ക്ഷേത്രത്തില്‍ പൂജിച്ച പായസവും മതേതരത്വവും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു; പോസ്റ്റുകള്‍ കാണാം
ക്രിസ്ത്യന് മാനേജ്മെന്റ് സ്കൂളില് ക്ഷേത്രത്തില് പൂജിച്ച പായസം വിളമ്പിയപ്പോള് കുട്ടികളും അധ്യാപകരും കഴിക്കാന് വിസമ്മതിച്ചു എന്ന പരാതിയുമായി ഫേസ്ബുക്കില് പ്രത്യക്ഷപ്പെട്ട പോസ്റ്റില് ചര്ച്ച മുറുകുന്നു. ക്ഷേത്രത്തില് പൂജിച്ച പായസം കഴിക്കരുതെന്ന് കുട്ടികളെ വീട്ടുകാര് വിലക്കിയിട്ടുണ്ടെന്നാണ് പോസ്റ്റ് ഉടമസ്ഥനായ ബൈജു സ്വാമി അവകാശപ്പെടുന്നത്. കോട്ടയം രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന കോണ്വെന്റ് സ്കൂളിലാണ് സംഭവമെന്നും വിദ്യാര്ത്ഥികളും അധ്യാപകരും ഭൂരിഭാഗവും ക്രിസ്ത്യന് പശ്ചാത്തലം ഉള്ളവരുമാണെന്ന് പോസ്റ്റ് പറയുന്നു. പിറന്നാള് ദിവസം തന്റെ കുട്ടി സ്കൂളിലേക്ക് കൊണ്ടുപോയ പായസമാണ് ഈ വിധത്തില് നിരസിക്കപ്പെട്ടത്. അടുത്ത തലമുറയിലേക്ക് വര്ഗീയ വിഷം കുത്തിവെക്കുന്ന ഇത്തരം സ്കൂളുകള് എന്തിന് വേണം എന്ന ചോദ്യവും പോസ്റ്റ് ഉന്നയിക്കുന്നുണ്ട്. പോസ്റ്റ് വൈറലായതോടെ സോഷ്യല് മീഡിയയില് ഇതേക്കുറിച്ച് ചര്ച്ചകളും ആരംഭിച്ചു.
എന്റെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള സംഗതികള്‍ വളരെ സ്വാഭാവികമായി സമൂഹമാകെ കൈവാങ്ങി കൊള്ളണം എന്ന ശരിയല്ലാത്ത പിടിവാശിയാണ് അദ്ദേഹത്തിനുള്ളത് ആ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് വിഷയത്തില്‍ പ്രതികരിച്ച്ത്. ആ അബോധത്തിലുള്ള പിടിവാശി ഈ നാട്ടില്‍ ഭൂരിപക്ഷമതത്തിന്റെ വിശ്വാസികളായ ബഹുഭൂരിപക്ഷത്തിനും ഉള്ള ഒന്ന് തന്നെയാണ് താനും. മകള്‍ കൊണ്ട് പോയ പായസം അരിയും വെല്ലവും മാത്രം കുഴഞ്ഞ് കിടക്കുന്ന സാദാ പായസം അല്ലല്ലോ. അതിനകത്ത് അദ്ദേഹത്തിന്റെ, ആ കുടുംബത്തിന്റെ മതവിശ്വാസം കൂടെ കുഴഞ്ഞ് കലര്‍ന്ന് കിടക്കുന്നുണ്ടല്ലോ. അത് ആ വിശ്വാസം ഷെയര്‍ ചെയ്യാത്ത മറ്റുള്ള കുട്ടികള്‍ കഴിക്കണമെന്ന് വാശി പിടിക്കാനെങ്ങനെയാണ് സാധിക്കുന്നത് എന്ന ചോദ്യവും സനീഷ് ചോദിക്കുന്നു.
