കളമശേരി സ്ഫോടനം; പ്രതിയുടെ വീട്ടിൽ ഇന്ന് തെളിവെടുപ്പ് നടത്തും

 | 
vx

കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി തമ്മനത്തെ വീട്ടിൽ വെളിവെടുപ്പ് നടത്തും. സ്ഫോയക വസ്തു നിർമിക്കാനാവശ്യമായ പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. 

സ്‌ഫോടനം നടന്ന സാംമ്ര കൺവെൻഷൻ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. കോടതി അനുവദിച്ച മാർട്ടിന്റെ 10 ദിവസത്തെ കസ്റ്റഡി കാലാവധി ഈ മാസം 15 ന് അവസാനിക്കും. പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ അതുകൊണ്ടുതന്നെ പ്രതിയുടെ വിദേശ ബന്ധങ്ങൾ അന്വേഷിക്കണമെന്ന് പൊലീസ് പറയുന്നു.

ഇതിന് വിശദമായി ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.കളമശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ നാല് പേരാണ് ഇതുവരെ മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ 19 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.