ജനങ്ങള്‍ക്ക് വിഷമം ഉണ്ടാക്കരുത്; ബിജെപി മാര്‍ച്ചില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഒ.രാജഗോപാല്‍

 | 
o rajagopal

ബിജെപി സംഘടിപ്പിച്ച മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി മുന്‍ എംഎല്‍എ ഒ രാജഗോപാല്‍. കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് രാജഗോപാല്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. ദേശീയപാതാ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും സമീപവാസികള്‍ക്ക് സൗജന്യ യാത്രക്ക് സംവിധാനം ഒരുക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു. വികസനം ഉണ്ടാവണം. അതോടൊപ്പം വികസനത്തിന്റെ ഭാഗമായുണ്ടാവുന്ന വിഷമങ്ങള്‍ പരമാവധി കുറക്കണമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

രാജഗോപാലിന്റെ വാക്കുകള്‍ 

'ദേശീയ പാതയുടെ വിഷയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ജനങ്ങള്‍ക്ക് വിഷമം ഉണ്ടാക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കേണ്ടതാണ് ബിജെപിയുടെ നിലപാട്. വികസനം ഉണ്ടാവണം. അതോടൊപ്പം വികസനത്തിന്റെ ഭാഗമായുണ്ടാവുന്ന വിഷമങ്ങള്‍ പരമാവധി കുറക്കണം. ടോള്‍ പിരിക്കുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ക്ക് സൗജന്യമായി കടന്നുപോകാന്‍ കഴിയണം.' 

കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ തിരുവല്ലം ടോള്‍ പ്ലാസായില്ലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാജഗോപാല്‍. വിവിധ സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായതോടെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.