എന്റെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള സംഗതികള്‍ വളരെ സ്വാഭാവികമായി സമൂഹമാകെ കൈവാങ്ങി കൊള്ളണം എന്ന ശരിയല്ലാത്ത പിടിവാശിയാണ് …
Posted by Saneesh Elayadath on Friday, July 28, 2017
ഇവിടെ ആരാണ് അമ്പലത്തിലെ പായസം വിലക്കിയത്? അത് വിതരണം ചെയ്യാന്‍ ആ കുട്ടിയെ സ്‌കൂള്‍ മാനേജുമെന്റ് അനുവദിച്ചു. ഒരു മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ അവര്‍ക്ക് കൊടുക്കാവുന്ന എല്ലാ പ്രിവിലേജും ഇവിടെ കൊടുത്തിട്ടുണ്ട്. പിന്നെ അമ്പലത്തില്‍ നേദിച്ച പായസം നിര്‍ബന്ധമായും മൈനോരിറ്റി സ്ഥാപനത്തിലെ അധ്യാപകര്‍ കഴിക്കുകയും കഴിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികളെ നിര്‍ബന്ധമായും കഴിപ്പിക്കുകയും ചെയ്യാത്തതിനാണോ ഇയാള്‍ എവിടെ പരാതിപ്പെടുമെന്ന് ചോദിക്കുന്നത് ? അങ്ങനെ ഒരു പരാതി എവിടെ നല്‍കാനാണ് ഓപ്ഷനുള്ളത് ? എന്നാണ് കിരണ്‍ തോമസിന്റെ ചോദ്യം.
ഒരു ക്രിസ്ത്യന്‍ മാനേജുമെന്റ് സ്കൂള്‍ അവിടെ ഒരു ഹിന്ദു പെണ്‍കുട്ടി ദേവീ ക്ഷേത്രത്തിൽ കുറെ പൂജകളും അന്നദാനവും കുറെ അധികം…
Posted by Kiran Thomas on Friday, July 28, 2017
സ്വന്തം മതവിശ്വാസം അടിവസ്ത്രം പോലെ സ്വയം ഇട്ടോണ്ട് നടന്നാല്‍ പോരെ അതിങ്ങനെ പൊക്കി മറ്റുള്ളവരെ കാണിക്കുന്നതും പോട്ടെ അത് മറ്റുള്ളവരും കൂടെ വാങ്ങി ഇടണം എന്നക്കെ പറഞ്ഞാല്‍ അതെവിടുത്തെ മതേതരം ആണ് ഹേ. അയ്യോ എന്റെ നിവേദ്യ പായസം മറ്റുള്ള മതസ്ഥര്‍ തിന്നില്ലേ എന്ന നിലവിളിക്ക് കിട്ടുന്ന മതേതര സ്വീകാര്യത ഞെട്ടിക്കുന്നു. ഒരു മുസ്ലീം കുട്ടി നേര്‍ച്ചയുടെ ഇറച്ചി ചോറുമായി വരുമ്പോളും ഈ മതേതരം ഒക്കെ കാണണം എന്നായിരുന്നു രശ്മി ആര്‍. നായര്‍ പ്രതികരിച്ചത്. അല്ലെങ്കിലും ഹിന്ദു മതത്തില്‍ ഉള്ള എല്ലാ മതവിശ്വാസിക്കും ഒരു തോന്നല്‍ ഉണ്ട് തങ്ങളുടെ ഭൂരിപക്ഷ വിശ്വാസം മറ്റുള്ളവര്‍ അങ്ങ് പിന്തുടര്‍ന്നോണം എന്ന്. അതിനു നിലവിളക്ക് കത്തിച്ചും ഹിന്ദു ഈശ്വര പ്രാര്‍ത്ഥന നടത്തിയും ഗണപതിഹോമം നടത്തിയും റോക്കറ്റിന്റെ മൂട്ടില്‍ വരെ തേങ്ങ ഉടച്ചും ഒക്കെ പകര്‍ന്നു നല്‍കുന്ന ഒരു പൊതുബോധം ഉണ്ട്. എന്തായാലും ആ ഹിന്ദുത്വ പൊതുബോധത്തിനു അടിമപ്പെടാതെ ‘ഓ നിവേദ്യ പായസം’ ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ ആ കുഞ്ഞുങ്ങളെ എന്തിനാണ് കുറ്റം പറയുന്നതെന്നും രശ്മി ചോദിക്കുന്നു.
"എന്റെ മോള്‍ കൊണ്ടുചെന്ന നിവേദ്യ പായസം മറ്റുകുട്ടികള്‍ കുടിച്ചില്ല" ആ കണക്കായിപോയി, സ്വന്തം മതവിശ്വാസം അടിവസ്ത്രം പോലെ …
Posted by Resmi R Nair on Friday, July 28, 2017
കൂടുതല്‍ പ്രതികരണങ്ങള്‍