ഇന്ത്യയുടെ മകൾ; വിവാദ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തു

കേന്ദ്ര സർക്കാരിന്റെ വിലക്ക് മറികടന്ന് ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തു. കേസിലെ മുഖ്യപ്രതിയായ മുകേഷ് സിംഗുമായി നടത്തിയ ഇന്ത്യൻ ഡോട്ടർ (ഇന്ത്യയുടെ മകൾ) എന്ന ഡോക്യുമെന്ററിയാണ് ചാനൽ സംപ്രേഷണം ചെയ്തത്.
 | 

ഇന്ത്യയുടെ മകൾ; വിവാദ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തു
ലണ്ടൻ:
കേന്ദ്ര സർക്കാരിന്റെ വിലക്ക് മറികടന്ന് ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തു. കേസിലെ മുഖ്യപ്രതിയായ മുകേഷ് സിംഗുമായി നടത്തിയ ഇന്ത്യൻ ഡോട്ടർ (ഇന്ത്യയുടെ മകൾ) എന്ന ഡോക്യുമെന്ററിയാണ് ചാനൽ സംപ്രേഷണം ചെയ്തത്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അഭിമുഖം ബിബിസി ഫോർ സംപ്രേഷണം ചെയ്തത്. വിവാദ ഡോക്യൂമെന്ററി അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിന് പ്രക്ഷേപണം ചെയ്യുമെന്നാണ് ബിബിസി നേരത്തെ അറിയിച്ചിരുന്നത്.

ഡോക്യൂമെന്ററി ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്നും വിവാദങ്ങൾ പലതും ഉയർന്ന പശ്ചാത്തലത്തിൽ സംപ്രേഷണം നേരത്തെയാക്കുകയായിരുന്നു. എട്ടു മിനിറ്റ് നേരമാണ് ഡോക്യൂമെന്ററി സംപ്രേക്ഷണം ചെയ്തത്.

ഇന്ത്യയിലും വിദേശത്തും ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയും വാർത്താ വിതരണ മന്ത്രാലയവും ബി.ബി.സിയോട് ആവശ്യപ്പെട്ടിരുന്നു. സംപ്രേക്ഷണം തടഞ്ഞുകൊണ്ട് വാർത്താ വിതരണ മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു. സംപ്രേക്ഷണം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച രാജ്യസഭയിലും ലോക്‌സഭയിലും വ്യക്തമാക്കിയിരുന്നു.