കേരളത്തിൽ നിന്നുള്ളവർക്കായി റെയിൽവെ സ്റ്റേഷനിൽ കർശന കോവിഡ് പരിശോധനയുമായി കർണ്ണാടകം

 | 
covid test
കേരളത്തിൽ നിന്നും കർണാടകയിലേക്ക്  വരുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കര്‍ണാടക സർക്കാർ. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് പരിശോധന നടത്തും. 

കേരളത്തിൽ നിന്നും കർണാടകയിലേക്ക്  വരുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കര്‍ണാടക സർക്കാർ. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് പരിശോധന നടത്തും. 

ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തുമെന്നാണ് സർക്കാരിന്റെ തീരുമാനം. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാൽ മാത്രമേ ക്വാറന്റീൻ അവസാനിപ്പിക്കുകയുള്ളു.

പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിനായി ന​ഗരസഭയുടെ കീഴിലുള്ള ഉദ്യോ​ഗസ്ഥരെ സർക്കാർ നിയമിച്ചിട്ടുണ്ട്. സ്റ്റേഷനിൽ വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഫലം പോസിറ്റീവാകുകയാണെങ്കിൽ ക്വാറന്റീൻ ചെയ്യിപ്പിക്കാനാണ് സർക്കാർ തീരുമാനം. 

കേരളത്തിൽ നിന്നെത്തുന്ന എല്ലാവരേയും ക്വാറന്റീൻ ചെയ്യിപ്പിക്കും എന്നായിരുന്നു ഇന്നലെ കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ രീതിയിൽ കർണാടക നടപ്പിലാക്കി തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധനകളിലേക്ക് കടക്കുമെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിങ്, എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകിയിട്ടുണ്ട്.