ നിന്ന് പിടിക്കുന്ന ടിഡിഎസ് അടയ്ണം.
3. ഫിനാന്‍സ് ആക്ട് 1994 അനുസരിച്ചുള്ള സേവന നികുതി (ഇന്നത്തെ വിവാദവിഷയം ഇതനുസരിച്ചാണ്) എല്ലാ മാസവും 5 -ാം തീയതിക്കകം നല്‍കണം
4. പ്രോവിഡന്റ് ഫണ്ട് ആക്ട്,1952 അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തില്‍ തൊഴിലുടമയുടെ വിഹിതം എല്ലാ മാസവും 15-ാം തിയതിക്കകം അടയ്ക്കണം

ഇതില്‍ അവസാനം പറഞ്ഞത് കേവലം സര്‍ക്കാരിലേക്ക് ആണന്ന് പറയാനാകില്ല. പാര്‍ലമെന്റ് പാസാക്കിയ തൊഴിലാളി നിധി ആണ്.
ഇപ്പറയുന്ന എത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ ശമ്പള ബില്ലില്‍ PF, ESI, Profession Tax, TDS എന്നിവ ഉണ്ട് എന്ന് നോക്കിയിട്ടുണ്ടോ?

ഇനി വസ്തുതയില്‍ നിന്ന് പ്രശ്‌നത്തിലേക്ക് വരാം. സാമ്പത്തിക അച്ചടക്കം ഒന്ന് തെറ്റിയാല്‍ പിന്നെ തിരികെ ഓര്‍ഡറില്‍ കൊണ്ട് വരാന്‍ വളരെ പ്രയാസമാണ്. ഇവിടെ വായിച്ച വാര്‍ത്ത വച്ച് നോക്കിയാല്‍ ഇക്കഴിഞ്ഞ വര്‍ഷത്തിന് മുന്നെ യുള്ള സേവന നികുതി ആണ് പിരിച്ചെടുക്കാന്‍ വന്നത്. അപ്പോള്‍ പോയ വര്‍ഷത്തെ, ഈ നടപ്പ് വര്‍ഷത്തെ സേവന നികുതി എത്ര വരും.

മേല്‍ സൂചിപ്പിച്ച നാല് പണമടവും മുടങ്ങാന്‍ സാധ്യത ഉണ്ട് എന്ന് മാത്രമല്ല, പി എഫ് നിയമം അനുസരിച്ച് അവിടെ ജോലി ചെയ്യുന്നവരുടെയും പിരിഞ്ഞ് പോയവരുടെയും അവകാശമാണ് ആ തുക, അവരുടെ ശിഷ്ടകാലത്തേക്കുള്ള സാമ്പത്തിക സുരക്ഷിതത്വം ആണ് അത്. അതിന് റെയ്ഡും അറസ്റ്റും മാത്രമല്ല മറ്റ് പല ധാര്‍മിക ഉത്തരങ്ങളും നല്‍കണം

നേരത്തെ സൂചിപ്പിച്ചത് പോലെ മനപൂര്‍വം അല്ല ഗതികേട് കൊണ്ട് തന്നെ ആകണം നികുതി പിരിച്ചെടുത്ത് ഫണ്ട് മിസ്മാനേജ്‌മെന്റ് നടത്തിയത്. പരസ്യത്തുക ബില്ലില്‍ പറഞ്ഞത് പോലെ പിരിഞ്ഞ് കിട്ടില്ല എന്നാല്‍ ബില്‍ തുക അനുസരിച്ച് കൃത്യമായി സേവന നികുതി നല്‍കേണ്ടി വരും എന്ന വാദം ഉണ്ടെങ്കില്‍ തന്നെ അത് അത്ര ബലവത്താണന്ന് തോന്നുന്നില്ല, ഒന്നുമില്ലങ്കിലും ഓഡിറ്റഡ് ബാലന്‍സ് ഷീറ്റില്‍ ജൃീളശ േ& ഘീ ൈടമേലോലി േതാളില്‍ വന്ന ഈ ഇനം തുകയുടെ 12.36% സേവനനികുതി ആയി നല്‍കണമല്ലോ.

