തസ്ലീമ നസ്‌റീന് ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചു

ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്റെ അക്കൗണ്ട് ഫേസ്ബുക്ക് തിരികെ നല്കി. ചില മുസ്ലിം ഗ്രൂപ്പുകള് റിപ്പോര്ട്ടു ചെയ്തതിനേത്തുടര്ന്നാണ് തസ്ലീമയുടെ അക്കൗണ്ട് ഫേസ്ബുക്ക് മരവിപ്പിച്ചത്. ഇതേത്തുടര്ന്ന് ഫേസ്ബുക്കിലും മറ്റു സോഷ്യല് നെറ്റ്വര്ക്കിംഗ് സൈറ്റുകളിലും പ്രതിഷേധം വ്യാപകമായിരുന്നു. അക്കൗണ്ട് തിരികെ ലഭിച്ച വിവരം തസ്ലീമ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
 | 
തസ്ലീമ നസ്‌റീന് ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചു

 

ന്യൂഡല്‍ഹി: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ അക്കൗണ്ട് ഫേസ്ബുക്ക് തിരികെ നല്‍കി. ചില മുസ്ലിം ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനേത്തുടര്‍ന്നാണ് തസ്ലീമയുടെ അക്കൗണ്ട് ഫേസ്ബുക്ക് മരവിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും പ്രതിഷേധം വ്യാപകമായിരുന്നു. അക്കൗണ്ട് തിരികെ ലഭിച്ച വിവരം തസ്ലീമ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തസ്ലീമയ്ക്ക് ഫേസ്ബുക്കില്‍ കയറാനാകുന്നില്ലായിരുന്നു. പലവട്ടം ഫേസ്ബുക്കിന് അപേക്ഷ നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. ഇസ്ലാമിക തീവ്രവാദികളെ പ്രീതിപ്പെടുത്താനായിരുന്നു ഇതെന്നാണ് അവരുടെ ആരോപണം. തന്റെ ചിന്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് ഒരു പറ്റം മതതീവ്രവാദികള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു

അതേ സമയം തന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരുപാട് വ്യാജ അക്കൗണ്ടുകളില്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്നും തസ്ലീമ പറഞ്ഞു. 1998ല്‍ ലജ്ജ എന്ന നോവല്‍ പുറത്തിറങ്ങിയതോടെയാണ് തസ്ലീമയെ ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കുന്നത്.
തനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ഇസ്ലാമിക് ഗ്രൂപ്പിന്റെ വിവരങ്ങളും തസ്ലീമ പുറത്തുവിട്ടു.