തൊടുപുഴയില്‍ ഏഴ് വയസുകാരനെ അതിക്രൂരമായ മര്‍ദ്ദിച്ച അരുണ്‍ മോഡി ഭക്തന്‍

തൊടുപുഴയില് ഏഴ് വയസുകാരനെ അതിക്രൂരമായ മര്ദ്ദിച്ച അരുണ് ആനന്ദ് സംഘപരിവാര് അനുകൂലിയും നരേന്ദ്ര മോഡി ഭക്തനും. സംഘപരിവാറിനെ അനുകൂലിച്ച് നിരവധി ഫെയിസ്ബുക്ക് പോസ്റ്റുകളാണ് അരുണ് ഷെയര് ചെയ്തിരിക്കുന്നത്. കൂടാതെ മോഡിയോടുള്ള ആരാധന വെളിവാക്കുന്ന നിരവധി ചിത്രങ്ങളും ഇദ്ദേഹത്തിന്റെ പ്രൊഫൈലില് കാണാം. പോലീസ് പിടികൂടിയതിന് പിന്നാലെ ഇയാളുടെ ഫെയിസ്ബുക്ക് വാളില് തെറിവിളികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്രയും വലിയ ക്രൂരത കാണിച്ച ഇയാള് മനുഷ്യനല്ലെന്നാണ് മിക്ക കമന്റുകളും.
 | 
തൊടുപുഴയില്‍ ഏഴ് വയസുകാരനെ അതിക്രൂരമായ മര്‍ദ്ദിച്ച അരുണ്‍ മോഡി ഭക്തന്‍

കൊച്ചി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ അതിക്രൂരമായ മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് സംഘപരിവാര്‍ അനുകൂലിയും നരേന്ദ്ര മോഡി ഭക്തനും. സംഘപരിവാറിനെ അനുകൂലിച്ച് നിരവധി ഫെയിസ്ബുക്ക് പോസ്റ്റുകളാണ് അരുണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ മോഡിയോടുള്ള ആരാധന വെളിവാക്കുന്ന നിരവധി ചിത്രങ്ങളും ഇദ്ദേഹത്തിന്റെ പ്രൊഫൈലില്‍ കാണാം. പോലീസ് പിടികൂടിയതിന് പിന്നാലെ ഇയാളുടെ ഫെയിസ്ബുക്ക് വാളില്‍ തെറിവിളികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്രയും വലിയ ക്രൂരത കാണിച്ച ഇയാള്‍ മനുഷ്യനല്ലെന്നാണ് മിക്ക കമന്റുകളും.

വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ശാസ്ത്ര ഗവേഷണങ്ങളേക്കാള്‍ മികച്ചതെന്ന് അഭിപ്രായം സൂക്ഷിക്കുന്ന വ്യക്തിയാണ് അരുണ്‍. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐസക് ന്യൂട്ടണ്‍ അല്ലെന്നും വേദ ഗണിതഞ്ജരാണെന്നാണ് അരുണിന്റെ ഒരു പോസ്റ്റില്‍ അവകാശപ്പെടുന്നത്. കൂടാതെ റൈറ്റ് സഹോദരന്‍മാര്‍ക്ക് മുമ്പ് ശിവകര്‍ ബാപ്പുജി തല്‍പഡേ എന്നയാള്‍ വിമാനം പറത്തിയെന്നും അരുണ്‍ വിശ്വസിക്കുന്നു. സംഘപരിവാര്‍ അനുകൂല പേജുകളില്‍ നിന്നാണ് മിക്ക പോസ്റ്റുകളും അരുണ്‍ ഷെയര്‍ ചെയ്യുന്നത്.

അതേസമയം അരുണ്‍ അതിക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസുകാരന്റെ നില അതീവ ഗരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്‌തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാനായി സാധിച്ചില്ല. സ്വന്തമായി ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

അരുണിനെതിരെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വീടിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്ന് കോടാലി, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവ എന്തിനാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ല. അരുണ്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നതായി പോലീസ് പറയുന്നു. നിലവില്‍ പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുന്നുണ്ട്.