എസ്എഫ്ഐക്കാരുടെ സാംസ്‌കാരിക മുഖംമൂടി മോഷണത്തിന്റെ പിന്‍ബലത്തിലാണോ എന്ന് വി.ടി. ബല്‍റാം

സഖാവ് കവിതയില് ആരംഭിച്ച രചയിതാവ് ആരെന്ന വിവാദം രാഷ്ട്രീയമാക്കാന് ഉദ്ദേശിക്കുന്നില്ലെന്ന പ്രതീക്ഷ ശിവദാസിന്റെ പ്രതികരണത്തിന് മറുപടിയുമായി വി.ടി. ബല്റാം. കവിത താന് എഴുതിയതാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ പ്രതീക്ഷ പിന്നീട് ഇതില് രാഷ്ട്രീയെ കലര്ത്താനില്ലെന്ന് പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ബല്റാം ഫേസ്ബുക്കില് കുറിച്ചത്.
 | 

എസ്എഫ്ഐക്കാരുടെ സാംസ്‌കാരിക മുഖംമൂടി മോഷണത്തിന്റെ പിന്‍ബലത്തിലാണോ എന്ന് വി.ടി. ബല്‍റാം

കൊച്ചി: സഖാവ് കവിതയില്‍ ആരംഭിച്ച രചയിതാവ് ആരെന്ന വിവാദം രാഷ്ട്രീയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രതീക്ഷ ശിവദാസിന്റെ പ്രതികരണത്തിന് മറുപടിയുമായി വി.ടി. ബല്‍റാം. കവിത താന്‍ എഴുതിയതാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ പ്രതീക്ഷ പിന്നീട് ഇതില്‍ രാഷ്ട്രീയെ കലര്‍ത്താനില്ലെന്ന് പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

കൃത്യമായ അറിവുകളില്ലാതെ പ്രസ്ഥാനത്തിന് നേരെയോ വ്യക്തികള്‍ക്ക് നേരെയോ ചളിവാരി തേക്കരുതെന്ന്’ പ്രതീക്ഷ പറയുന്നത് അത്ഭുതാവഹമാണെന്ന് പറഞ്ഞ ബല്‍റാം ഈ വിഷയത്തില്‍ തന്റെ പക്കലുള്ള അറിവുകള്‍ പ്രതീക്ഷയും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ നല്‍കിയത് മാത്രമാണെന്നും അത് കൃത്യമാണെങ്കില്‍ അതില്‍ത്തന്നെ വ്യക്തികള്‍ക്ക് നേരെയും പ്രസ്ഥാനത്തിന് നേരെയും വ്യക്തമായ ആരോപണം ഉണ്ട് എന്നും സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ ആരെങ്കിലും ചളിവാരി തേക്കുന്നുണ്ടെങ്കില്‍ അത് താനോ ഈ വിവാദത്തില്‍ പിന്നീട് വന്നു ഇടപെട്ടവരോ അല്ല, ആരോപണത്തിന്റെ രണ്ട് വശത്തും നിലയുറപ്പിച്ച് നില്‍ക്കുന്ന പ്രതീക്ഷയും സാമും ആണെന്ന് ബല്‍റാം പറയുന്നു.

പ്രതീക്ഷ രഹസ്യമായിട്ടല്ല ഈ അവകാശത്തര്‍ക്കം ഉന്നയിച്ചിരിക്കുന്നത്, പബ്ലിക് സ്പേസിലാണ്. ആരുടേയും മുഖത്ത് കരിവാരിത്തേക്കേണ്ടതില്ല എന്ന ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ ഇത് സുഹൃത്തുക്കളേയോ സംഘടനാ നേതാക്കളെയോ വെച്ച് നിങ്ങള്‍ക്ക് തന്നെ രഹസ്യമായി പരിഹരിക്കാമായിരുന്നുവെന്നും പോസ്റ്റില്‍ ബല്‍റാം വ്യക്തമാക്കി.

തന്നെ സംബന്ധിച്ച് ഇതിലെ രാഷ്ട്രീയം പ്രധാനമാണ്. ഇടതുപക്ഷേതര രാഷ്ട്രീയപ്രവര്‍ത്തകരൊക്കെ എസ്എഫ്‌ഐക്കാരുടെയും സിപിഎമ്മുകാരുടെയും നിരന്തര പരിഹാസത്തിനും പുച്ഛത്തിനും വിധേയരാവാറുണ്ട്. തങ്ങള്‍ മാത്രമാണ് വിവരമുള്ളവര്‍ എന്നും മറ്റുള്ളവരെല്ലാം അക്ഷരവിരോധികളാണെന്നുമുള്ളത് എസ്എഫ്ഐക്കാരടക്കമുള്ള ഇടതുപക്ഷക്കാരുടെ ഒരു സ്ഥിരം നെഗളിപ്പാണ്.

കോണ്‍ഗ്രസ്സില്‍ പുസ്തകം വായിക്കുന്നവരായി ആരുമില്ല എന്ന് ഈയിടെ നിയമസഭയിലും ഒരു സിപിഎം എംഎല്‍എ അധിക്ഷേപിച്ചു. കെഎസ്യു, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം മോശക്കാരും അഴിമതിക്കാരും ഉഡായിപ്പുകാരുമാണെന്നും കമ്മ്യൂണിസ്റ്റുകാരൊക്കെ സര്‍വ്വഗുണ സമ്പന്നന്മാരാണെന്നുമൊക്കെയുള്ള പൊതുബോധമാണ് മുന്‍ എസ്എഫ്ഐക്കാരായ ചിലര്‍ സിനിമയിലൂടെയും മാധ്യമങ്ങളിലൂടെയുമൊക്കെ നിരന്തരം സൃഷ്ടിക്കാനും അരക്കിട്ടുറപ്പിക്കാനും നോക്കുന്നത്.

അങ്ങനെയുള്ള നിരന്തര കരിവാരിത്തേക്കലുകള്‍ക്കൊക്കെ ഇടക്ക് കിട്ടുന്ന കാവ്യനീതിയോടെയുള്ള തിരിച്ചടിയായി ഇതിനെ നോക്കിക്കാണാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും എസ്എഫ്ഐക്കാരുടെ സാംസ്‌ക്കാരിക മുഖംമൂടിയും സര്‍വ്വജ്ഞഭാവവും പരപുച്ഛവുമൊക്കെ ഇങ്ങനെ മോഷണത്തിന്റെ പിന്‍ബലത്തിലാണോ എന്ന് പ്രതീക്ഷ നല്‍കിയ സാഹചര്യത്തെളിവ് വച്ച് ചോദിക്കാന്‍ കഴിയുന്ന ഒരവസരം ആയി ഇത് മാറുന്നത് സ്വാഭാവികമാണെന്നും ബല്‍റാം പറയുന്നു.

പോസ്റ്റ് വായിക്കാം