വിവാഹ നോട്ടീസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന് പ്രചാരണം; ഞാന്‍ അറിയിച്ചാല്‍ മതിയോ എന്ന് വരന്‍!

ഞാനും കസ്തൂരിയും വിവാഹിതരാവാന് തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യല് മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന് സബ്മിറ്റ് ചെയ്തത്.
 | 
വിവാഹ നോട്ടീസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന് പ്രചാരണം; ഞാന്‍ അറിയിച്ചാല്‍ മതിയോ എന്ന് വരന്‍!

കൊച്ചി: രജിസ്ട്രാര്‍ ഓഫീസിലെ ചുവരില്‍ പതിപ്പിച്ച സ്‌പെഷ്യല്‍ മാര്യേജ് വിവാഹത്തിന്റെ നോട്ടീസ് പ്രചരിപ്പിച്ചയാള്‍ക്ക് മറുപടിയുമായി യുവാവ്. മിഖ്ദാദ് എന്ന യുവാവും കസ്തൂരിയെന്ന പെണ്‍കുട്ടിയുടെയും രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ചിത്രമാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ചിത്രത്തിലെ പെണ്‍കുട്ടിയെ അറിയുന്നവര്‍ വീട്ടുകാരെ അറിയിക്കണമെന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചാരണം.

മുസ്ലിം നാമധാരിയായ യുവാവ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ലവ് ജിഹാദാണെന്ന വിധത്തിലുള്ള വിദ്വേഷ പ്രചാരണമായിരുന്നു കസ്തൂരിക്കും മിഖ്ദാദിനുമെതിരെയും നടന്നത്. എന്നാല്‍ സദാചാരവാദികളുടെ മുഖത്തടിക്കുന്ന മറുപടിയുമായി മിഖ്ദാദ് തന്നെ രംഗത്ത് വന്നു. ‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’ എന്നായിരുന്നു മിഖ്ദാദിന്റെ ആദ്യ മറുപടി. പിന്നീട് വിശദീകരണവും ചേര്‍ത്തു.

ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും കുടുംബത്തിന്റെ സമ്മതത്തോടു കൂടിയാണ് വിവാഹം. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ്. ആരും വിഷമിക്കേണ്ട, എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്. മിഖ്ദാദ് പറഞ്ഞു.

മിഖ്ദാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഞാന്‍ അറിയിച്ചാല്‍ മതിയോ ആവൊ?

Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്‌സിന്റെ സമ്മതത്തോടു കൂടിയാണ്.

കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്

NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തൂരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല.

Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?