ഒക്കെ പോകട്ടെ, എത്ര മാസമായി കുറഞ്ഞത് കേരളത്തിലെ മൂന്ന് ചാനലുകളില്‍ കൃത്യമായി ശമ്പളം കിട്ടുന്നില്ല. അതും ഗൗരവ വിഷയം തന്നെയല്ലേ? അവര്‍ക്ക് വീട്ടിലെ അടുപ്പ് പുകയാന്‍ ആരെക്കൊണ്ട് റെയ്ഡ്/അറസ്റ്റ് ചെയ്യിപ്പിക്കാന്‍ പറ്റും.
രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്‌സൈറ്റ് ഇപ്പോള്‍ നോക്കിയപ്പോള്‍ (RoC) ഇന്‍ഡോഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് അതെ റിപ്പോര്‍ട്ടറിന്റെ സര്‍ക്കാര്‍ പള്ളിക്കൂടപ്പേര് ഇതാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 30 ലക്ഷം, 120 ലക്ഷം എന്നിങ്ങനെ രണ്ട് വായ്പകള്‍ ഉണ്ട്. സ്വഭാവികമായും ഒന്ന് ഓഡി/സിസി പ്രവര്‍ത്തന മൂലധനം ആകണം. അപ്പോള്‍ എല്ലാ നവമ്പര്‍ മാസത്തിനകം മുന്‍ വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് നല്‍കി ലിമിറ്റ് പുതുക്കണം. അല്ലെങ്കില്‍ അത് എന്‍ പി എ ആയി നീങ്ങാം. ഫിനാന്‍ഷ്യല്‍ ഡിസിപ്ലിന്‍ ആകെ തകര്‍ന്നാല്‍ അത് പല പല ചെയ്തികളില്‍ എത്താം. അങ്ങനെ എത്തിയ ഒരു മാധ്യമാധിപനെ, ഡെക്കാന്‍ ക്രോണിക്കിളിന്റെ T Venktaram Reddy യേയും സഹോദരനെയും സിബിഐ അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ മാസം 13 നല്ലേ. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്‍ പി എ അക്കൗണ്ടുകളില്‍ ഒന്നാണ് ഡെക്കാണ്‍ ക്രോണിക്കിളിന്റേത്.

ഇവിടെ തുക തീരെ ചെറുതാണങ്കിലും നിയമത്തിന്റെ കണ്ണില്‍ അങ്ങനെ ആകണമെന്നില്ല. എന്നോര്‍ക്കാം.
ഒരു കാര്യം പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കട്ടെ, കേരളത്തെ നിക്ഷേപ സൗഹൃദസംസ്ഥാനമല്ല എന്ന് ചിലരെങ്കിലും പറയുന്നതില്‍ ചെറുതല്ലാത്ത പങ്ക് ഉത്തരവാദിത്വ ബോധമില്ലാത്ത റിപ്പോര്‍ട്ടിങ്ങിനും ഉണ്ട്. ഈ അറസ്റ്റ് സ്ഥാപന നടത്തിപ്പിന്റെ ബുദ്ധിമുട്ട് എത്രയുണ്ടന്ന് മനസിലാക്കാന്‍ മേലറ്റത്തെ ഗര്‍ജിക്കുന്ന എഡിറ്റര്‍ മുതല്‍ താഴെയറ്റത്തെ സാദാ ക(സ)ബ് എഡിറ്റര്‍ക്ക് വരെ കഴിയട്ടെ. ഒരു ചെറിയ/ഇടത്തരം സ്ഥാപനം അത് ഏതുമാകട്ടെ പിച്ച് വച്ച് നടന്ന് തുടങ്ങുമ്പോള്‍ ഇങ്ങനെയുള്ള ഇടര്‍ച്ച ഒക്കെ ഉണ്ടാകാം. അത് ആവശ്യത്തിലധികം പൊലിപ്പിച്ച് വാര്‍ത്തയാക്കും മുന്നെ ഇത് ഓര്‍ക്കുന്നത് നല്ലത്.

വിരാമതിലകം: പിന്നെ ഇതിനെ മാധ്യമസ്വാതന്ത്ര്യം, അതുക്കും മേലേ ഫാഷിസം എന്നൊക്കെ ഉള്ള പോസ്റ്റ് കണ്ടു. ചിരിപ്പിച്ച് കൊല്ലാന്‍ എന്നല്ലാതെ എന്ത് പറയാന്‍.

