മേഴ്സിക്കുട്ടിയമ്മയുടെ ശൈലി കുണ്ടറയിൽ തിരിച്ചടിയായെന്ന് സിപിഐ; പീരുമേടും മണ്ണാർക്കാടും ജാഗ്രതക്കുറവ്

പാലായിൽ ജോസ് കെ. മാണി തോൽക്കാൻ കാരണം  ജനകീയനല്ലാത്തതിനാല്‍
 | 
CPI

എൽഡിഎഫ് സ്ഥാനാർത്ഥി മേഴ്സിക്കുട്ടിയമ്മയുടെ ശൈലിയാണ് കുണ്ടറയിലെ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ അവലോകന റിപ്പോർട്ടിൽ വിമർശനം. യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ് ജനങ്ങളെ സമീപിച്ചത് വിനയത്തോടെയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയുള്ളതാണ് അവലോകന റിപ്പോർട്ടുള്ളത്.

സ്വയം വിമർശനവുമുണ്ട്  പാർട്ടിയുടെ അവലോകന റിപ്പോർട്ടിൽ. പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്നും  റിപ്പോർട്ടിൽ വിമർശനമുണ്ട്. പാലായിൽ ജോസ് കെ. മാണി തോൽക്കാൻ കാരണം അദ്ദേഹത്തിന് ജനകീയത ഇല്ലാത്തതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്.
‌‌‌
കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണ്.  പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഇത്തരത്തിലുള്ളതാണെന്നും  സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു. നോർത്ത് പറവൂറിൽ സിപിഎമ്മിൻ്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്. 

ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയി. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്. ഉദുമയിൽ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉൾപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.