ഡോ ഷഹനയുടെ ആത്മഹത്യ; ഡോക്ടർ റുവൈസ് പൊലീസ് കസ്റ്റഡിയിൽ

 | 
hhhhhhh


കൊല്ലം: മെഡിക്കൽ പിജി വിദ്യാർഥിനി ഡോ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയർ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിൽ തീരുമാനമാകും. ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചാണ് ചോദ്യം ചെയ്യൽ. ഇതിനിടെ ഡോ. റുവൈസിനെ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി.

ഷഹനയുടെ വീട്ടുകാർ പ്രത്യേക പരാതി നൽകിയിട്ടില്ല. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തതിൽ ആണ് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ അന്വേഷണവും ന്യൂനപക്ഷ കമ്മീഷന്റെ അന്വേഷണവും നടക്കുന്നുണ്ട്.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോ. റുവൈസിനെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.ഡോക്ടർ ഷഹനയും ഡോക്ടർ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്.