ഹരി സര്‍ Hari Krishnan S എഴുതിയ പോസ്റ്റ് ഇവിടെ പ്രസക്തം : ‘സേവന നികുതി കുടിശിക വരുത്തിയതിന് ടിപ്പോര്‍ട്ടര്‍ ടിവി സിഇഒ എം.വി. നികേഷ് കുമാര്‍ അറസ്റ്റിലായത് കേവലം നികുതി ക്രമക്കേടിന് എതിരായ നടപടിയായി മാത്രമേ കാണാന്‍ കഴിയൂ. അത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റമൊന്നുമല്ല. സര്‍വീസ് ടാക്‌സ് പിരിക്കാതെയിരിക്കുന്നതും പിരിച്ചത് സര്‍ക്കാരിലേക്ക് അടയ്ക്കാതെ ഇരിക്കുന്നതും എന്തായാലും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ഇതു സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ മാധ്യമങ്ങളിലും വന്നതുമാണ്. എന്നു കരുതി നികേഷിനെ അധിക്ഷേപിക്കുന്നതും ശരിയല്ല. ബിസിനസില്‍ ഇതിനൊക്കെ സാധ്യതയുണ്ട്. ഇപ്പോഴത്തെ അസൗകര്യം നികേഷ് വേഗം തരണം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

സര്‍വ്വീസ് ടാക്‌സ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ തൂക്കികൊല്ലാനുള്ള നിയമം ഒന്നും ഇല്ലല്ലോ ഈ നാട്ടില്‍. അങ്ങനെയെങ്കില്‍ ഒരു സ്ഥാപനത്തിന്റെയും ഉടമസ്ഥര്‍ ജീവനോടെ നമ്മുടെ നാട്ടില്‍ ഉണ്ടാകുമായിരുന്നില്ല. ഷാജി പട്ടണം

service tax അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ തൂക്കികൊല്ലാനുള്ള നിയമം ഒന്നും ഇല്ലല്ലോ ഈ നാട്ടില്‍. അങ്ങനെയെങ്കില്‍ ഒരു സ്ഥാപനത്തിന്റെയും ഉടമസ്ഥര്‍ ജീവനോടെ നമ്മുടെ നാട്ടില്‍ ഉണ്ടാകുമായിരുന്നില്ല. പരസ്യ വരുമാനം കൊണ്ട് ലണ്ടനിലോ, പാരിസിലോ ഹോട്ടല്‍ മുറിയൊന്നും ബുക്ക് ചെയ്തിരുന്നില്ലല്ലോ? സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്തത് ? അധികാര ധാര്ഷ്ട്യങ്ങളോടു പ്രതികരിക്കുക മാത്രമല്ലേ ചെയ്തത് ? we support nikesh kumar

നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

ഇത് തട്ടിപ്പല്ല , ഗതികേടാണ്. എന്തോ വലിയൊരു തട്ടിപ്പ് നടത്തി എന്ന ആരോപണവുമായാണ് നികേഷ് കുമാറിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നത്. ഇത് സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ടെലിവിഷനില്‍ വരുന്ന പരസ്യങ്ങളുടെയെല്ലാം വരുമാനം മുന്‍കൂറായി ചാനലുകള്‍ക്ക് കിട്ടാറില്ല. സുരേഷ് വെള്ളിമുറ്റം.
ഇത് തട്ടിപ്പല്ല, ഗതികേടാണ്. എന്തോ വലിയൊരു തട്ടിപ്പ് നടത്തി എന്ന ആരോപണവുമായാണ് നികേഷ് കുമാറിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നത് .ഇത് സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ടെലിവിഷനില്‍ വരുന്ന പരസ്യങ്ങളുടെയെല്ലാം വരുമാനം മുന്‍കൂറായി ചാനലുകള്‍ക്ക് കിട്ടാറില്ല . എന്നാല്‍ ബില്‍കൊടുക്കുകയും വേണം. ബില്ല് അടിച്ചാല്‍ പിന്നെ സേവനനികുതി കൊടുത്തെ പറ്റൂ. സമയത്തിനു പണം നല്‍കാതെ കൊച്ചു ചാനലുകളെ പിന്നാലെ നടത്തുന്നത് പരസ്യദാതാക്കളുടെ പതിവ് പരിപാടിയാണ്. ഓരോ ചാനലുകള്‍ക്കും പിരിഞ്ഞു കിട്ടാനുള്ളത് കോടികളാണ്. വിലപേശല്‍ ശക്തി കുറഞ്ഞ ഇത്തരം ചാനലുകള്‍ എന്നെങ്കിലും പണം കിട്ടുമെന്ന് കരുതി പരസ്യം നിര്‍ത്താനും മടിക്കുന്നു. സ്വാഭാവികമായും അടിച്ച ബില്ലിനുള്ള നികുതി അടക്കാന്‍ ഇത് മൂലം കഴിയാതെ വരുന്നു. ഇതാണ് റിയാലിറ്റി. അല്ലാതെ അവര്‍ സര്‍ക്കാരിനെ പറ്റിക്കുന്നതൊന്നും അല്ല. ഏഷ്യാനെറ്റ് ന്യൂസ് ഒഴിച്ചുള്ള നമ്മുടെ വാര്‍ത്താ ചാനലുകളൊക്കെ വളരെ കഷ്ട്ടപെട്ടാണ് പിടിച്ചു നില്‍ക്കുന്നത് എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. മാണിയും വീഎസ്സും സ്ത്രീ പീഡനവും പള്ളിസുവിശേഷവും ഇല്ലെങ്കില്‍ ചിലരെങ്കിലും പൂട്ടി പോകുമായിരുന്നു (ആയിരം കോടിക്ക് മേലെയാണ് മലയാള പരസ്യ മാര്‍ക്കറ്റ് എന്ന് പറയപ്പെടുന്നു. ഇതില്‍ നിന്ന് പകുതിയും ഏഷ്യാനെറ്റ് കൊണ്ടുപോകും. ബാക്കി പകുതിക്കാണ്എല്ലാ ചാനലുകളും കടിപിടികൂടുന്നത്. അത്‌കൊണ്ട് അധികം ചാനലുകള്‍ക്കും വിലപേശല്‍ ശക്തി ഇല്ല

