‘എസ്എഫ്‌ഐക്കാരിയായ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു’; യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ മര്‍ദ്ദനമേറ്റ സൂര്യഗായത്രി വിശദീകരിക്കുന്നു

എസ്എഫ്ഐക്കാരിയായ തനിക്കും സുഹൃത്തുക്കള്ക്കും മര്ദ്ദനമേറ്റ സംഭവത്തില് യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്ത്ഥിനിയായ സൂര്യഗായത്രി തുറന്നെഴുതുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി കോളേജിലെ സദാചാര പോലീസംഗിനെക്കുറിച്ച് സൂര്യഗായത്രി വിശദീകരിക്കുന്നത്. തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ ‘ചെങ്കോട്ട’ എന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റി കോളേജില് നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകള് വീണ്ടും നല്കുന്നുണ്ടെന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില് എസ്എഫ്ഐയുടെ അനീതികള് തിരുത്താന് ആ സംഘടനയക്കുള്ളില് നിന്നു പോലും സാധിക്കില്ലെന്ന് സൂര്യഗായത്രി വ്യക്തമാക്കുന്നു. മാവേലിക്കര ബിഷപ്പ്മൂര് കോളേജില് നിന്നും
 | 

‘എസ്എഫ്‌ഐക്കാരിയായ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു’; യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ മര്‍ദ്ദനമേറ്റ സൂര്യഗായത്രി വിശദീകരിക്കുന്നു

എസ്എഫ്‌ഐക്കാരിയായ തനിക്കും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയായ സൂര്യഗായത്രി തുറന്നെഴുതുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര പോലീസംഗിനെക്കുറിച്ച് സൂര്യഗായത്രി വിശദീകരിക്കുന്നത്. തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ ‘ചെങ്കോട്ട’ എന്നറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകള്‍ വീണ്ടും നല്‍കുന്നുണ്ടെന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ എസ്എഫ്‌ഐയുടെ അനീതികള്‍ തിരുത്താന്‍ ആ സംഘടനയക്കുള്ളില്‍ നിന്നു പോലും സാധിക്കില്ലെന്ന് സൂര്യഗായത്രി വ്യക്തമാക്കുന്നു.

മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ നിന്നും ചില ആരോഗ്യപ്രശ്‌നങ്ങളാലും അസ്വസ്ഥകളാലും ബിഎ മലയാളം ഒരു വര്‍ഷം കൊണ്ടു അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് വന്നപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമായിരുന്നു. അത്രയധികം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നടക്കുന്ന കോളേജില്‍ ചേരണ്ടയെന്നും ഭയമാണെന്നും അച്ഛനും അമ്മയും വിലക്കിയിരുന്നു. ഒരു എസ്എഫ്‌ഐ ക്കാരിയായ എനിക്ക് അവിടെ പോകണമെന്ന വാശിയിലും ആ ക്യാംപസിന്റെ ചരിത്രത്തിലും അഭിമാനം കൊണ്ട് അവിടേക്ക് പോവുകയായിരുന്നു.

അന്ന് അവിടെ വച്ച് ആദ്യം പഠിച്ച പാഠം എസ്എഫ്‌ഐയെ രണ്ടായി തരം തിരിക്കാം എന്നായിരുന്നു.
1.യൂണിവേഴ്‌സിറ്റിലെ കോളേജിലെ എസ്എഫ്‌ഐ
2.ഇവരല്ലാത്ത എസ്എഫ്‌ഐ

എസ് എഫ് ഐ ക്കകത്തു നിന്നും എസ്എഫ്‌ഐ യുടെ അനീതികള്‍ തിരുത്താന്‍ ചെല്ലരുത് എന്ന് പല സുഹൃത്തുക്കളും മുന്‍പേ പറഞ്ഞതായിരുന്നു. ആണും പെണ്ണും ഒരുമിച്ചിരിക്കരുത് എന്നു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞതിനെത്തുടര്‍ന്ന് സദാചാരത്തിന് എതിരെ ഇന്‍ക്വിലാബ് വിളിച്ച എന്റെ ആങ്ങളമാര്‍ സമരം കഴിഞ്ഞു വന്നയുടനെ ചെയ്തത് ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തല്ലുകയായിരുന്നു. അന്ന് അത് ചോദിച്ചപ്പോള്‍ പറഞ്ഞത്. ‘പുറത്ത് നടന്നത് കോണ്‍ഗ്രസുകാരങ്ങനെ പറഞ്ഞതുകൊണ്ടു മാത്രമെന്നും അകത്ത് ഇങ്ങനെയൊക്കെ നടക്കൂ എന്നുമായിരുന്നു’

