ജീവനക്കാർക്ക് താത്പര്യമില്ല; ബിബിസിയുടെ ബർമിംഗ്ഹാം പദ്ധതി അനിശ്ചിതത്വത്തിൽ

റിക്രൂട്ട്മെന്റ് വിഭാഗത്തെ ബിർമിംഗ്ഹാമിലേക്ക് പറിച്ച് നടനുളള ബിബിസിയുടെ നീക്കം പാളി. ജീവനക്കാർക്ക് ബിർമിംഗ്ഹാമിലേക്ക് പോകാൻ താത്പര്യമില്ലാത്തതാണ് ബിബിസിയുടെ സ്വപ്നപദ്ധതിയ്ക്ക് തുരങ്കം വച്ചിരിക്കുന്നത്.
 | 
ജീവനക്കാർക്ക് താത്പര്യമില്ല; ബിബിസിയുടെ ബർമിംഗ്ഹാം പദ്ധതി അനിശ്ചിതത്വത്തിൽ

 

ബിർമിംഗ്ഹാം: റിക്രൂട്ട്‌മെന്റ് വിഭാഗത്തെ ബർമിംഗ്ഹാമിലേക്ക് പറിച്ച് നടാനുളള ബിബിസിയുടെ നീക്കം പാളി. ജീവനക്കാർക്ക് ബർമിംഗ്ഹാമിലേക്ക് പോകാൻ താൽപര്യമില്ലാത്തതാണ് ബിബിസിയുടെ സ്വപ്‌നപദ്ധതിയ്ക്ക് തുരങ്കം വച്ചിരിക്കുന്നത്. 144 ജീവനക്കാരിൽ 31 പേർ മാത്രമാണ് ബർമിംഗ്ഹാമിലേക്ക് പോകുന്നതിൽ താൽപര്യം കാട്ടിയത്. ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനും പരിശീലനം നൽകുന്നതിനുമുളള കേന്ദ്രത്തിനാണ് ബർമിംഗ്ഹാമിൽ ബിബിസി തുടക്കമിട്ടത്.

ഇതിന്റെ പ്രവർത്തനത്തിനായാണ് ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിലെ ജീവനക്കാരോട് ബർമിംഗ്ഹാമിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. മുമ്പ് മാഞ്ചസ്റ്റർ, സാൽഫോർഡ് തുടങ്ങിയിടങ്ങളിലേക്കുളള സ്ഥലം മാറ്റത്തിനും ഇതേ ഗതി തന്നെയായിരുന്നു. ഇതിനിടെ ചില ഉദ്യോഗസ്ഥർ ലണ്ടനിൽ നിന്ന് ബർമിംഗ്ഹാമിലേക്ക് ദിവസേന പോയിവരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. മൊത്തം 190 ജീവനക്കാരെയാണ് ബർമിംഗ്ഹാമിലേക്ക് അയക്കാൻ ബിബിസി തീരുമാനിച്ചത്. ശേഷിക്കുന്ന 46 പേരെയും ഉടൻ തന്നെ നിശ്ചയിക്കാനാണ് ബിബിസിയുടെ നീക്കം.