നികേഷ് കുമാറിന്റെ അറസ്റ്റ്; സോഷ്യല്‍ മീഡിയ രണ്ടു വശത്ത്

എതിര്‍ദിശയില്‍ ഒന്ന് കാറ്റടിച്ചപ്പോള്‍ ഉള്ളിലൊളിപ്പിച്ച പകയുടെ മൂര്‍ച്ചകൂട്ടി പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയെന്ന് പി ബി അനൂപ് പറയുന്നു.

എതിര്‍ദിശയില്‍ ഒന്ന് കാറ്റടിച്ചപ്പോള്‍ ഉള്ളിലൊളിപ്പിച്ച പകയുടെ മൂര്‍ച്ചകൂട്ടി പലരും വിമര്‍ശനങ്ങളുമായി രംഗത്ത്. ഒരു പ്രതിസന്ധിയാണ് നേരിട്ടതെന്ന് തിരിച്ചറിയാനുള്ള നീതിബോധം പക്ഷെ ഭൂരിഭാഗം മലയാളിക്കുമുണ്ട്. ഞങ്ങള്‍ ഒപ്പമുണ്ട്
#SupportYouNikeshsir?

സിന്‍ഡിക്കേറ്റ് നികേഷ് എങ്ങനെ വിജയനു ഇത്രപെട്ടെന്നു വിശുദ്ധനായി? അഭിലാഷ് ജി. നായര്‍ ചോദിക്കുന്നു.

എനിക്കു മനസിലാകാത്തത് അതല്ല. സിന്‍ഡിിക്കേറ്റ് നികേഷ് എങ്ങനെ വിജയനു ഇത്രപെട്ടെന്നു വിശുദ്ധനായി? ലാവലിനിലും ടി പി കേസിലും പാര്‍ട്ടിയിലെ വിഭാഗീയതയിലും എല്ലാക്കാലത്തും വര്‍ഗ്ഗശത്രുക്കള്‍ എന്ന് വിജയന്‍തന്നെ പലപ്പോഴും വിശേഷിപ്പിച്ചവര്‍ക്കൊപ്പം നിലകൊണ്ടു വിജയന്റെ ഭാഷയില്‍ പറഞാല്‍ പാര്‍ട്ടിയെ വളഞ്ഞിട്ടു കൊത്തിക്കീറിയ ആളിനെ മുന്‍പിന്‍ നോക്കാതെ ചാടിവീണ് പിന്തുണയ്ക്കുമ്പോള്‍, അതും ഒരു നികുതി വെട്ടിപ്പുവീരനെ; അതിലെ കച്ചവട താല്‍പര്യം വളരെവേഗം മനസിലാകും. ഈ അറസ്റ്റ് എങ്ങനെ മാധ്യമ സ്വാതന്ത്ര്യ ലംഘനമാകും എന്നും മനസിലാകുന്നില്ല.