ബീഫ് പ്രതിഷേധങ്ങളില്‍ തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കെ.സുരേന്ദ്രന്‍; ഉത്തര്‍ പ്രദേശില്‍ അറുത്ത പശുക്കളുടെ ചിത്രമിട്ട് പോസ്റ്റ്; തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

കശാപ്പിനായി മൃഗങ്ങളെ വില്ക്കാന് പാടില്ലെന്ന കേന്ദ്രസര്ക്കാര് വിജ്ഞാപനത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളില് തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് മനഃപൂര്വം വലിച്ചിഴക്കരുതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലാണ് ബീഫ് പ്രതിഷേധങ്ങള്ക്ക് മറുപടിയുണ്ടാകുമെന്ന വിധത്തില് സുരേന്ദ്രന്റെ പ്രതികരണം. ദേവസ്വം മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നതായും സുരേന്ദ്രന് അവകാശപ്പെടുന്നു.
 | 

ബീഫ് പ്രതിഷേധങ്ങളില്‍ തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കെ.സുരേന്ദ്രന്‍; ഉത്തര്‍ പ്രദേശില്‍ അറുത്ത പശുക്കളുടെ ചിത്രമിട്ട് പോസ്റ്റ്; തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

കശാപ്പിനായി മൃഗങ്ങളെ വില്‍ക്കാന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളില്‍ തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് മനഃപൂര്‍വം വലിച്ചിഴക്കരുതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ബീഫ് പ്രതിഷേധങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്ന വിധത്തില്‍ സുരേന്ദ്രന്റെ പ്രതികരണം. ദേവസ്വം മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നതായും സുരേന്ദ്രന്‍ അവകാശപ്പെടുന്നു.

ഉത്തര്‍ പ്രദേശില്‍ അറുത്ത പശുക്കളെ നിരത്തിയിട്ടിരിക്കുന്ന ചിത്രത്തിനൊപ്പമാണ് പ്രകോപനമുണ്ടാക്കരുതെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ് എത്തിയത്. പിന്നാലെ തിരിച്ചടിയുമായി സോഷ്യല്‍ മീഡിയയും എത്തി. ചിത്രം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്നും അത് കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കമന്റ് ബോക്‌സില്‍ എത്തിയവര്‍ പറയുന്നു. ഈ ചിത്രമുള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്കും ചിലര്‍ പോസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ലെന്നുമാണ് സുരേന്ദ്രന്‍ വാദിക്കുന്നത്. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും.

മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ബീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.