കുറ്റബോധം കൊണ്ട് മാപ്പ് പറയുന്നതിന് പകരം കുഴൽനാടൻ വീണിടം വിദ്യയാക്കുന്നു; എ കെ ബാലൻ

 | 
a k balan

മാത്യു കുഴൽനാടന് മറുപടിയുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴൽനാടൻ വീണിടം വിദ്യയാക്കുന്നുവെന്ന് എ.കെ. ബാലൻ‌ പറഞ്ഞു. മാതൃ കുഴൽനാടന്റെ കേരളത്തിലെ മലക്കം മറിച്ചിൽ പൊതുജനം കാണുന്നുണ്ടെന്നും വീണയ്‌ക്കെതിരായ ആരോപണം മാസപ്പടി വിവാദം എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെയാണ് എംഎൽഎ ആരോപണം ഉന്നയിക്കുന്നതെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാം. ആരും തടസമ്മല്ല. ഓരോ ദിവസവും കള്ളപ്രചരണവുമായി വരരുത്. എംഎൽഎ ഉന്നയിച്ച രണ്ടു വിഷയങ്ങൾക്കും രേഖാപരമായി മറുപടി കിട്ടിയിട്ടുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.

ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് ജിഎസ്ടി കമ്മീഷണർ രേഖാമൂലം ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഐജിഎസ്ടി കമ്മീഷണർ നൽകിയ കത്തിൻറെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് കത്ത് നൽകിയത്. 1.72 കോടി വാങ്ങിയത് മാസപ്പടി അല്ലെന്നും ആ തുകയ്ക്ക് നികുതി അടച്ചിട്ടുണ്ട് എന്നും വ്യക്തമാണ്. ഐജിഎസ്ടി  നൽകി എന്നത് ധനമന്ത്രിയെ അറിയിച്ചതോടെ ആളുകൾക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ അവസാനിച്ചു. എന്നിട്ടും മാത്യു കുഴൽനാടൻ ഓരോ ദിവസവും ഓരോ വ്യാജ ആരോപണവുമായി വരുകയാണ്. രജിസ്റ്റർ ചെയ്തതിന് മുൻപ് എങ്ങനെ നൽകി എന്നത് ജിഎസ്ടി കമ്മീഷണർ ആണ് പറയേണ്ടതെന്നും വീണയല്ലെന്നും എകെ ബലാൻ പറഞ്ഞു.