ഭയം, ഭയം കൊണ്ടുമാത്രം പലരും പലതും കണ്ണടച്ചു ഇരുട്ടാക്കുന്നത് കാണുകയുണ്ടായി. ഒരു ദിവസത്തെ എസ് എഫ് ഐ യുടെ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മറ്റിയുടെ വിളിച്ചുകൂട്ടിയതു പോലും ഞാന്‍ അകത്തിട്ടിരിക്കുന്ന ഷിമ്മീസ് പുറത്തു കാണാം എന്നതിനാലായിരുന്നു. എന്റെ ക്ലാസിലെ എല്ലാ കുട്ടികളെയും പുറത്താക്കി എന്നെ മാത്രം ഇരുത്തികൊണ്ടുള്ള ഹറാസ്‌മെന്റ്. അശ്ലീലങ്ങള്‍ സഹിക്കാന്‍ കഴിയാതെ വകുപ്പ് മേധാവിക്ക് പരാതികൊടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് എന്നെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യം എന്റെ കൂടെ നടന്നു എന്ന പേരില്‍ അടുത്ത സുഹൃത്തുക്കളെ പോലും തല്ലുകയുണ്ടായി. തുടര്‍ന്ന് ഇനി എന്തു കണ്ടാലും മിണ്ടരുത് എന്ന നിലപാടെടുക്കേണ്ടി വന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെയും വീടിന്റെ അവസ്ഥയും എങ്ങനെയെങ്കിലും ഒരു ഡിഗ്രി എടുത്തിട്ട് അവിടെ നിന്നും പുറത്തിറങ്ങിയാല്‍ മതി എന്ന അവസ്ഥയില്‍ എത്തിക്കുകയായിരുന്നു. പല തെമ്മാടിത്തരങ്ങള്‍ക്കും കണ്ണടയ്‌ക്കേണ്ടിയും വന്നു.

ഇന്നലെയുണ്ടായ സംഭവത്തിനു ശേഷം എസ് എഫ് ഐ യൂണിറ്റുകാര്‍ എന്നോട് സംസാരിക്കുകയുണ്ടായി. ഭീഷണിപ്പെടുത്തുകയും സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്നോണം അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്നാണ് വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ പോലീസിനെ ആശ്രയിച്ചത്. ആ കോളേജിലാണ് പഠിക്കുന്നതെന്നുകൊണ്ടും നേരിട്ട് പലതിനും ദൃക്‌സാക്ഷിയായിട്ടുള്ളതുകൊണ്ടും അറിയാം എസ്എഫ് ഐ ക്കാരുടെ കരുനീക്കങ്ങള്‍ എങ്ങനെയാവുമെന്ന്.

ആണ്‍കുട്ടികളെ കഞ്ചാവും പെണ്‍കുട്ടികളെ അനാശാസ്യക്കാരിയുമാക്കുന്ന സ്ഥിരം പരിപാടികള്‍ തുടങ്ങിക്കാണുമായിരിക്കും. സത്യം, നീതി ഇതെല്ലാം കൂടെയുള്ളതു കൊണ്ടു ഭയമില്ല. പക്ഷേ ഒരുപാട് വേദനയുണ്ട്. മാനസികമായി ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതിനാല്‍ എനിക്കും എന്റെ പ്രിയപെട്ടവര്‍ക്കും ഉണ്ടായ ഈ കൂട്ട ആക്രമണത്തിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഞങ്ങള്‍ക്കവിടെ തുടര്‍ന്നു പഠിക്കുകതന്നെ വേണം. സദാചാരത്തിന്റെ വിഴുപ്പുഭാണ്ഡം ചുമന്ന യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഈ ക്രൂരതയ്ക്ക് മറുപടി തന്നേ തീരൂവെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് കാണാം