എന്റെ ഭർത്താവ് എന്നെ വേശ്യയാക്കി; മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ഒരു വെളിപ്പെടുത്തൽ

ഭർത്താവിന്റെ അമിത മദ്യപാനം ഒരു സ്ത്രീയുടെ ജീവിതം എങ്ങനെ മാറ്റി മറച്ചു എന്ന് കാണിക്കുകയാണ് 'മൈ ഹസ്ബൻഡ് മെയ്ഡ് മി എ പ്രോസ്റ്റിറ്റിയൂട്ട്' എന്ന ഹ്രസ്വ ചിത്രം.
 | 

എന്റെ ഭർത്താവ് എന്നെ വേശ്യയാക്കി; മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ഒരു വെളിപ്പെടുത്തൽ

ഭർത്താവിന്റെ അമിത മദ്യപാനം ഒരു സ്ത്രീയുടെ ജീവിതം എങ്ങനെ മാറ്റി മറച്ചു എന്ന് കാണിക്കുകയാണ് ‘മൈ ഹസ്ബൻഡ് മെയ്ഡ് മി എ പ്രോസ്റ്റിറ്റിയൂട്ട്’ എന്ന ഹ്രസ്വ ചിത്രം. വളരെ കുറഞ്ഞ സമയം കൊണ്ട് ആഴമുള്ള വേദനകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ പങ്കജ് താക്കൂർ സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് സാധിച്ചു.

വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതം ഒരിക്കലും സംതൃപ്തമായിരിക്കില്ല. പല തരം മനുഷ്യരിലൂടെ കടന്ന് പോകുന്ന ഓരോ ദിവസങ്ങൾ, പീഡനങ്ങൾ, അപമാനങ്ങൾ, അടക്കിപ്പിടിക്കുന്ന വിങ്ങലുകൾ, വേശ്യയെന്ന് മുദ്രകുത്തി പരിഹസിക്കുന്ന സമൂഹം, പോലീസുകാർ, റെയ്ഡുകൾ, ജയിലുകൾ… ഒരു സ്ത്രീ എങ്ങനെയാണ് വേശ്യാവൃത്തിയിലേക്ക് കടന്ന് ചെല്ലുന്നതെന്ന് ആരും അത്ര കാര്യമായി ചിന്തിക്കാറില്ല. പലർക്കും പല കാരണങ്ങൾ ഉണ്ടാകാം. അത്തരത്തിൽ ഒരു കാരണം ഈ സ്ത്രീയ്ക്കും പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെയ്ക്കാനുണ്ട്.

എന്റെ ഭർത്താവ് എന്നെ വേശ്യയാക്കി എന്ന ഒരു യുവതിയുടെ തുറന്ന് പറച്ചിലിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. ഭർത്താവിന് വേണ്ടിയാണ് താൻ വേശ്യാവൃത്തിയിൽ വന്നു പെട്ടതെന്ന് അവർ പറയുന്നു. എന്നാൽ അദ്ദേഹം തന്നെ ഒരിക്കലും അതിന് നിർബന്ധിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് അത് സംഭവിച്ചതെന്ന് ഈ ഹ്രസ്വ ചിത്രം പറയുന്നു.