സൂരാഘാതം തടയാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍; വിദഗ്ദ്ധ അഭിപ്രായം വായിക്കാം!

കേരളത്തില് താപനില ഉയരുന്നു. പലയിടത്തും സൂര്യാഘാത ഭിഷണിയുള്ളതായി റിപ്പോര്ട്ട്. വേനല് കനക്കുന്നതോടെ കേരളത്തില് സൂര്യാഘാത ഭീഷണി നിലനില്ക്കുന്നതായി നേരത്തെ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കിയിരുന്നു. പിന്നാലെ സൂര്യാഘാതത്തെ നേരിടാന് എന്തൊക്കെ മുന്കരുതലുകള് കൈക്കൊള്ളാമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്ദേശങ്ങള് നല്കിയിരുന്നു.
 | 
സൂരാഘാതം തടയാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍; വിദഗ്ദ്ധ അഭിപ്രായം വായിക്കാം!

കൊച്ചി: കേരളത്തില്‍ താപനില ഉയരുന്നു. പലയിടത്തും സൂര്യാഘാത ഭിഷണിയുള്ളതായി റിപ്പോര്‍ട്ട്. വേനല്‍ കനക്കുന്നതോടെ കേരളത്തില്‍ സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതായി നേരത്തെ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ സൂര്യാഘാതത്തെ നേരിടാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ കൈക്കൊള്ളാമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ദുരന്തനിവാരണ അതോറിറ്റിയുടെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.

  • പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
  • നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • രോഗങ്ങള്‍ ഉള്ളവര്‍ 11 മാ മുതല്‍ 3 ുാ വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
  • വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക
  • തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.