പാലക്കാട് മണ്ഡലത്തില്‍ വി.കെ.ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയായേക്കും

ലോക്സഭാ തെരഞ്ഞെടുപ്പില് പാലക്കാട് വി.കെ.ശ്രീകണ്ഠന് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായേക്കും. സുമേഷ് അച്യുതന്, വി.എസ്. വിജയരാഘവന് എന്നിവരുടെ പേരുകള് ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന് തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും. സ്ത്രീകള്ക്കും പുതുമുഖങ്ങള്ക്കും അവസരം നല്കണമെന്ന ആവശ്യം കോണ്ഗ്രസില് ഉയര്ന്നിട്ടുണ്ടെങ്കിലും വിജയസാധ്യതയായിരിക്കും പരിഗണിക്കുകയെന്നാണ് റിപ്പോര്ട്ടുകള്.
 | 
പാലക്കാട് മണ്ഡലത്തില്‍ വി.കെ.ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് വി.കെ.ശ്രീകണ്ഠന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. സുമേഷ് അച്യുതന്‍, വി.എസ്. വിജയരാഘവന്‍ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന്‍ തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും. സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിജയസാധ്യതയായിരിക്കും പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ഡിഎഫും യുഡിഎഫും ഈയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കുകയാണ്. സിപിഎം പ്രാമുഖ്യമുള്ള പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ ശ്രീകണ്ഠന്റെ പദയാത്ര ശക്തമായ ചലനം സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് കോണ്‍ഗ്രസിന് അസാധ്യമായ സീറ്റല്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നല്ല രീതിയില്‍ ഒരു ശ്രമം നടത്താത്തതു കൊണ്ടാണ് പാലക്കാട് തോറ്റുപോവുന്നത്. സതീശന്‍ പാച്ചേനി മത്സരിച്ചപ്പോള്‍ ഏതാണ്ട് ആയിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ വളരെ പ്രബലനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് നല്ല പോരാട്ടം കാഴ്ചവെയ്ക്കാനാവുമെന്ന് അഡ്വ. ജയശങ്കര്‍ വ്യക്തമാക്കി.

1971ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 77ലാണ് മണ്ഡലം സി.പി.എമ്മിന് നഷ്ടമായത്. വി.എസ്.വിജയരാഘവനാണ് പിന്നീട് ജയിച്ചത്. ഒരു തവണ എ. വിജയരാഘവന്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും വി.എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു.

പിന്നീട് കൃഷ്ണദാസാണ് മണ്ഡലത്തില്‍ വിജയിച്ചത്. അതിനു ശേഷം സിപിഎം മാത്രമേ ഇവിടെ വിജയിച്ചിട്ടുള്ളു. മൂന്നു തവണ കൃഷ്ണദാസ് വിജയിച്ചതിനു ശേഷം എം.ബി രാജേഷ് രണ്ടു തവണ വിജയിച്ചു. പാലക്കാട് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയുടെ എട്ടം ദിവസമായ ഇന്ന് എരിമയൂരില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. സിപിഎം ശക്തികേന്ദ്രമായ കണ്ണമ്പ്രയില്‍ കഴിഞ്ഞ ദിവസം വന്‍ സ്വീകരണം ലഭിച്ചിരുന്നു.

ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും 25 ദിവസങ്ങളിലായി 361 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് മാര്‍ച്ച് 14ന് യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. 42 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലനാണ് ഇതിനു മുന്‍പ് ജില്ല മുഴുവന്‍ പദയാത്ര നടത്തിയിട്ടുള്ളത്.

കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച ആ പദയാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്ത മുന്‍ മന്ത്രി വി.സി കബീര്‍, കെ.പി ലോറന്‍സ്, അര്‍ജുനന്‍ മാസ്റ്റര്‍, എസ്.എ റഹ്മാന്‍, രാജന്‍ എന്നിവര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്.