മോഹന്‍ലാലിന്റെയും ശശികലയുടേയും മൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ പ്രതികരണത്തിനായി കാത്തിരിക്കുന്നു; ലാലിന് ഉപദേശവുമായി വി.ടി ബല്‍റാം

മോഹന്ലാല് എം.ടി കൂട്ടുകെട്ടിന്റെ സിനിമ മഹാഭാരതം എന്ന പേരില് തിയേറ്റര് കാണില്ലെന്ന കെ.പി ശശികലയുടെ പരാമര്ശത്തില് ലാലിന്റെ മറുപടി വരാത്തതില് പരിഹാസവുമായി വി.ടി ബല്റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.പി ശശികലയുടേയും ഹിന്ദു ഐക്യവേദിയുടേയും പരാമര്ശത്തില് മോഹന്ലാലിന്റെ പ്രതികരണമറിയാന് താല്പ്പര്യമുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ബല്റാം കുറിച്ചത്.
 | 

മോഹന്‍ലാലിന്റെയും ശശികലയുടേയും മൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ പ്രതികരണത്തിനായി കാത്തിരിക്കുന്നു; ലാലിന് ഉപദേശവുമായി വി.ടി ബല്‍റാം

മോഹന്‍ലാല്‍ എം.ടി കൂട്ടുകെട്ടിന്റെ സിനിമ മഹാഭാരതം എന്ന പേരില്‍ തിയേറ്റര്‍ കാണില്ലെന്ന കെ.പി ശശികലയുടെ പരാമര്‍ശത്തില്‍ ലാലിന്റെ മറുപടി വരാത്തതില്‍ പരിഹാസവുമായി വി.ടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.പി ശശികലയുടേയും ഹിന്ദു ഐക്യവേദിയുടേയും പരാമര്‍ശത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണമറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ബല്‍റാം കുറിച്ചത്.

മഹാഭാരതത്തെപ്പറ്റി കൂടുതല്‍ അറിയാനും അതിലൂടെ തന്റെ കഥാപാത്രത്തെ മികച്ചതാക്കാനും സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകം വായിക്കാനുള്ള ഉപദേശവും ബല്‍റാം തന്റെ പോസ്റ്റിലൂടെ മോഹന്‍ലാലിന് നല്‍കുന്നു. രണ്ട് രീതിയിലായിരിക്കും അത് താങ്കള്‍ക്ക് പ്രയോജനപ്പെടുക:

ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രത്തില്‍ താങ്കളവതരിപ്പിക്കാന്‍ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതല്‍ ആഴത്തിലുള്‍ക്കൊള്ളാന്‍ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ വിശാലതയില്‍ അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കില്‍ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാല്‍ അത് തീയേറ്റര്‍ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കള്‍ ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും ആ പ്രഭാഷണം ഉപകരിക്കുമെന്നും ബല്‍റാം വിശദീകരിക്കുന്നു.

മഹാഭാരതം വ്യാസനാല്‍ എഴുതപ്പെട്ട മോണോലിത്തിക്ക് ടെക്‌സ്റ്റ് എന്നതിനപ്പുറം സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി വിവിധ പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തില്‍ നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണ്. അതിനാല്‍ തന്നെ ഒരു മതഗ്രന്ഥമായി മാത്രം അതിനെ ചിത്രീകരിച്ച് മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലുമൊക്കെ വ്യക്തികള്‍ക്കോ സംഘടനയ്‌ക്കോ വിശ്വാസി വിഭാഗത്തിനോ തീറെഴുതാനാവില്ലെന്ന് താങ്കളുടേയും ശശികലയുടേയും മൂച്വല്‍ ഫ്രണ്ട്‌സായ പല സംഘികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാനായുള്ള താങ്കളുടെ മനോഹരമായ ബ്ലോഗ് പോസ്റ്റിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് ബല്‍റാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് കാണാം