ജിഹാദി ജോണിന് പകരം പുട്ടിൻ; സി.എൻ.എൻ ഖേദം പ്രകടിപ്പിച്ചു

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ജിഹാദി ജോണിന്റെ ചിത്രത്തിനു പകരം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ചിത്രം കാണിച്ച സി.എൻ.എൻ ചാനൽ ഖേദം പ്രകടിപ്പിച്ചു. ജിഹാദി ജോണിനെ തിരിച്ചറിഞ്ഞെന്ന വാർത്ത നൽകുന്നതിനിടെയാണ് അബദ്ധത്തിൽ പുടിന്റെ ചിത്രം ചാനൽ നൽകിയത്.
 | 

ജിഹാദി ജോണിന് പകരം പുട്ടിൻ; സി.എൻ.എൻ ഖേദം പ്രകടിപ്പിച്ചു
ലണ്ടൻ: 
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ജിഹാദി ജോണിന്റെ ചിത്രത്തിനു പകരം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ചിത്രം കാണിച്ച സി.എൻ.എൻ ചാനൽ ഖേദം പ്രകടിപ്പിച്ചു. ജിഹാദി ജോണിനെ തിരിച്ചറിഞ്ഞെന്ന വാർത്ത നൽകുന്നതിനിടെയാണ് അബദ്ധത്തിൽ പുടിന്റെ ചിത്രം ചാനൽ നൽകിയത്. ജിഹാദി ജോണിനെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടോടെയായിരുന്നു പുട്ടിന്റെ ചിത്രം സ്‌ക്രീനിൽ തെളിഞ്ഞത്.

അടുത്ത ന്യൂസിന് നൽകാനിരുന്ന പുടിന്റെ ചിത്രം സെർവറിലെ തകരാർ മൂലം അബദ്ധത്തിൽ ജോണിനെ കുറിച്ചുള്ള വാർത്തയിൽ കടന്നു കൂടുകയായിരുന്നുവെന്നാണ് ചാനലിന്റെ വിശദീകരണം. കുവൈറ്റിൽ നിന്നുള്ള മുഹമ്മദ് എംവാസിയെന്ന ആളാണ് ജിഹാദി ജോൺ എന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഐസിസ് തീവ്രവാദികൾ ബന്ദികളാക്കുന്നവരെ കഴുത്തറത്ത് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നയാളാണ് ജിഹാദി ജോൺ.