‘ജാലിയന്‍ കണാരന്‍ ഈസ് ബാക്ക്’; 87ലെ ഡിജിറ്റല്‍ ക്യാമറയില്‍ മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

വിവാദമായ 'റഡാര് തിയറി' പ്രസ്താവന നടത്തിയ അതേ അഭിമുഖത്തിലാണ് മോദി ഡിജിറ്റല് ക്യാമറ ഇറങ്ങുന്നതിന് മുന്പ് ഉപയോഗിച്ചതായി പറഞ്ഞിരിക്കുന്നത്.
 | 
‘ജാലിയന്‍ കണാരന്‍ ഈസ് ബാക്ക്’; 87ലെ ഡിജിറ്റല്‍ ക്യാമറയില്‍ മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുന്‍പ് ഡിജിറ്റല്‍ ക്യാമറയും ഇ-മെയില്‍ സര്‍വീസും ഉപയോഗിച്ചെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. വിവാദമായ ‘റഡാര്‍ തിയറി’ പ്രസ്താവന നടത്തിയ അതേ അഭിമുഖത്തിലാണ് മോദി ഡിജിറ്റല്‍ ക്യാമറ ഇറങ്ങുന്നതിന് മുന്‍പ് ഉപയോഗിച്ചതായി പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ ട്രോള്‍പൂരം ആരംഭിച്ചു. ജാലിയന്‍ കണാരന്‍ ഈസ് ബാക്ക് എന്നാണ് മോദിക്ക് ട്രോളന്‍മാര്‍ നല്‍കിയിരിക്കുന്ന വിശേഷണം. 1995ലാണ് ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറയും ഇ-മെയില്‍ സര്‍വീസും ആരംഭിക്കുന്നത്. എങ്ങനെയാണ് മോദി മാത്രം 1980കളില്‍ ഇവ രണ്ടും ഉപയോഗിച്ചുവെന്നത് വ്യക്തമല്ല. ‘അതിശയിപ്പിക്കുന്ന നുണയന്‍’ എന്നാണ് ദി ക്വിന്റ് മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. ട്വിറ്ററില്‍ #incredibleliar എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗാണ്.

‘ഒരുപക്ഷേ മറ്റുള്ളവര്‍ ചെയ്തിട്ടുണ്ടോയെന്ന് എനിക്കറിയില്ല. 1987-88ലാണ് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നത്. അന്നത്തെ ഡിജിറ്റല്‍ ക്യാമറകള്‍ വലിപ്പമേറിയതായിരുന്നു. അഹമ്മദാബാദിന് അടുത്തുള്ള വീരംഗ്ഹാം തഹസിലില്‍ വെച്ച് എല്‍.കെ അദ്വാനിയുടെ ചിത്രം പകര്‍ത്തി. ശേഷം ഇത് ഡല്‍ഹിയിലേക്ക് ഇമെയിലില്‍ അയച്ചുകൊടുത്തു. ആ സമയത്ത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമെ ഇ-മെയില്‍ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത ദിവസം തന്നെ തന്റെ ചിത്രത്തിന്റെ കളര്‍ പ്രിന്റ് എടുത്തത് കണ്ട് അദ്വാനി തന്നെ അതിശയിച്ചു.’ ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.

മേഘങ്ങള്‍ റഡാറില്‍ നിന്ന് വിമാനങ്ങളെ മായ്ക്കുമെന്ന നിര്‍ദേശം സൈന്യത്തിന്റെ മുന്നില്‍ വെച്ചതിനാലാണ് കാലാവസ്ഥാ പ്രശ്നങ്ങളുണ്ടായിട്ടും തീരുമാനിച്ച ദിവസം തന്നെ ബാലാക്കോട്ട് ആക്രമണം നടന്നതെന്ന് മോദി പറഞ്ഞിരുന്നു. മോഡിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നിര്‍ണായക തീരുമാനമാണ് ബാലാക്കോട്ടില്‍ തുണയായത് എന്ന രീതിയില്‍ ബി.ജെ.പി ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു.

ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ പോലും ഇത് വലിയ ആഘോഷമാക്കി. എന്നാല്‍ റഡാര്‍ തിയറിയില്‍ വലിയ അബദ്ധം പിണഞ്ഞതായി പിന്നീടാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് മനസിലായത്. ഉടന്‍ ഈ പോസ്റ്റുകളെല്ലാം ഔദ്യോഗിക പേജുകളില്‍ നിന്ന് മുക്കി. പുതിയ മണ്ടത്തരം കൂടി പുറത്തുവന്നതോടെ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്.

‘ജാലിയന്‍ കണാരന്‍ ഈസ് ബാക്ക്’; 87ലെ ഡിജിറ്റല്‍ ക്യാമറയില്‍ മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ ‘ജാലിയന്‍ കണാരന്‍ ഈസ് ബാക്ക്’; 87ലെ ഡിജിറ്റല്‍ ക്യാമറയില്‍ മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ ‘ജാലിയന്‍ കണാരന്‍ ഈസ് ബാക്ക്’; 87ലെ ഡിജിറ്റല്‍ ക്യാമറയില്‍ മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ ‘ജാലിയന്‍ കണാരന്‍ ഈസ് ബാക്ക്’; 87ലെ ഡിജിറ്റല്‍ ക്യാമറയില്‍ മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ ‘ജാലിയന്‍ കണാരന്‍ ഈസ് ബാക്ക്’; 87ലെ ഡിജിറ്റല്‍ ക്യാമറയില്‍ മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