പ്രണയ വിവാഹങ്ങൾക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കാൻ ഗുജറാത്ത് സർക്കാർ

 | 
boopendra patel

പ്രണയവിവാഹങ്ങൾക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കാൻ ഗുജറാത്ത് സർക്കാർ. അച്ഛനമ്മമാരുടെ അനുമതി നിർബന്ധമാക്കുന്ന സാധ്യതകൾ പഠിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി. ഭരണഘടനപരമാണെങ്കിൽ മാത്രമേ പഠനത്തിന് പ്രസക്തിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾ ഒളിച്ചോടുന്നതിനാൽ വിവാഹങ്ങൾക്ക് അച്ഛനമ്മമാരുടെ അനുമതി നിർബന്ധമാക്കുന്നത് പഠിക്കണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ ആവശ്യം ഉന്നയിച്ചിരുന്നു.പെൺകുട്ടികൾ ഒളിച്ചോടിയ സംഭവങ്ങൾ പുനഃപരിശോധിക്കണമെന്നും  ഒരു പഠനം നടത്തണമെന്നും മാതാപിതാക്കളുടെ സമ്മതം അതിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാഹത്തിലൂടെ നിർബന്ധ മതപരിവർത്തനം നടത്തുന്നത് കുറ്റകരമാക്കുന്ന നിയമം ഗുജറാത്ത് 2021-ൽ നടപ്പാക്കിയിരുന്നു. ഇതിലെ ചില വ്യവസ്ഥകൾ റദ്ദാക്കിയ ഹൈക്കോടതിവിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സർക്കാർ. ഇതിനിടെയാണ് പുതിയ സാധ്യതയുമായി സർക്കാർ വീണ്ടും എത്തുന്നത്. 

സർക്കാർ അത്തരത്തിലുള്ള എന്തെങ്കിലും നിയമനിർമ്മാണം നിയമസഭയിൽ അവതരിപ്പിച്ചാൽ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ കോൺഗ്രസിന്റെ ഒരു നിയമസഭാംഗം പറഞ്ഞു. പ്രണയവിവാഹങ്ങളിൽ രക്ഷിതാക്കൾ അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രണയവിവാഹങ്ങൾ സംബന്ധിച്ച് ഭരണഘടനാപരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എംഎൽഎ ഇമ്രാൻ ഖേദാവാല പറഞ്ഞു.