നികേഷ് കുമാറിന് ജാമ്യം

ർവീസ് ടാക്സ് വിഷയത്തിൽ സെൻട്രൽ എക്സൈസ് അറസ്റ്റു ചെയ്ത റിപ്പോർട്ടർ ചാനൽ സി.ഇ.ഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിന് ജാമ്യം.
 | 
നികേഷ് കുമാറിന് ജാമ്യം

കൊച്ചി: സർവീസ് ടാക്‌സ് വിഷയത്തിൽ സെൻട്രൽ എക്‌സൈസ് അറസ്റ്റു ചെയ്ത റിപ്പോർട്ടർ ചാനൽ സി.ഇ.ഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിന് ജാമ്യം. സർവീസ് ടാക്‌സ് കുടിശ്ശികയിൽ ഒരു ഭാഗം അടച്ചതിനെ തുടർന്ന് വൈകുന്നേരം നാലരയോടെ നടപടികൾ പൂർത്തിയാക്കി നികേഷിനെ ജാമ്യത്തിൽ വിടുകയായരുന്നു. ബാക്കി തുക ഉടൻ അടയ്ക്കുമെന്ന ഉറപ്പും സെൻട്രൽ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. അഭിഭാഷകരും സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് നികേഷിന് ജാമ്യം ലഭിച്ചത്.  ജാമ്യ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഒന്നരക്കോടി രൂപയുടെ സേവന നികുതി കുടിശ്ശികയാണ് റിപ്പോർട്ടർ ടി.വി നൽകാനുള്ളത്. ഇത് അടയ്ക്കണമെന്ന് കാണിച്ച് സെൻട്രൽ എക്‌സൈസ് വിഭാഗം പല തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തുകയടയ്ക്കാൻ ചാനൽ തയ്യാറായില്ല. ഇതോടെ ഇന്നു രാവിലെ ചാനലിന്റെ കളമശ്ശേരിയിലുള്ള ഓഫീസിലെത്തിയ സെൻട്രൽ എക്‌സൈസ് സംഘം നികേഷ് കുമാറിനെ ക്യാബിനിനുള്ളിൽ തടഞ്ഞു വെയ്ക്കുകയായിരുന്നു. ചാനലിലെ മറ്റാരുമായും സംസാരിക്കാൻ നികേഷിനെ അനുവദിച്ചില്ല. 1.5 കോടി രൂപ ഇന്ന് തന്നെ അടയ്ക്കണമെന്നാണ് സെൻട്രൽ എക്‌സൈസ് ആവശ്യപ്പെട്ടത്.