ചീറ്റകളുടെ പിടിയിലകപ്പെട്ട മാന്‍ നിസംഗമായി നോക്കിയത് തന്റെ കുഞ്ഞുങ്ങളെയോ? ഷാഹിദ് കപൂര്‍ ഷെയര്‍ ചെയ്ത വൈറല്‍ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ഫോട്ടോഗ്രാഫര്‍

സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ചിത്രങ്ങള്ക്കൊപ്പം വരുന്ന അടിക്കുറിപ്പുകള് കണ്ണടച്ചു വിശ്വസിക്കുന്നവരാണ് അധികവും. പോസ്റ്റുകള് യാഥാര്ത്ഥ്യം മനസിലാക്കാതെ ഷെയര് ചെയ്യുന്നവരില് പ്രമുഖര് പോലും പിന്നിലല്ല. ബോളിബുഡ് താരം ഷാഹിദ് കപൂര് അടുത്തിടെ ഷെയര് ചെയ്ത ഒരു വൈറല് ചിത്രവും ഇതുപോലെ തെറ്റായ അടിക്കുറിപ്പുമായാണ് എത്തിയത്. രണ്ടു ചീറ്റകളുടെ പിടിയിലകപ്പെട്ട മാന് നിസംഗമായി നോക്കി നില്ക്കുന്നതാണ് ചിത്രം.
 | 

ചീറ്റകളുടെ പിടിയിലകപ്പെട്ട മാന്‍ നിസംഗമായി നോക്കിയത് തന്റെ കുഞ്ഞുങ്ങളെയോ? ഷാഹിദ് കപൂര്‍ ഷെയര്‍ ചെയ്ത വൈറല്‍ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ഫോട്ടോഗ്രാഫര്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം വരുന്ന അടിക്കുറിപ്പുകള്‍ കണ്ണടച്ചു വിശ്വസിക്കുന്നവരാണ് അധികവും. പോസ്റ്റുകള്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെ ഷെയര്‍ ചെയ്യുന്നവരില്‍ പ്രമുഖര്‍ പോലും പിന്നിലല്ല. ബോളിബുഡ് താരം ഷാഹിദ് കപൂര്‍ അടുത്തിടെ ഷെയര്‍ ചെയ്ത ഒരു വൈറല്‍ ചിത്രവും ഇതുപോലെ തെറ്റായ അടിക്കുറിപ്പുമായാണ് എത്തിയത്. രണ്ടു ചീറ്റകളുടെ പിടിയിലകപ്പെട്ട മാന്‍ നിസംഗമായി നോക്കി നില്‍ക്കുന്നതാണ് ചിത്രം. ആയിരക്കണക്കിനാളുകള്‍ ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു.

തന്റെ കുട്ടികളെ ചീറ്റകളുടെ പിടിയില്‍ നിന്ന് രക്ഷിക്കാനായി ചീറ്റകള്‍ക്ക് പിടികൊടുത്ത മാനിന്റെ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെടുന്നത് ആശ്വാസത്തോടെ മാന്‍ നോക്കി നില്‍ക്കുകയാണെന്നും അടിക്കുറിപ്പ് പറയുന്നു. മാതൃത്വത്തിന്റെ മഹത്വവും ത്യാഗവും വിശദമാക്കുന്ന അടിക്കുറിപ്പില്‍ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ ഇതിനു ശേഷം വിഷാദരോഗിയായി മാറിയെന്നും പറയുന്നുണ്ട്. ലോകത്തെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ ചിത്രം ഷെയര്‍ ചെയ്തു.

എന്നാല്‍ യഥാര്‍ത്ഥ സംഭവം ഇതൊന്നുമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫറായ ആലിസണ്‍ ബൂട്ടിഗീഗ്. 2013 സെപ്റ്റംബറില്‍ കെനിയയിലെ മസായ് മാര നാഷണല്‍ റിസര്‍വില്‍ നിന്നാണ് താന്‍ ഈ ചിത്രം എടുത്തതെന്നും ഒരു ചീറ്റ തന്റെ കുഞ്ഞുങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളതെന്നും ആലിസണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ ഇവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഈ ചിത്രം എടുത്തതിനു ശേഷം തനിക്ക് വിഷാദരോഗം ബാധിച്ചെന്ന പ്രചരണം ഫോട്ടോഗ്രാഫി കരിയറിനെപ്പോലും ബാധിക്കുന്ന വിധത്തിലേക്കാണ് വളര്‍ന്നതെന്നും ഇവര്‍ വ്യക്തമാക്കി. ആയിരക്കണക്കിന് ആളുകളാണ് തന്റെ ‘രോഗവിവരം’ തിരക്കി സന്ദേശങ്ങള്‍ അയച്ചതെന്നും ഇവര്‍ പറയുന്നു. ചീറ്റകള്‍ വേട്ടയാടുന്നതിന്റെ വീഡിയോയും യൂട്യൂബില്‍ ലഭ്യമാണ്.

പോസ്റ്റും വീഡിയോയും കാണാം