ചാമ്പ്യൻസ്‍ ലീഗ്: ആറടിച്ച് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂളിനും റയലിനും ജയം. പിഎസ്ജിക്ക് സമനില

അയാക്സും ഡോർട്ട്മുണ്ടും വിജയിച്ചപ്പോൾ അത്‍ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി എന്നിവർ സമനിലയിൽ കുരുങ്ങി.
 | 
man city

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും റയൽ മാഡ്രിഡിനും ജയം. ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ അയാക്സും ഡോർട്ട്മുണ്ടും വിജയിച്ചപ്പോൾ അത്‍ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി എന്നിവർ സമനിലയിൽ കുരുങ്ങി.

ഗ്രൂപ്പ് എയിലെ മത്സരത്തിൽ ജർമ്മൻ ക്ലബ്ബായ റെഡ്ബുള്ള് ലൈപ്സിഗിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. സിറ്റിക്കൊപ്പം നിന്നു കളിച്ച ലൈപ്സിഗിനു വേണ്ടി ക്രിസ്റ്റഫർ എൻകുനു ഹാട്രിക്ക് നേടി. നാഥാൻ അക്കെ,റിയാദ് മെഹറസ്, ജോ കാൻസലോ, ഗബ്രിയേൽ ജിസൂസ് എന്നിവർ സിറ്റിക്കായി ഗോൾ നേടി. നോർഡിയുടെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്. 

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ പിഎസ്ജിയെ ബെൽജിയം ടീമായ ക്ലബ്ബ് ബ്രൂഗ് സമനിലയിൽ തളച്ചു. മെസി, നെയ്മർ, എംബാപ്പെ എന്നിവർ ആദ്യ ഇലവനിൽ ഒന്നിച്ചിറങ്ങിയ മത്സരത്തിൽ അൻ്റർ ഹെരേരയാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. ഹാൻസ് വനാക്കേൻ ബ്രൂഗിന്റെ ഗോൾ നേടി. ബാഴ്സയിലല്ലാതെ മെസി കളിക്കാനിറങ്ങുന്ന ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 72-ാം മിനിറ്റിൽ താരത്തിന് മഞ്ഞക്കാർഡും കിട്ടി.

ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ കളിയിൽ ലിവർപൂൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർമിലാനെ പരാജയപ്പെടുത്തി. മൊഹമ്മദ് സല, ജോർദാൻ ഹെൻഡേഴ്സൺ എന്നിവർ ലിവർപൂളിന് വേണ്ടി ഗോളടിച്ചു. ഫിക്കായോ തൊമോറിയുടെ സെൽഫ് ഗോളാണ് ലിവർപൂളിനെ ആദ്യം മുന്നിലെത്തിച്ചത്. പതിനാലാം മിനിറ്റിൽ മുഹമ്മദ് സലക്ക് കിട്ടിയ പെനാൽറ്റി ഗോൾകീപ്പർ രക്ഷപെടുത്തുകയും ചെയ്തു. ആന്റേ റബിച്ചും ബ്രാഹിം ദിയസുമാണ് മിലാന്റെ ഗോളുകളടിച്ചത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ് എഫ്സി പോർട്ടോയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.  

ഗ്രൂപ്പ് സിയിലെ മത്സരങ്ങളിൽ അയാക്സും ഇന്ററും വിജയിച്ചു. അയാക്സ്, സ്പോർട്ടിംഗ് സിപിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് തോൽപ്പിച്ച്. സെബാസ്റ്റ്യൻ ഹാളർ നാല് ഗോളുകൾ നേടി. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്ടമുണ്ട് തുർക്കി ക്ലബ്ബായ ബെസിറ്റക്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്  തോൽപ്പിച്ചു. 

ഗ്രൂപ്പ് ഡിയിലെ കളിയിൽ മാൾഡോവ ക്ലബ്ബായ എഫ്സി ഷെറിഫ് ടിറാസ്പോൾ ഉക്രൈൻ ടീമായ ഷാക്തറിനെ പരാജയപ്പെടുത്തി. ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന മാൾഡോവ ക്ലബ്ബ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഷാക്തറിനെ തോൽപ്പിച്ചത്. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കമവിംഗയുടെ അസിസ്റ്റിൽ റോഡ്രിഗോ നേടിയ ഗോളിലാണ് റയൽ മാഡ്രിഡ്, ഇന്റർമിലാനെ തോൽപ്പിക്കുന്നത്. കളിയുടെ എൺപത്തിയൊമ്പതാം മിനിറ്റിലാണ് ഗോൾ പിറന്നത്.